തൊടുപുഴ: രോഗങ്ങളും വേദനകളും നിറയുന്പോഴും സ്നേഹത്തിൽ ചാലിച്ച ചിരിയുമായി നടി തൊടുപുഴ വാസന്തി, തന്നെ വസതിയിൽ സന്ദർശിച്ച പി.ജെ.ജോസഫ് എംഎൽഎയോടു രോഗവിവരങ്ങൾ പങ്കുവച്ചു.
സിനിമയിൽ സജീവമാകുന്നതും ഡാൻസ് ക്ലാസ് പുനരാരംഭിക്കുന്നതുമൊക്കെ ഇപ്പോഴും മനസിലുണ്ടെന്ന് അവർ ആത്മവിശ്വാസത്തോടെ പറഞ്ഞു. പ്രമേഹം മൂർച്ഛിച്ചതിനെത്തുടർന്ന് അവരുടെ വലതുകാൽ മുറിച്ചുമാറ്റിയിരുന്നു. തൊണ്ടയിൽ കാൻസർ ബാധിച്ചതോടെ ജീവിതം ബുദ്ധിമുട്ടിലാണ്. മരുന്നുകളും മൂക്കിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണവും കഴിച്ചു ദിവസങ്ങൾ പിന്നിടുന്ന ഇവർ എത്രയും വേഗം തിരിച്ചുവരുമെന്ന ആത്മവിശ്വാസത്തോടെയാണു പി.ജെ.ജോസഫിനോടു സംസാരിച്ചു തുടങ്ങിയത്. 450ഓളം സിനിമകളിൽ ഇതിനോടകം അഭിനയിച്ചു.
1979ൽ കുഞ്ചാക്കോ സംവിധാനം ചെയ്ത നവോദയയുടെ ചെന്നായ് വളർത്തിയ ആട്ടിൻകുട്ടിയായിരുന്നു ആദ്യ ചിത്രം. നവോദയയുടെ തിരക്കഥാകൃത്തായിരുന്ന ശാരംഗപാണിയുടെ ബാലെ ട്രൂപ്പായ മലയാള കലാഭവനിൽ ഡാൻസ് അവതരിപ്പിക്കുന്നതിന് ആലപ്പുഴയിൽ എത്തിയപ്പോഴാണു സിനിമയിൽ അവസരം ലഭിച്ചത്. വാസന്തി വിശേഷങ്ങൾ ഒന്നൊന്നായി പറഞ്ഞു.ഒരുകാലത്തു ഹിറ്റ് പടങ്ങളായിരുന്ന കടത്തനാട്ട് മാക്കം, കണ്ണപ്പനുണ്ണി, ആലോലം, യവനിക, അടിയൊഴുക്കുകൾ, ടി.പി. ബാലഗോപാലൻ എം.എ, ഒരു വടക്കൻ വീരഗാഥ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമിട്ടു.
മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെ ചിത്രങ്ങളിലും കുഞ്ചാക്കോ ബോബൻ നായകനായ എൽസമ്മ എന്ന ആണ്‍കുട്ടി, ദിലീപ് ചിത്രമായ ഞാൻ താനെടാ പോലീസ് എന്ന ചിത്രത്തിലും അഭിനയിച്ചു. 2007ൽ ഫിലിം ക്രിട്ടിക്സ് അവാർഡ് കിട്ടി. 20ഓളം സീരിയലുകളിൽ അഭിനയിച്ചു. കോട്ടയം കാരിത്താസ് ആശുപത്രിയിലെ ചികിത്സയിലാണിപ്പോൾ വാസന്തി. സിനിമാ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് സാധ്യമാകട്ടെയെന്ന പ്രാർഥനയും പിന്തുണയും എപ്പോഴുമുണ്ടാകുമെന്നും ജോസഫ് പറഞ്ഞു.
സിനിമയിൽ സജീവമാകുന്നതും ഡാൻസ് ക്ലാസ് പുനരാരംഭിക്കുന്നതുമൊക്കെ ഇപ്പോഴും മനസിലുണ്ടെന്ന് അവർ ആത്മവിശ്വാസത്തോടെ പറഞ്ഞു. പ്രമേഹം മൂർച്ഛിച്ചതിനെത്തുടർന്ന് അവരുടെ വലതുകാൽ മുറിച്ചുമാറ്റിയിരുന്നു. തൊണ്ടയിൽ കാൻസർ ബാധിച്ചതോടെ ജീവിതം ബുദ്ധിമുട്ടിലാണ്. മരുന്നുകളും മൂക്കിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണവും കഴിച്ചു ദിവസങ്ങൾ പിന്നിടുന്ന ഇവർ എത്രയും വേഗം തിരിച്ചുവരുമെന്ന ആത്മവിശ്വാസത്തോടെയാണു പി.ജെ.ജോസഫിനോടു സംസാരിച്ചു തുടങ്ങിയത്. 450ഓളം സിനിമകളിൽ ഇതിനോടകം അഭിനയിച്ചു.
1979ൽ കുഞ്ചാക്കോ സംവിധാനം ചെയ്ത നവോദയയുടെ ചെന്നായ് വളർത്തിയ ആട്ടിൻകുട്ടിയായിരുന്നു ആദ്യ ചിത്രം. നവോദയയുടെ തിരക്കഥാകൃത്തായിരുന്ന ശാരംഗപാണിയുടെ ബാലെ ട്രൂപ്പായ മലയാള കലാഭവനിൽ ഡാൻസ് അവതരിപ്പിക്കുന്നതിന് ആലപ്പുഴയിൽ എത്തിയപ്പോഴാണു സിനിമയിൽ അവസരം ലഭിച്ചത്. വാസന്തി വിശേഷങ്ങൾ ഒന്നൊന്നായി പറഞ്ഞു.ഒരുകാലത്തു ഹിറ്റ് പടങ്ങളായിരുന്ന കടത്തനാട്ട് മാക്കം, കണ്ണപ്പനുണ്ണി, ആലോലം, യവനിക, അടിയൊഴുക്കുകൾ, ടി.പി. ബാലഗോപാലൻ എം.എ, ഒരു വടക്കൻ വീരഗാഥ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമിട്ടു.
മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെ ചിത്രങ്ങളിലും കുഞ്ചാക്കോ ബോബൻ നായകനായ എൽസമ്മ എന്ന ആണ്‍കുട്ടി, ദിലീപ് ചിത്രമായ ഞാൻ താനെടാ പോലീസ് എന്ന ചിത്രത്തിലും അഭിനയിച്ചു. 2007ൽ ഫിലിം ക്രിട്ടിക്സ് അവാർഡ് കിട്ടി. 20ഓളം സീരിയലുകളിൽ അഭിനയിച്ചു. കോട്ടയം കാരിത്താസ് ആശുപത്രിയിലെ ചികിത്സയിലാണിപ്പോൾ വാസന്തി. സിനിമാ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് സാധ്യമാകട്ടെയെന്ന പ്രാർഥനയും പിന്തുണയും എപ്പോഴുമുണ്ടാകുമെന്നും ജോസഫ് പറഞ്ഞു.