പത്തനംതിട്ട: റബർ കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ കൊണ്ടുവരുമെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. വിലത്തകർച്ച കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന റബർ കർഷകരുടെ ഉന്നമനത്തിന് എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ ആദ്യപടിയായിട്ടാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഇവരെക്കൂടി കൊണ്ടുവരുന്നത്. ഇതോടെ റബർ തോട്ടങ്ങളിലെ ജോലികാര്യങ്ങൾ തൊഴിലുറപ്പിന്റെ ഭാഗമായി നടന്നുകൊള്ളും. കർഷകർക്കു വലിയ സാന്പത്തികലാഭം ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ലോക വ്യാപാര കരാറിൽ ഒപ്പുവച്ച രാജ്യമെന്ന നിലയിലാണ് റബറിന്റെ ഇറക്കുമതി ചുങ്കം പരമാവധി 30 ശതമാനമായി നിശ്ചയിച്ചിരിക്കുന്നത്.
ഡബ്ല്യുടിഒ നിയമം അനുസരിച്ചു രാജ്യത്ത് ഇറക്കുമതി നടന്നേ മതിയാകൂ. എന്നിരുന്നാലും രാജ്യത്തെ കർഷകർക്കു സഹായകരമായ രീതിയിൽ രണ്ട് തുറമുഖങ്ങളിൽ മാത്രമായി ചില നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. റബർ ബോർഡിനെ പരമാവധി ശക്തമാക്കിക്കൊണ്ട് കർഷകരെ സഹായിക്കുന്ന നിലപാടു സ്വീകരിക്കും. റബർ കർഷകരുമായി ചർച്ച നടത്തി അവരുടെ പ്രശ്നങ്ങൾ പഠിച്ചശേഷം ഇക്കാര്യങ്ങൾ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും കണ്ണന്താനം പറഞ്ഞു.
ഇതിന്റെ ആദ്യപടിയായിട്ടാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഇവരെക്കൂടി കൊണ്ടുവരുന്നത്. ഇതോടെ റബർ തോട്ടങ്ങളിലെ ജോലികാര്യങ്ങൾ തൊഴിലുറപ്പിന്റെ ഭാഗമായി നടന്നുകൊള്ളും. കർഷകർക്കു വലിയ സാന്പത്തികലാഭം ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ലോക വ്യാപാര കരാറിൽ ഒപ്പുവച്ച രാജ്യമെന്ന നിലയിലാണ് റബറിന്റെ ഇറക്കുമതി ചുങ്കം പരമാവധി 30 ശതമാനമായി നിശ്ചയിച്ചിരിക്കുന്നത്.
ഡബ്ല്യുടിഒ നിയമം അനുസരിച്ചു രാജ്യത്ത് ഇറക്കുമതി നടന്നേ മതിയാകൂ. എന്നിരുന്നാലും രാജ്യത്തെ കർഷകർക്കു സഹായകരമായ രീതിയിൽ രണ്ട് തുറമുഖങ്ങളിൽ മാത്രമായി ചില നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. റബർ ബോർഡിനെ പരമാവധി ശക്തമാക്കിക്കൊണ്ട് കർഷകരെ സഹായിക്കുന്ന നിലപാടു സ്വീകരിക്കും. റബർ കർഷകരുമായി ചർച്ച നടത്തി അവരുടെ പ്രശ്നങ്ങൾ പഠിച്ചശേഷം ഇക്കാര്യങ്ങൾ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും കണ്ണന്താനം പറഞ്ഞു.