+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേങ്ങര വിജയം അഭിമാനകരം: ചെന്നിത്തല

ആലപ്പുഴ: കേന്ദ്രസംസ്ഥാന സർക്കാരുകളുടെ മുഴുവൻ ഭരണസംവിധാനവും ദുരുപയോഗം ചെയ്തിട്ടും വേങ്ങരയിൽ യുഡിഎഫിനുണ്ടായ വിജയം അഭി
വേങ്ങര വിജയം അഭിമാനകരം: ചെന്നിത്തല
ആലപ്പുഴ: കേന്ദ്രസംസ്ഥാന സർക്കാരുകളുടെ മുഴുവൻ ഭരണസംവിധാനവും ദുരുപയോഗം ചെയ്തിട്ടും വേങ്ങരയിൽ യുഡിഎഫിനുണ്ടായ വിജയം അഭിമാനകരമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

യുഡിഎഫിന്‍റെ ജനകീയ അടിത്തറ ശക്തമാണെന്നാണു തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത്. ബിജെപി കേരള രാഷ്‌ട്രീയത്തിൽ തകർന്നു തരിപ്പണമാകുന്നുവെന്നതിന്‍റെ സൂചനയുമാണിത്. വേങ്ങരയിൽ ബിജെപിയുടെ വോട്ട് എങ്ങോട്ടു പോയെന്ന് ചെന്നിത്തല ചോദിച്ചു. ഇവിടെ സിപിഎം- ബിജെപി ധാരണ നടന്നിട്ടുണ്ട്. യുഡിഎഫിനു വോട്ടു നൽകിയ മുഴുവൻ വോട്ടർമാരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വേങ്ങരയിൽ പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെന്ന് ഉമ്മൻ ചാണ്ടി

കോട്ടയം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനു പ്രതീക്ഷിച്ച ഭൂരിപക്ഷം കിട്ടിയില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിയോജക മണ്ഡലത്തിലെ വ്യക്തിപ്രഭാവവും സ്വാധീനവും യുഡിഎഫ് പ്രതീക്ഷിച്ചതിലും അപ്പുറമാണെന്നു ഫലം തെളിയിച്ചു. പെട്രോൾ, ഡീസൽ എന്നിവയ്ക്കു ലോകത്ത് ഏറ്റവും വലിയ വില ഈടാക്കുന്നത് ഇന്ത്യയിലാണ്. നികുതി ഏറ്റവും കൂടുതൽ വാങ്ങുന്ന സംസ്ഥാനം കേരളമാണ്. യുപിഎ സർക്കാർ ഇന്ധനവില വർധിച്ചപ്പോൾ യുഡിഎഫ് സർക്കാർ അധികനികുതി പിരിക്കേണ്ടതില്ലെന്നു തീരുമാനിച്ചു. പെട്രോളിനു നാലു പ്രാവശ്യവും ഡീസലിന് നാലുതണവയും നികുതി വേണ്ടെന്നുവെച്ച് ആറു സർക്കാർ ഉത്തരവുകൾ ഇറങ്ങിയിട്ടുണ്ട്.പ്രതിപക്ഷം ശക്തമാകുന്നില്ലെന്ന ചോദ്യത്തിനു യുഡിഎഫിനു പരിമിതികൾ ഉണ്ടെന്നായിരുന്നു മറുപടി.

ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കണം: കെ. മുരളീധരൻ

തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദറിന്‍റെ ഭൂരിപക്ഷം കുറഞ്ഞതിനെക്കുറിച്ച് കോണ്‍ഗ്രസും യുഡിഎഫും പരിശോധിക്കണമെന്ന് കെ. മുരളീധരൻ എംഎൽഎ. മുപ്പതിനായിരത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അഴിമതിഭരണത്തിന് എതിരേയുള്ള ജനവിധിയെന്നു ഹസൻ

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്‍റെ അഴിമതി ഭരണത്തിനും അക്രമരാഷ്‌ട്രീയത്തിനും എതിരെയുള്ള ജനവിധിയാണു വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ. വോട്ടെടുപ്പു ദിവസം സോളാർ ബോംബ് പൊട്ടിച്ച് യുഡിഎഫിനെ പരാജയപ്പെടുത്താൻ പിണറായി വിജയൻ നടത്തിയ പ്രതികാര രാഷ്‌ട്രീയത്തിന് എതിരെയുള്ള വോട്ടർമാരുടെ പ്രതിഷേധമാണു വേങ്ങരയിലെ ജനവിധിയെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പു ഫലത്തിൽ യുഡിഎഫിന്‍റെ ഭൂരിപക്ഷം കുറഞ്ഞെന്ന സിപിഎമ്മിന്‍റെ വാദം ആഴത്തിൽ മുറിവേറ്റ വ്യക്തിക്കു മരുന്നു പുരട്ടുമ്പോൾ കിട്ടുന്ന ആശ്വാസം പോലെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കു കിട്ടിയ ഭൂരിപക്ഷം ഈ തെരഞ്ഞെടുപ്പിലും ലഭിക്കുമെന്ന് യുഡിഎഫ് കണക്കു കൂട്ടിയിട്ടില്ല. എന്നാൽ, പതിനായിരത്തിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മാത്രമേ യുഡിഎഫ് വിജയിക്കുവെന്ന പ്രതിപക്ഷ പ്രചാരണമാണ് കെ.എൻ.എ. ഖാദറിന്‍റെ തിളക്കമാർന്ന വിജയത്തിലൂടെ തകർന്നടിഞ്ഞതെന്നു ഹസൻ ചൂണ്ടിക്കാട്ടി.