തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിവരാവകാശനിയമ പ്രകാരം അപേക്ഷ നൽകി. ചീഫ് സെക്രട്ടറിക്കാണ് അപേക്ഷ നൽകിയിട്ടുള്ളത്. റിപ്പോർട്ട് ലഭിച്ചാലുടൻ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചു.
ജുഡീഷൽ കമ്മീഷന്റെ നിഗമനങ്ങളിൽ പരാമർശിക്കാത്ത കാര്യങ്ങളെപ്പറ്റി പോലുമുള്ള നിയമോപദേശങ്ങളും മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ സാധാരണ ചെയ്യാറുള്ളതുപോലെ ശിപാർശകളോ പ്രസക്ത ഭാഗങ്ങളോ മാധ്യമങ്ങൾക്കു നൽകാൻ ബാധ്യസ്ഥനായ മുഖ്യമന്ത്രി റിപ്പോർട്ട് ലഭിച്ച്15 ദിവസം കഴിഞ്ഞിട്ടും അതിനു തയാറായിട്ടില്ല . സാധാരണഗതിയിൽ റിപ്പോർട്ട് ലഭിച്ചാൽ മാധ്യമങ്ങൾക്കു നല്കാറുണ്ട്.
എന്നാൽ, ഇതുസംബന്ധിച്ച നിയമോപദേശവും തീരുമാനങ്ങളും പ്രഖ്യാപിച്ചിട്ടും റിപ്പോർട്ടോ പ്രസക്ത ഭാഗങ്ങളോ പ്രസിദ്ധീകരണത്തിനു നൽകാത്തത് സംശയങ്ങൾ വർധിപ്പിക്കുന്നുണ്ടെന്നും ഉമ്മൻ ചാണ്ടി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. വിവാദങ്ങൾ സൃഷ്ടിച്ചു ഭരണ പരാജയം മറച്ചുവയ്ക്കാനും മുഖം നഷ്ടപ്പെട്ട ഗവണ്മെന്റിനെ രക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ മറ്റൊരു തന്ത്രമാണിത്.
ശ്രദ്ധേയമായ കാര്യം മുഖ്യമന്ത്രിക്കുമാത്രം അറിയാവുന്ന റിപ്പോർട്ടുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ഈ മാസം എട്ടിനു വേങ്ങരയിൽ മുൻ മന്ത്രി ടി. കെ. ഹംസ വെളിപ്പെടുത്തി എന്നതാണ്. സർക്കാരിനു ലഭിച്ച റിപ്പോർട്ട് പാർട്ടി നേതൃത്വം ചർച്ച ചെയ്തിരുന്നോയെന്ന സംശയത്തെ ഈ സംഭവം ബലപ്പെടുത്തുന്നു.
കമ്മീഷൻ ഓഫ് എൻക്വയറി ആക്ട് അനുസരിച്ച് നിയോഗിക്കുന്ന കമ്മീഷൻ ടേംസ് ഓഫ് റഫറൻസ് അനുസരിച്ചാണ് പ്രവർത്തിക്കുന്നതും റിപ്പോർട്ട് നൽകുന്നതും. എന്നാൽ, റിപ്പോർട്ട് അതേപടി സ്വീകരിച്ചു എന്നു പറയുകയും അതിൽ നടപടി പ്രഖ്യാപിക്കുകയും ചെയ്ത മുഖ്യമന്ത്രി ടേംസ് ഓഫ് റഫറൻസ് സംബന്ധിച്ച് കമ്മീഷന്റെ കണ്ടെത്തലുകളെക്കുറിച്ചു നിശബ്ദത പാലിച്ചത് അദ്ഭുതകരമാണ് . ടേംസ് ഓഫ് റഫറൻസിൽ പറഞ്ഞ കാര്യങ്ങളെപ്പറ്റി കണ്ടെത്തലുകളൊന്നും പുറത്തുപറയാതെ മുഖ്യമന്ത്രി പ്രഖ്യാപിച്ച നടപടികൾ രാഷ്ട്രീയലക്ഷ്യത്തോടുകൂടിയാണ് എന്നതു വ്യക്തമാണ്.
“സോളാർ ഇടപാടു സംബന്ധിച്ച് ഒരു തെറ്റും ചെയ്തിട്ടില്ല. എനിക്കെതിരേ വളരെ ബാലിശമായ തരംതാണ ആരോപണങ്ങൾ കണ്ടെത്തി അപമാനിക്കാനുള്ള ശ്രമങ്ങൾക്കു കനത്ത തിരിച്ചടി നേരിടേണ്ടിവരും. സത്യത്തിൽനിന്നു വ്യതിചലിച്ച് ഞാനൊരിക്കലും സഞ്ചരിച്ചിട്ടില്ല. ആ വിശ്വാസമാണ് എന്റെ ഏറ്റവും വലിയ ശക്തി”അദ്ദേഹം എഴുതി.
കമ്മീഷന്റേതായി മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ കമ്മീഷന്റേതു തന്നെയാണോ എന്നും കമ്മീഷൻ തന്നെ എത്തിയ നിഗമനകൾക്ക് ആധാരമായ തെളിവുകൾ എന്തെല്ലാമെന്നും റിപ്പോർട്ട് പരിശോധിക്കാതെ പറയാൻ കഴിയില്ലെന്നും ഉമ്മൻ ചാണ്ടി ഫേസ് ബുക്കിൽ കുറിച്ചു.
ജുഡീഷൽ കമ്മീഷന്റെ നിഗമനങ്ങളിൽ പരാമർശിക്കാത്ത കാര്യങ്ങളെപ്പറ്റി പോലുമുള്ള നിയമോപദേശങ്ങളും മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ സാധാരണ ചെയ്യാറുള്ളതുപോലെ ശിപാർശകളോ പ്രസക്ത ഭാഗങ്ങളോ മാധ്യമങ്ങൾക്കു നൽകാൻ ബാധ്യസ്ഥനായ മുഖ്യമന്ത്രി റിപ്പോർട്ട് ലഭിച്ച്15 ദിവസം കഴിഞ്ഞിട്ടും അതിനു തയാറായിട്ടില്ല . സാധാരണഗതിയിൽ റിപ്പോർട്ട് ലഭിച്ചാൽ മാധ്യമങ്ങൾക്കു നല്കാറുണ്ട്.
എന്നാൽ, ഇതുസംബന്ധിച്ച നിയമോപദേശവും തീരുമാനങ്ങളും പ്രഖ്യാപിച്ചിട്ടും റിപ്പോർട്ടോ പ്രസക്ത ഭാഗങ്ങളോ പ്രസിദ്ധീകരണത്തിനു നൽകാത്തത് സംശയങ്ങൾ വർധിപ്പിക്കുന്നുണ്ടെന്നും ഉമ്മൻ ചാണ്ടി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. വിവാദങ്ങൾ സൃഷ്ടിച്ചു ഭരണ പരാജയം മറച്ചുവയ്ക്കാനും മുഖം നഷ്ടപ്പെട്ട ഗവണ്മെന്റിനെ രക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ മറ്റൊരു തന്ത്രമാണിത്.
ശ്രദ്ധേയമായ കാര്യം മുഖ്യമന്ത്രിക്കുമാത്രം അറിയാവുന്ന റിപ്പോർട്ടുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ഈ മാസം എട്ടിനു വേങ്ങരയിൽ മുൻ മന്ത്രി ടി. കെ. ഹംസ വെളിപ്പെടുത്തി എന്നതാണ്. സർക്കാരിനു ലഭിച്ച റിപ്പോർട്ട് പാർട്ടി നേതൃത്വം ചർച്ച ചെയ്തിരുന്നോയെന്ന സംശയത്തെ ഈ സംഭവം ബലപ്പെടുത്തുന്നു.
കമ്മീഷൻ ഓഫ് എൻക്വയറി ആക്ട് അനുസരിച്ച് നിയോഗിക്കുന്ന കമ്മീഷൻ ടേംസ് ഓഫ് റഫറൻസ് അനുസരിച്ചാണ് പ്രവർത്തിക്കുന്നതും റിപ്പോർട്ട് നൽകുന്നതും. എന്നാൽ, റിപ്പോർട്ട് അതേപടി സ്വീകരിച്ചു എന്നു പറയുകയും അതിൽ നടപടി പ്രഖ്യാപിക്കുകയും ചെയ്ത മുഖ്യമന്ത്രി ടേംസ് ഓഫ് റഫറൻസ് സംബന്ധിച്ച് കമ്മീഷന്റെ കണ്ടെത്തലുകളെക്കുറിച്ചു നിശബ്ദത പാലിച്ചത് അദ്ഭുതകരമാണ് . ടേംസ് ഓഫ് റഫറൻസിൽ പറഞ്ഞ കാര്യങ്ങളെപ്പറ്റി കണ്ടെത്തലുകളൊന്നും പുറത്തുപറയാതെ മുഖ്യമന്ത്രി പ്രഖ്യാപിച്ച നടപടികൾ രാഷ്ട്രീയലക്ഷ്യത്തോടുകൂടിയാണ് എന്നതു വ്യക്തമാണ്.
“സോളാർ ഇടപാടു സംബന്ധിച്ച് ഒരു തെറ്റും ചെയ്തിട്ടില്ല. എനിക്കെതിരേ വളരെ ബാലിശമായ തരംതാണ ആരോപണങ്ങൾ കണ്ടെത്തി അപമാനിക്കാനുള്ള ശ്രമങ്ങൾക്കു കനത്ത തിരിച്ചടി നേരിടേണ്ടിവരും. സത്യത്തിൽനിന്നു വ്യതിചലിച്ച് ഞാനൊരിക്കലും സഞ്ചരിച്ചിട്ടില്ല. ആ വിശ്വാസമാണ് എന്റെ ഏറ്റവും വലിയ ശക്തി”അദ്ദേഹം എഴുതി.
കമ്മീഷന്റേതായി മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ കമ്മീഷന്റേതു തന്നെയാണോ എന്നും കമ്മീഷൻ തന്നെ എത്തിയ നിഗമനകൾക്ക് ആധാരമായ തെളിവുകൾ എന്തെല്ലാമെന്നും റിപ്പോർട്ട് പരിശോധിക്കാതെ പറയാൻ കഴിയില്ലെന്നും ഉമ്മൻ ചാണ്ടി ഫേസ് ബുക്കിൽ കുറിച്ചു.