കോട്ടയം: അച്ചടിരംഗത്തെ നികുതി നിരക്ക് അഞ്ചു ശതമാനത്തിൽനിന്നു ജിഎസ്ടി പ്രാബല്യത്തിലായപ്പോൾ 18 ശതമാനമാക്കി ഉയർത്തിയത് അച്ചടി വ്യവസായത്തെ ദോഷകരമായി ബാധിച്ചെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എംഎൽഎ. കേരള പ്രിന്റേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻ ചാണ്ടി.
ചെറുകിട വ്യവസായ സംരക്ഷണത്തിനായി നികുതി നിരക്ക് അഞ്ചു ശതമാനമാക്കി കുറയ്ക്കണമെന്നും അച്ചടി വ്യവസായത്തെ ഉത്പാദനമേഖലയിൽനിന്നു സേവന മേഖലയിലേക്ക് മാറ്റിയതു പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി.എ. അശോകൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷാജി ബാഹുലേയൻ, മുഖ്യ രക്ഷാധികാരി ആർ. സുരേഷ്, ദേശീയ ജനറൽ സെക്രട്ടറി അരവിന്ദ് മാർഡീക്കർ, എംഎംഎസ്ജി അശോകൻ, ഒ.വേണുഗോപാലൻ, സി.ഡി.കുമാരവേൽ, വൈ.വിജയൻ എന്നിവർ പ്രസംഗിച്ചു.
ചെറുകിട വ്യവസായ സംരക്ഷണത്തിനായി നികുതി നിരക്ക് അഞ്ചു ശതമാനമാക്കി കുറയ്ക്കണമെന്നും അച്ചടി വ്യവസായത്തെ ഉത്പാദനമേഖലയിൽനിന്നു സേവന മേഖലയിലേക്ക് മാറ്റിയതു പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി.എ. അശോകൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷാജി ബാഹുലേയൻ, മുഖ്യ രക്ഷാധികാരി ആർ. സുരേഷ്, ദേശീയ ജനറൽ സെക്രട്ടറി അരവിന്ദ് മാർഡീക്കർ, എംഎംഎസ്ജി അശോകൻ, ഒ.വേണുഗോപാലൻ, സി.ഡി.കുമാരവേൽ, വൈ.വിജയൻ എന്നിവർ പ്രസംഗിച്ചു.