തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ ’ആവാസ്’ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ രജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കാൻ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർദേശം നൽകി. ആവാസ് പദ്ധതിയുടെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ മന്ത്രിയുടെ ചേംബറിൽ വിളിച്ചുചേർത്ത ജില്ലാ ലേബർ ഓഫീസർമാരുടെയും ഡെപ്യൂട്ടി ലേബർ കമ്മീഷണർമാരുടെയും യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രജിസ്ട്രേഷൻ നടപടികളുടെ ഓരോ ദിവസത്തെയും പ്രവർത്തന റിപ്പോർട്ട് ലേബർ കമ്മീഷണർ വഴി അവലോകനത്തിനായി വകുപ്പു മന്ത്രിയുടെ ഓഫീസിൽ നൽകണമെന്ന് മന്ത്രി നിർദേശിച്ചു. സംസ്ഥാനത്ത് തൊഴിൽ തേടിയെത്തുന്ന ഇതരസംസ്ഥാനക്കാരായ മുഴുവൻ തൊഴിലാളികൾക്കും സൗജന്യ ഇൻഷ്വറൻസും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ആവാസ്. പദ്ധതിയിൽ ചേർക്കുന്നതിലൂടെ സംസ്ഥാനത്ത് തൊഴിലെടുക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ കൃത്യമായ എണ്ണവും മറ്റ് വിവരങ്ങളും ഉൾക്കൊള്ളുന്ന വിപുലമായ ഒരു ഡാറ്റാബാങ്ക് തയാറാക്കി തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യാൻ കഴിയും. അംഗമാകുന്ന തൊഴിലാളികൾക്ക് 15,000 രൂപയുടെ സൗജന്യ ചികിത്സയും രണ്ടു ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസും പദ്ധതിയിൽ വിഭാവനം ചെയ്യുന്നു.
രജിസ്ട്രേഷൻ നടത്തി തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യാനുള്ള സോഫ്ട്ഫെയർ തയാറായിട്ടുണ്ട്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് രാവിലെ 11.30-ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനവും രജിസ്ട്രേഷൻ കാർഡ് വിതരണവും നിർവഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
2018 ജനുവരി ഒന്നു മുതൽ തൊഴിലാളികൾക്ക് ആനുകൂല്യം ലഭ്യമാക്കുന്ന പദ്ധതിയിൽ ഈ വർഷം ഡിസംബറോടെ അഞ്ചു ലക്ഷം പേരെ അംഗങ്ങളാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
രജിസ്ട്രേഷൻ നടപടികളുടെ ഓരോ ദിവസത്തെയും പ്രവർത്തന റിപ്പോർട്ട് ലേബർ കമ്മീഷണർ വഴി അവലോകനത്തിനായി വകുപ്പു മന്ത്രിയുടെ ഓഫീസിൽ നൽകണമെന്ന് മന്ത്രി നിർദേശിച്ചു. സംസ്ഥാനത്ത് തൊഴിൽ തേടിയെത്തുന്ന ഇതരസംസ്ഥാനക്കാരായ മുഴുവൻ തൊഴിലാളികൾക്കും സൗജന്യ ഇൻഷ്വറൻസും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ആവാസ്. പദ്ധതിയിൽ ചേർക്കുന്നതിലൂടെ സംസ്ഥാനത്ത് തൊഴിലെടുക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ കൃത്യമായ എണ്ണവും മറ്റ് വിവരങ്ങളും ഉൾക്കൊള്ളുന്ന വിപുലമായ ഒരു ഡാറ്റാബാങ്ക് തയാറാക്കി തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യാൻ കഴിയും. അംഗമാകുന്ന തൊഴിലാളികൾക്ക് 15,000 രൂപയുടെ സൗജന്യ ചികിത്സയും രണ്ടു ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസും പദ്ധതിയിൽ വിഭാവനം ചെയ്യുന്നു.
രജിസ്ട്രേഷൻ നടത്തി തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യാനുള്ള സോഫ്ട്ഫെയർ തയാറായിട്ടുണ്ട്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് രാവിലെ 11.30-ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനവും രജിസ്ട്രേഷൻ കാർഡ് വിതരണവും നിർവഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
2018 ജനുവരി ഒന്നു മുതൽ തൊഴിലാളികൾക്ക് ആനുകൂല്യം ലഭ്യമാക്കുന്ന പദ്ധതിയിൽ ഈ വർഷം ഡിസംബറോടെ അഞ്ചു ലക്ഷം പേരെ അംഗങ്ങളാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.