കൊച്ചി: മാർത്താണ്ഡം കായൽ കൈയേറ്റവുമായി ബന്ധപ്പെട്ടു മന്ത്രി തോമസ് ചാണ്ടിക്കെതിരേ നടപടിവേണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാർ പത്തു ദിവസത്തിനകം മറുപടി സത്യവാങ്മൂലം നൽകണമെന്നു ഹൈക്കോടതി നിർദേശിച്ചു.
കായൽ ഭൂമി കൈയേറിയ മന്ത്രിക്കെതിരേ കേസെടുക്കണമെന്നതടക്കമുള്ള ആവശ്യമുന്നയിച്ചു കൈനകരി ഗ്രാമപഞ്ചായത്തംഗം ബി.കെ. വിനോദ് നൽകിയ ഹർജിയിലാണ് ഉത്തരവ്.
ഇന്നലെ ഹർജി കോടതിയുടെ പരിഗണനയ്ക്കു വന്നപ്പോൾ കായൽനിലം നികത്തുന്നതു തടഞ്ഞു സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നെന്നു സർക്കാർ വിശദീകരിച്ചു. ഇതു കണക്കിലെടുത്തു നിലം നികത്തൽ തുടരരുതെന്നു ഹൈക്കോടതി വാക്കാൽ നിർദേശം നൽകി. മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായുള്ള വാട്ടർ വേൾഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കന്പനിയാണു കായൽനിലം കൈയേറി നിയമവിരുദ്ധമായി നികത്തുന്നതെന്നു ഹർജിയിൽ ആരോപിച്ചിരുന്നു.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം അനുസരിച്ച് ഈ ഭൂമി ഡേറ്റ ബാങ്കിൽ ഉൾപ്പെടുത്താൻ നിവേദനം നൽകിയിട്ടും മന്ത്രിയുടെ സ്വാധീനത്താൽ റവന്യു അധികൃതർ നടപടിയെടുത്തില്ലെന്നും ഹർജിയിലുണ്ട്.
കായൽ ഭൂമി കൈയേറിയ മന്ത്രിക്കെതിരേ കേസെടുക്കണമെന്നതടക്കമുള്ള ആവശ്യമുന്നയിച്ചു കൈനകരി ഗ്രാമപഞ്ചായത്തംഗം ബി.കെ. വിനോദ് നൽകിയ ഹർജിയിലാണ് ഉത്തരവ്.
ഇന്നലെ ഹർജി കോടതിയുടെ പരിഗണനയ്ക്കു വന്നപ്പോൾ കായൽനിലം നികത്തുന്നതു തടഞ്ഞു സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നെന്നു സർക്കാർ വിശദീകരിച്ചു. ഇതു കണക്കിലെടുത്തു നിലം നികത്തൽ തുടരരുതെന്നു ഹൈക്കോടതി വാക്കാൽ നിർദേശം നൽകി. മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായുള്ള വാട്ടർ വേൾഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കന്പനിയാണു കായൽനിലം കൈയേറി നിയമവിരുദ്ധമായി നികത്തുന്നതെന്നു ഹർജിയിൽ ആരോപിച്ചിരുന്നു.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം അനുസരിച്ച് ഈ ഭൂമി ഡേറ്റ ബാങ്കിൽ ഉൾപ്പെടുത്താൻ നിവേദനം നൽകിയിട്ടും മന്ത്രിയുടെ സ്വാധീനത്താൽ റവന്യു അധികൃതർ നടപടിയെടുത്തില്ലെന്നും ഹർജിയിലുണ്ട്.