കോട്ടയം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണത്തിൽ തന്റെ അറിവിൽ ഒത്തുതീർപ്പുണ്ടായിട്ടില്ലെന്നു മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. അതിനെക്കുറിച്ച് അറിവുള്ളവർ പറയട്ടെയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ടി.പി വധക്കേസിലെ ഗൂഢാലോചനക്കാരും പിടിയിലായിട്ടുണ്ട്.
അന്വേഷണം പൂർണമായില്ലെന്നു പറയുന്നതു ശരിയല്ല. കേസിന്റെ സ്റ്റിയറിംഗ് പിടിക്കാൻ താൻ പോയിട്ടില്ല. താൻ ആഭ്യന്തരമന്ത്രി പദവി ഒഴിഞ്ഞ ശേഷം ടി.പി കേസിനെക്കുറിച്ചു പരിശോധിച്ചിട്ടില്ല- അദ്ദേഹം പറഞ്ഞു. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് നേരാംവണ്ണം അന്വേഷിക്കാതെ ഇടയ്ക്കുവച്ച് ഒത്തുതീർപ്പാക്കിയെന്ന വി.ടി. ബൽറാമിന്റെ ഫേസ് ബുക്ക് പോസ്റ്റിനോടു പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ.
മുഖ്യമന്ത്രിയെ സഹായിച്ചെന്നാണു തനിക്കെതിരായ കേസ്. ഈ ആരോപണത്തിൽ കാര്യമില്ല. എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയോടു കൂറു കാണിക്കും. അതു ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമാണെന്നും തിരുവഞ്ചൂർ പറഞ്ഞു.
ടി.പി വധക്കേസിലെ ഗൂഢാലോചനക്കാരും പിടിയിലായിട്ടുണ്ട്.
അന്വേഷണം പൂർണമായില്ലെന്നു പറയുന്നതു ശരിയല്ല. കേസിന്റെ സ്റ്റിയറിംഗ് പിടിക്കാൻ താൻ പോയിട്ടില്ല. താൻ ആഭ്യന്തരമന്ത്രി പദവി ഒഴിഞ്ഞ ശേഷം ടി.പി കേസിനെക്കുറിച്ചു പരിശോധിച്ചിട്ടില്ല- അദ്ദേഹം പറഞ്ഞു. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് നേരാംവണ്ണം അന്വേഷിക്കാതെ ഇടയ്ക്കുവച്ച് ഒത്തുതീർപ്പാക്കിയെന്ന വി.ടി. ബൽറാമിന്റെ ഫേസ് ബുക്ക് പോസ്റ്റിനോടു പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ.
മുഖ്യമന്ത്രിയെ സഹായിച്ചെന്നാണു തനിക്കെതിരായ കേസ്. ഈ ആരോപണത്തിൽ കാര്യമില്ല. എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയോടു കൂറു കാണിക്കും. അതു ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമാണെന്നും തിരുവഞ്ചൂർ പറഞ്ഞു.