അടിമാലി: റിസോർട്ടിൽ താമസിക്കാനെത്തിയ വിനോദ സഞ്ചാരികളുടെ എടിഎം കാർഡ് വിവരങ്ങൾ ചോർത്തിയെടുത്തു വൻതുക തട്ടിയെടുത്ത സംഭവത്തിൽ റിസോർട്ട് ജീവനക്കാരനെ തെലുങ്കാന പോലീസ് അറസ്റ്റ് ചെയ്തു.
മൂന്നാർ ചിത്തിരപുരത്തു പ്രവർത്തിക്കുന്ന ഗ്രീൻട്രീസ് റിസോർട്ടിലെ ജീവനക്കാരൻ ചാലക്കുടി സ്വദേശി ഗ്ലാഡ്വി(35)നെയാണ് വെളളത്തൂവൽ പോലീസിന്റെ സഹായത്തോടെ തെലുങ്കാന പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽനിന്നു ചൈനീസ് നിർമിത സ്വൈപ്പിംഗ് മെഷിൻ പിടിച്ചെടുത്തു. റും ബുക്ക് ചെയ്തു താമസിക്കാനെത്തുന്നവർ തങ്ങളുടെ കൈവശമുളള എടിഎം, ഡെബിറ്റ് കാർഡുകളിലൂടെയാണു മുറി വാടകയും മറ്റും കൈമാറിയിരുന്നത്. യഥാർഥ ബിൽ റിസോർട്ടിലെ സ്വൈപ്പിംഗ് മെഷിനിലൂടെ പിൻവലിച്ചു കൊണ്ടുവരുന്ന ഗ്ലാഡ്വിൻ, സ്വന്തമായി സൂക്ഷിച്ചിരുന്ന ചൈനീസ് നിർമിത മെഷിനിൽ സ്വൈപ്പ് ചെയ്യിച്ചു വിനോദ സഞ്ചാരികളുടെ എടിഎം കാർഡുകളിലെ വിശദാംശങ്ങൾ മനസിലാക്കും. ഇവർ പോയി ആഴ്ചകൾ കഴിഞ്ഞതിനു ശേഷമാണ് ഈ അക്കൗണ്ടിൽനിന്നു പണം പിൻവലിച്ചിരുന്നത്.
ഇതര സംസ്ഥാനക്കാരും വിദേശികളും ഉൾപ്പെടെയുളളവരുടെ പണം ഇത്തരത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും തെലുങ്കാന സ്വദേശി മാത്രമാണു പരാതി നൽകിയത്. ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതാണു പരാതിക്ക് ഇടയാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച എത്തിയ തെലുങ്കാന പോലീസ് റിസോർട്ട് റെയ്ഡ് ചെയ്താണു ചൈനീസ് നിർമിത സ്വൈപ്പിംഗ് മെഷീൻ കസ്റ്റഡിയിലെടുത്തത്.
ഫ്രണ്ട് ഓഫീസ് ജീവനക്കാരനായിട്ടാണ് ഇയാൾക്ക് ഇവിടെ ജോലിയെന്നാണു റിസോർട്ട് അധികൃതർ പറഞ്ഞത്. എന്നാൽ, റിസോർട്ടിന്റെ ഉടമസ്ഥതയിൽ ഇയാളും പങ്കാളിയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ബാങ്ക് അധികൃതരാണു സാധാരണ സ്വൈപ്പിംഗ് മെഷിൻ നൽകുന്നത്. ചൈനയിൽ നിർമിച്ച സ്വൈപ്പിംഗ് മെഷിൻ എങ്ങനെ ഗ്ലാഡ്വിന്റെ കൈവശം എത്തിയതെന്നതും ദുരൂഹമാണ്. അതേസമയം, സംസ്ഥാന പോലീസ് ഇയാളെ ചോദ്യംചെയ്തു വിശദാംശങ്ങൾ മനസിലാക്കാതെയാണു തെലുങ്കാന പോലീസിനു കൈമാറിയത്.
മൂന്നാർ ചിത്തിരപുരത്തു പ്രവർത്തിക്കുന്ന ഗ്രീൻട്രീസ് റിസോർട്ടിലെ ജീവനക്കാരൻ ചാലക്കുടി സ്വദേശി ഗ്ലാഡ്വി(35)നെയാണ് വെളളത്തൂവൽ പോലീസിന്റെ സഹായത്തോടെ തെലുങ്കാന പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽനിന്നു ചൈനീസ് നിർമിത സ്വൈപ്പിംഗ് മെഷിൻ പിടിച്ചെടുത്തു. റും ബുക്ക് ചെയ്തു താമസിക്കാനെത്തുന്നവർ തങ്ങളുടെ കൈവശമുളള എടിഎം, ഡെബിറ്റ് കാർഡുകളിലൂടെയാണു മുറി വാടകയും മറ്റും കൈമാറിയിരുന്നത്. യഥാർഥ ബിൽ റിസോർട്ടിലെ സ്വൈപ്പിംഗ് മെഷിനിലൂടെ പിൻവലിച്ചു കൊണ്ടുവരുന്ന ഗ്ലാഡ്വിൻ, സ്വന്തമായി സൂക്ഷിച്ചിരുന്ന ചൈനീസ് നിർമിത മെഷിനിൽ സ്വൈപ്പ് ചെയ്യിച്ചു വിനോദ സഞ്ചാരികളുടെ എടിഎം കാർഡുകളിലെ വിശദാംശങ്ങൾ മനസിലാക്കും. ഇവർ പോയി ആഴ്ചകൾ കഴിഞ്ഞതിനു ശേഷമാണ് ഈ അക്കൗണ്ടിൽനിന്നു പണം പിൻവലിച്ചിരുന്നത്.
ഇതര സംസ്ഥാനക്കാരും വിദേശികളും ഉൾപ്പെടെയുളളവരുടെ പണം ഇത്തരത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും തെലുങ്കാന സ്വദേശി മാത്രമാണു പരാതി നൽകിയത്. ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതാണു പരാതിക്ക് ഇടയാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച എത്തിയ തെലുങ്കാന പോലീസ് റിസോർട്ട് റെയ്ഡ് ചെയ്താണു ചൈനീസ് നിർമിത സ്വൈപ്പിംഗ് മെഷീൻ കസ്റ്റഡിയിലെടുത്തത്.
ഫ്രണ്ട് ഓഫീസ് ജീവനക്കാരനായിട്ടാണ് ഇയാൾക്ക് ഇവിടെ ജോലിയെന്നാണു റിസോർട്ട് അധികൃതർ പറഞ്ഞത്. എന്നാൽ, റിസോർട്ടിന്റെ ഉടമസ്ഥതയിൽ ഇയാളും പങ്കാളിയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ബാങ്ക് അധികൃതരാണു സാധാരണ സ്വൈപ്പിംഗ് മെഷിൻ നൽകുന്നത്. ചൈനയിൽ നിർമിച്ച സ്വൈപ്പിംഗ് മെഷിൻ എങ്ങനെ ഗ്ലാഡ്വിന്റെ കൈവശം എത്തിയതെന്നതും ദുരൂഹമാണ്. അതേസമയം, സംസ്ഥാന പോലീസ് ഇയാളെ ചോദ്യംചെയ്തു വിശദാംശങ്ങൾ മനസിലാക്കാതെയാണു തെലുങ്കാന പോലീസിനു കൈമാറിയത്.