പത്തനംതിട്ട: പദ്ധതികൾ സമർപ്പിച്ചാൽ തീർഥാടക, ടൂറിസം സർക്യൂട്ടുകൾക്കുവേണ്ടി പണം മുടക്കാൻ കേന്ദ്രം തയാറാണെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. പത്തനംതിട്ട പ്രസ്ക്ലബിൽ ശബരിമല സുഖദർശനം സംവാദത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എന്നിവ ഉൾപ്പെടുത്തി തീർഥാടക സർക്യൂട്ട് പദ്ധതിക്ക് 100 കോടിയുടെ പദ്ധതിക്ക് അംഗീകാരമായിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ടൂറിസം സാധ്യതകൾ കൂടി പരിഗണിച്ച് വേറെയും തീർഥാടക സർക്യൂട്ടുകൾ പ്രഖ്യാപിക്കും. പണം അനുവദിക്കാൻ മാത്രമേ കേന്ദ്രത്തിനു കഴിയൂ. പദ്ധതി ഏറ്റെടുക്കേണ്ടതു സംസ്ഥാനമാണ്. പക്ഷേ, കേരളം പലപ്പോഴും പദ്ധതികൾ സമയബന്ധിതമായി സമർപ്പിക്കാതിരിക്കുകയും അനുവദിക്കുന്നവ യഥാസമയം പൂർത്തിയാക്കുകയും ചെയ്യാറില്ല.
ഏതു സർക്കാരാണേലും സംസ്ഥാനത്തു മെല്ലെപ്പോക്കിലാണെന്നും കണ്ണന്താനം പറഞ്ഞു. സംസ്ഥാന ടൂറിസം മന്ത്രിയുമായി പ്രാഥമികമായ ചർച്ച നടത്തിയിരുന്നു. ബീച്ചുകളുടെ അടിസ്ഥാന സൗകര്യം ഉൾപ്പെടെയുള്ള പദ്ധതികൾ സമർപ്പിക്കാനാവശ്യപ്പെട്ടിട്ടുണ്ട്.
ശബരി വിമാനത്താവളം
ശബരിമലതീർഥാടകരുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യാത്രാസൗകര്യം കാലാനുസൃതമായി ഒരുക്കേണ്ടതുണ്ട്. ചെറുവള്ളി കേന്ദ്രമാക്കി വിഭാവനം ചെയ്ത വിമാനത്താവളം തീർഥാടകർക്ക് എന്തുകൊണ്ടും പ്രയോജനപ്പെടുന്നതാണ്. നിർദിഷ്ട വിമാനത്താവളം ഒരിക്കലും നഷ്ടത്തിലാകില്ല. തീർഥാടന കാലത്തു മാത്രമല്ല, പ്രവാസികളേറെയുള്ള പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ആളുകൾക്ക് ഇതു പ്രയോജനപ്പെടും.
ബിലിവേഴ്സ് ചർച്ചുമായും വിഷയം സംസാരിച്ചിട്ടുണ്ട്. വിധി വരട്ടെ എന്നാണ് അവരുടെയും നിലപാട്. ഭൂമിയെ സംബന്ധിച്ച കോടതി വിധി സർക്കാരിന് അനുകൂലമെങ്കിൽ തടസങ്ങളൊന്നും ഉണ്ടാകില്ല. മറിച്ചാണെങ്കിൽ ബിലീവേഴ്സ് ചർച്ചുമായി ചർച്ച നടത്തി ഭൂമി ഏറ്റെടുക്കേണ്ടിവരും.
ശബരി റെയിൽവേ
ശബരി റെയിൽവേ ദീർഘകാലമായുള്ള പദ്ധതിയാണ്. അലൈൻമെന്റിനെ സംബന്ധിച്ച തർക്കങ്ങൾ താൻ എംഎൽഎ ആയിരിക്കുന്പോൾ കുറെ ഭാഗങ്ങളിൽ പരിഹരിച്ചിരുന്നു. ആവശ്യത്തിനു ഫണ്ടില്ലെന്നതാണ് പ്രശ്നം. ഇതു പരിഹരിക്കാനാവശ്യമായ ചർച്ചകളും നടപടികളും ഉണ്ടാകും.
പിടിവാശി വേണ്ട
വനം മേഖലയാണ് ഒരു ഇഷ്ടിക പോലും വയ്ക്കരുതെന്ന നിലപാടു ശരിയല്ല. ശബരിമല മാസ്റ്റർപ്ലാനുമായി ബന്ധപ്പെട്ടു തർക്കം ഉണ്ടെങ്കിൽ സംസ്ഥാന സർക്കാർ മുൻകൈയെടുത്തു പരിഹരിക്കണം. അടിസ്ഥാന വികസനത്തിനായുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമെങ്കിൽ ഇക്കാര്യം ചർച്ച ചെയ്യാം, സംസ്ഥാനം തന്നോട് ആവശ്യപ്പെട്ടാൽ മാത്രം മതി.
തീർഥാടനവവുമായി ബന്ധപ്പെട്ടു റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കാൻ വിനോദ സഞ്ചാര വകുപ്പിനു കഴിയും. ഗുജറാത്തിലെ വാട്നഗർ റെയിൽവേ സ്റ്റേഷൻ നവീകരിച്ചത് ഇതിനുദാഹരണമാണ്. സോളങ്കി കാലത്തെ വാസ്തുവിദ്യ ഉപയോഗപ്പെടുത്തിയാണ് ഇവിടെ സ്റ്റേഷൻ നവീകരിച്ചത്. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ റെയിൽവേ സ്റ്റേഷനുകൾക്കു പദ്ധതി നൽകിയാൽ പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ടൂറിസം സാധ്യതകൾ കൂടി പരിഗണിച്ച് വേറെയും തീർഥാടക സർക്യൂട്ടുകൾ പ്രഖ്യാപിക്കും. പണം അനുവദിക്കാൻ മാത്രമേ കേന്ദ്രത്തിനു കഴിയൂ. പദ്ധതി ഏറ്റെടുക്കേണ്ടതു സംസ്ഥാനമാണ്. പക്ഷേ, കേരളം പലപ്പോഴും പദ്ധതികൾ സമയബന്ധിതമായി സമർപ്പിക്കാതിരിക്കുകയും അനുവദിക്കുന്നവ യഥാസമയം പൂർത്തിയാക്കുകയും ചെയ്യാറില്ല.
ഏതു സർക്കാരാണേലും സംസ്ഥാനത്തു മെല്ലെപ്പോക്കിലാണെന്നും കണ്ണന്താനം പറഞ്ഞു. സംസ്ഥാന ടൂറിസം മന്ത്രിയുമായി പ്രാഥമികമായ ചർച്ച നടത്തിയിരുന്നു. ബീച്ചുകളുടെ അടിസ്ഥാന സൗകര്യം ഉൾപ്പെടെയുള്ള പദ്ധതികൾ സമർപ്പിക്കാനാവശ്യപ്പെട്ടിട്ടുണ്ട്.
ശബരി വിമാനത്താവളം
ശബരിമലതീർഥാടകരുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യാത്രാസൗകര്യം കാലാനുസൃതമായി ഒരുക്കേണ്ടതുണ്ട്. ചെറുവള്ളി കേന്ദ്രമാക്കി വിഭാവനം ചെയ്ത വിമാനത്താവളം തീർഥാടകർക്ക് എന്തുകൊണ്ടും പ്രയോജനപ്പെടുന്നതാണ്. നിർദിഷ്ട വിമാനത്താവളം ഒരിക്കലും നഷ്ടത്തിലാകില്ല. തീർഥാടന കാലത്തു മാത്രമല്ല, പ്രവാസികളേറെയുള്ള പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ആളുകൾക്ക് ഇതു പ്രയോജനപ്പെടും.
ബിലിവേഴ്സ് ചർച്ചുമായും വിഷയം സംസാരിച്ചിട്ടുണ്ട്. വിധി വരട്ടെ എന്നാണ് അവരുടെയും നിലപാട്. ഭൂമിയെ സംബന്ധിച്ച കോടതി വിധി സർക്കാരിന് അനുകൂലമെങ്കിൽ തടസങ്ങളൊന്നും ഉണ്ടാകില്ല. മറിച്ചാണെങ്കിൽ ബിലീവേഴ്സ് ചർച്ചുമായി ചർച്ച നടത്തി ഭൂമി ഏറ്റെടുക്കേണ്ടിവരും.
ശബരി റെയിൽവേ
ശബരി റെയിൽവേ ദീർഘകാലമായുള്ള പദ്ധതിയാണ്. അലൈൻമെന്റിനെ സംബന്ധിച്ച തർക്കങ്ങൾ താൻ എംഎൽഎ ആയിരിക്കുന്പോൾ കുറെ ഭാഗങ്ങളിൽ പരിഹരിച്ചിരുന്നു. ആവശ്യത്തിനു ഫണ്ടില്ലെന്നതാണ് പ്രശ്നം. ഇതു പരിഹരിക്കാനാവശ്യമായ ചർച്ചകളും നടപടികളും ഉണ്ടാകും.
പിടിവാശി വേണ്ട
വനം മേഖലയാണ് ഒരു ഇഷ്ടിക പോലും വയ്ക്കരുതെന്ന നിലപാടു ശരിയല്ല. ശബരിമല മാസ്റ്റർപ്ലാനുമായി ബന്ധപ്പെട്ടു തർക്കം ഉണ്ടെങ്കിൽ സംസ്ഥാന സർക്കാർ മുൻകൈയെടുത്തു പരിഹരിക്കണം. അടിസ്ഥാന വികസനത്തിനായുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമെങ്കിൽ ഇക്കാര്യം ചർച്ച ചെയ്യാം, സംസ്ഥാനം തന്നോട് ആവശ്യപ്പെട്ടാൽ മാത്രം മതി.
തീർഥാടനവവുമായി ബന്ധപ്പെട്ടു റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കാൻ വിനോദ സഞ്ചാര വകുപ്പിനു കഴിയും. ഗുജറാത്തിലെ വാട്നഗർ റെയിൽവേ സ്റ്റേഷൻ നവീകരിച്ചത് ഇതിനുദാഹരണമാണ്. സോളങ്കി കാലത്തെ വാസ്തുവിദ്യ ഉപയോഗപ്പെടുത്തിയാണ് ഇവിടെ സ്റ്റേഷൻ നവീകരിച്ചത്. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ റെയിൽവേ സ്റ്റേഷനുകൾക്കു പദ്ധതി നൽകിയാൽ പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.