കൊച്ചി: ബഹുസ്വര സമൂഹത്തിലെ മാനുഷിക പ്രശ്നങ്ങളിൽ ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെ ഇടപെടലും സ്വാധീനവും വർധിപ്പിക്കണമെന്ന ആഹ്വാനവുമായി കേരള തിയോളജിക്കൽ അസോസിയേഷന്റെ (കെടിഎ) മൂന്നാമത് പൊതുസമ്മേളനവും സെമിനാറും പിഒസിയിൽ സമാപിച്ചു.ദൈവശാസ്ത്രത്തിന്റെ പരിമിതികളും സാധ്യതകളും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ റവ.ഡോ.ജയിംസ് ആനാപറന്പിൽ, റവ.ഡോ.ഐറിസ് കൊയ്ലോ, റവ. ഡോ. മാർട്ടിൻ കല്ലുങ്കൽ, റവ.ഡോ.സൂരജ് പിട്ടാപ്പിള്ളിൽ എന്നിവർ ചർച്ചകൾക്കു നേതൃത്വം നൽകി.
ഫ്രാൻസിസ് പാപ്പായുടെ ‘സ്നേഹത്തിന്റെ ആനന്ദം’ എന്ന അപ്പസ്തോലിക ആഹ്വാനത്തിലെ പ്രബോധനങ്ങൾ കേരള പശ്ചാത്തലത്തിൽ പ്രാവർത്തികമാക്കാൻ തയാറാക്കിയിട്ടുള്ള പ്രായോഗിക നിർദേശങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ റവ.ഡോ. ലോറൻസ് കുലാസും റവ.ഡോ. സ്റ്റാൻലി മാതിരപ്പിള്ളിയും പങ്കെടുത്തു.
സമ്മേളനത്തിൽ മുതിർന്ന ദൈവശാസ്ത്രജ്ഞരായ റവ.ഡോ.ജോണ് ബർക്കുമാൻസ്, റവ.ഡോ.ജസ്റ്റിൻ പനയ്ക്കൽ, റവ.ഡോ.സിറിയക് കണിച്ചായി എന്നിവരെ ആദരിച്ചു. കെടിഎ എക്സിക്യൂട്ടീവ് മെംബറും തൃശൂർ അതിരൂപതയുടെ നിയുക്ത മെത്രാനുമായ മാർ ടോണി നീലങ്കാവിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
ഫ്രാൻസിസ് പാപ്പായുടെ ‘സ്നേഹത്തിന്റെ ആനന്ദം’ എന്ന അപ്പസ്തോലിക ആഹ്വാനത്തിലെ പ്രബോധനങ്ങൾ കേരള പശ്ചാത്തലത്തിൽ പ്രാവർത്തികമാക്കാൻ തയാറാക്കിയിട്ടുള്ള പ്രായോഗിക നിർദേശങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ റവ.ഡോ. ലോറൻസ് കുലാസും റവ.ഡോ. സ്റ്റാൻലി മാതിരപ്പിള്ളിയും പങ്കെടുത്തു.
സമ്മേളനത്തിൽ മുതിർന്ന ദൈവശാസ്ത്രജ്ഞരായ റവ.ഡോ.ജോണ് ബർക്കുമാൻസ്, റവ.ഡോ.ജസ്റ്റിൻ പനയ്ക്കൽ, റവ.ഡോ.സിറിയക് കണിച്ചായി എന്നിവരെ ആദരിച്ചു. കെടിഎ എക്സിക്യൂട്ടീവ് മെംബറും തൃശൂർ അതിരൂപതയുടെ നിയുക്ത മെത്രാനുമായ മാർ ടോണി നീലങ്കാവിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.