വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി നല്ല പ്രകടനമാണു കാഴ്ചവച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ കീഴടക്കാൻ ശ്രമിച്ച ബിജെപിക്കു കനത്ത തിരിച്ചടിയാണേറ്റത്. എന്നാൽ, എസ്ഡിപിഐക്കുണ്ടായ മുന്നേറ്റം ശ്രദ്ധിക്കേണ്ടതാണ്. അത് എസ്ഡിപിഐയുടെ കരുത്താണെന്നു പറയാനാകില്ലെന്നും പിണറായി പ്രതികരിച്ചു.
ഭരണത്തിലുള്ള വിലയിരുത്തലല്ലെന്നു കോടിയേരി
വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ വിജയം സംസ്ഥാന സർക്കാരിന്റെ ഭരണത്തിലുള്ള വിലയിരുത്തലല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വേങ്ങരയിലെ എല്ലാ പഞ്ചായത്തിലും യുഡിഎഫിന്റെ ലീഡ് കുറയ്ക്കാൻ എൽഡിഎഫിനു സാധിച്ചു. ലീഗിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും വോട്ട് കുറയ്ക്കാനായി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാല്പതിനായിരത്തിൽ അധികം ഭൂരിപക്ഷം ലഭിച്ച യുഡിഎഫിന്റെ ഒന്നാമത്തെ മണ്ഡലമാണു വേങ്ങര. അവിടെ ഇപ്പോൾ ജയിച്ചതു സാങ്കേതികമായി മാത്രമാണ്. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കു ജനങ്ങളുടെ പിന്തുണയുണ്ടെ ന്നതിന്റെ തെളിവാണ് എൽഡിഎഫിന്റെ വോട്ട് വർധനയെന്നു കോടിയേരി ചൂണ്ടിക്കാട്ടി.
സിപിഎമ്മിനു പിന്തുണ കൂടിയെന്നു വി.എസ്
വേങ്ങര ഉപതെരഞ്ഞെടുപ്പിലെ ഫലം സിപിഎമ്മിനു വർധിച്ചു വരുന്ന ജനപിന്തുണയാണ് സൂചിപ്പിക്കുന്നതെന്ന് മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദൻ. വേങ്ങരയിൽ യുഡിഎഫിനു വോട്ട് കുറഞ്ഞത് എൽഡിഎഫിന്റെ സ്വാധീനത്തിന്റെ തെളിവാണ്. സോളാർ വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടെ ന്നും ഡൽഹിയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു വിഎസ് മറുപടി നൽകി.
രാഷ്ട്രീയ വിജയമല്ലെന്നു കാനം രാജേന്ദ്രൻ
വേങ്ങരയില്‍ യുഡിഎഫ് നേടിയതു രാഷ്ട്രീയ വിജയമല്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ ഭൂരിപക്ഷത്തില്‍ പതിനാലായിരത്തിലധികം വോട്ടിന്റെ കുറവുണ്ടായി. ലോക്സഭാ ഉപതെരഞ്ഞെടുപ്പിനെക്കാള്‍ പതിനെട്ടായിരത്തോളം വോട്ട് യുഡിഎഫിന് കുറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ ജനങ്ങള്‍ വിധി എഴുതുമെന്നാണ് യുഡിഎഫ് നേതാക്കള്‍ വീമ്പിളക്കിയത്. ഭൂരിപക്ഷം കുറഞ്ഞതിനെ ബിജെപി -എല്‍ഡിഎഫ് ബന്ധമെന്ന നട്ടാല്‍ കിളിര്‍ക്കാത്ത നുണ പ്രചരിപ്പിച്ചു ന്യായീകരിക്കാന്‍ യുഡിഎഫ് നടത്തുന്ന ശ്രമം വിലപ്പോവില്ലെന്നും കാനം പ്രസ്താവനയില്‍ പറഞ്ഞു.
ഭരണത്തിലുള്ള വിലയിരുത്തലല്ലെന്നു കോടിയേരി
വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ വിജയം സംസ്ഥാന സർക്കാരിന്റെ ഭരണത്തിലുള്ള വിലയിരുത്തലല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വേങ്ങരയിലെ എല്ലാ പഞ്ചായത്തിലും യുഡിഎഫിന്റെ ലീഡ് കുറയ്ക്കാൻ എൽഡിഎഫിനു സാധിച്ചു. ലീഗിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും വോട്ട് കുറയ്ക്കാനായി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാല്പതിനായിരത്തിൽ അധികം ഭൂരിപക്ഷം ലഭിച്ച യുഡിഎഫിന്റെ ഒന്നാമത്തെ മണ്ഡലമാണു വേങ്ങര. അവിടെ ഇപ്പോൾ ജയിച്ചതു സാങ്കേതികമായി മാത്രമാണ്. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കു ജനങ്ങളുടെ പിന്തുണയുണ്ടെ ന്നതിന്റെ തെളിവാണ് എൽഡിഎഫിന്റെ വോട്ട് വർധനയെന്നു കോടിയേരി ചൂണ്ടിക്കാട്ടി.
സിപിഎമ്മിനു പിന്തുണ കൂടിയെന്നു വി.എസ്
വേങ്ങര ഉപതെരഞ്ഞെടുപ്പിലെ ഫലം സിപിഎമ്മിനു വർധിച്ചു വരുന്ന ജനപിന്തുണയാണ് സൂചിപ്പിക്കുന്നതെന്ന് മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദൻ. വേങ്ങരയിൽ യുഡിഎഫിനു വോട്ട് കുറഞ്ഞത് എൽഡിഎഫിന്റെ സ്വാധീനത്തിന്റെ തെളിവാണ്. സോളാർ വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടെ ന്നും ഡൽഹിയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു വിഎസ് മറുപടി നൽകി.
രാഷ്ട്രീയ വിജയമല്ലെന്നു കാനം രാജേന്ദ്രൻ
വേങ്ങരയില്‍ യുഡിഎഫ് നേടിയതു രാഷ്ട്രീയ വിജയമല്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ ഭൂരിപക്ഷത്തില്‍ പതിനാലായിരത്തിലധികം വോട്ടിന്റെ കുറവുണ്ടായി. ലോക്സഭാ ഉപതെരഞ്ഞെടുപ്പിനെക്കാള്‍ പതിനെട്ടായിരത്തോളം വോട്ട് യുഡിഎഫിന് കുറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ ജനങ്ങള്‍ വിധി എഴുതുമെന്നാണ് യുഡിഎഫ് നേതാക്കള്‍ വീമ്പിളക്കിയത്. ഭൂരിപക്ഷം കുറഞ്ഞതിനെ ബിജെപി -എല്‍ഡിഎഫ് ബന്ധമെന്ന നട്ടാല്‍ കിളിര്‍ക്കാത്ത നുണ പ്രചരിപ്പിച്ചു ന്യായീകരിക്കാന്‍ യുഡിഎഫ് നടത്തുന്ന ശ്രമം വിലപ്പോവില്ലെന്നും കാനം പ്രസ്താവനയില്‍ പറഞ്ഞു.