തിരുവനന്തപുരം: സംസ്ഥാന വാർഷിക പദ്ധതിയിൽ വിവിധ വകുപ്പുകൾ ഇതിനകം 40.36 ശതമാനം തുക ചെലവഴിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 21 ശതമാനം തുകയാണ് ചെലവഴിച്ചത്.
സെപ്റ്റംബറോടെ പദ്ധതികൾക്കു ഭരണാനുമതി നൽകുന്ന പുതിയ നിർവഹണരീതി നടപ്പിലാക്കിയതിന്റെ ഫലമായാണ് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചത്. സംസ്ഥാന പദ്ധതികളിലും കേന്ദ്രാവിഷ്കൃത പദ്ധതികളിലും ഒരുപോലെ മാറ്റം പ്രകടമാണ്.
ഈ സാമ്പത്തിക വർഷത്തേക്കുളള 93 ശതമാനം പദ്ധതികൾക്കും ഭരണാനുമതി നൽകി. അവശേഷിക്കുന്ന ഏഴു ശതമാനം പദ്ധതികൾക്ക് ഈ മാസം ഭരണാനുമതി നൽകണമെന്ന് കഴിഞ്ഞ ദിവസം നടന്ന പദ്ധതി അവലോകനത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.
34,538 കോടി രൂപയുടെതാണ് കേരളത്തിന്റെ വാർഷിക പദ്ധതി. ഇതിൽ 20,272 കോടി രൂപ സംസ്ഥാന വിഹിതമാണ്. ഇതിന്റെ 40.37 ശതമാനമാണ് ഇതുവരെ ചെലവഴിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം 6,227 കോടി രൂപയും കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതം 8,039 കോടി രൂപയുമാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 21 ശതമാനമാണ്. കഴിഞ്ഞവർഷം ഈ കാലയളവിൽ ഒരു ശതമാനം മാത്രമായിരുന്നു. കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ചെലവ് 29 ശതമാനം. മുൻ വർഷം 17 ശതമാനം. മൊത്തം പദ്ധതി അടങ്കലിന്റെ 34 ശതമാനമാണ് ഇതുവരെ ചെലവഴിച്ചത്. മുൻവർഷം 16 ശതമാനം.
സാമ്പത്തികവർഷത്തിന്റെ അവസാനമാകുമ്പോൾ എങ്ങനെയെങ്കിലും പണം ചെലവഴിക്കുന്ന രീതിക്കാണ് സർക്കാർ അറുതി വരുത്തിയത്. ഇപ്പോൾ ഓരോ മൂന്നു മാസം കൂടുമ്പോഴും മുഖ്യമന്ത്രി നേരിട്ട് പദ്ധതി അവലോകനം ചെയ്യുകയാണ്. സെപ്റ്റംബറിൽ പദ്ധതികൾക്ക് ഭരണാനുമതി നൽകിക്കഴിയുന്നതുകൊണ്ട് നടപ്പാക്കാൻ ആറു മാസം കിട്ടുന്നു. പദ്ധതിനിർവഹണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു എന്നതാണ് ഇതിന്റെ പ്രധാന നേട്ടം.
വിവിധ സർക്കാർ വകുപ്പുകളുടെ പദ്ധതികളിൽ പൊതുമരാമത്ത് വകുപ്പിനു ചുമതലയുളള കെട്ടിടനിർമാണ രംഗത്താണ് കാലതാമസം പ്രധാനമായി വരുന്നത്. എസ്റ്റിമേറ്റ് തയാറാക്കുന്നതിനും ടെൻഡർ നടപടികൾ പൂർത്തിയാക്കുന്നതിനും മാസങ്ങൾ എടുക്കുന്നു. അതുകൊണ്ട് തന്നെ ഒരു വർഷത്തെ പദ്ധതിയിൽ അനുവദിക്കുന്ന കെട്ടിടങ്ങളുടെ പണി പൂർത്തിയാക്കാൻ ഒന്നോ രണ്ടോ വർഷങ്ങളെടുക്കുന്ന സ്ഥിതിയാണ്. പിഡബ്ല്യുഡിയുടെ മേൽനോട്ട ചുമതല നിലനിർത്തിക്കൊണ്ട് ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാവശ്യമായ നിർദേശങ്ങൾ സമർപ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
നബാർഡ് വഴിയുളള ഗ്രാമീണ പശ്ചാത്തല സൗകര്യവികസന ഫണ്ടിനുള്ള പദ്ധതികൾ നേരത്തെ തയാറാക്കാൻ എല്ലാ വകുപ്പുകളോടും മുഖ്യമന്ത്രി നിർദേശിച്ചു. നബാർഡ് അനുമതി ലഭിക്കുന്ന ഉടൻ ടെൻഡർ വിളിക്കാൻ കഴിയുന്ന തരത്തിൽ വിശദമായ പദ്ധതി തയാറാക്കണം. കിഫ്ബി ഫണ്ടിനു വേണ്ടി തയാറാക്കിയതും എന്നാൽ കിഫ്ബിയുടെ അംഗീകാരം ഇതുവരെ ലഭിക്കാത്തതുമായ പദ്ധതികൾ നബാർഡിനു സമർപ്പിക്കാവുന്നതാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ ഒരു രൂപപോലും സംസ്ഥാനത്തിനു നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.
പത്തു കോടി രൂപയിലധികം ചെലവുവരുന്ന 85 പദ്ധതികളാണ് ഈ സാമ്പത്തിക വർഷമുളളത്. അവയുടെ മൊത്തം അടങ്കൽ 5,190 കോടി രൂപയാണ്. ഈ പദ്ധതികൾ മുഖ്യമന്ത്രി പ്രത്യേകമായി അവലോകനം ചെയ്യും. ഓരോ വർഷവും ഡിസംബർ ആകുന്പോഴേക്കും പദ്ധതിയുടെ 67 ശതമാനം ചെലവഴിച്ചിരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. അവസാന മൂന്നുമാസത്തേക്ക് 33 ശതമാനമേ ബാക്കി നിർത്താവൂ എന്ന് അദ്ദേഹം പറഞ്ഞു.
ധനമന്ത്രി തോമസ് ഐസക്, ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി (കോഓർഡിനേഷൻ) വി.എസ്. സെന്തിൽ, മുഖ്യമന്ത്രിയുടെ ഓഫീസർ ഓണ് സ്പെഷൽ ഡ്യൂട്ടി എം. ശിവശങ്കർ എന്നിവരും അഡീഷണൽ ചീഫ് സെക്രട്ടറിമാരും പ്രിൻസിപ്പൽ സെക്രട്ടറിമാരും വാർഷിക പദ്ധതി അവലോകന യോഗത്തിൽ പങ്കെടുത്തു.
സെപ്റ്റംബറോടെ പദ്ധതികൾക്കു ഭരണാനുമതി നൽകുന്ന പുതിയ നിർവഹണരീതി നടപ്പിലാക്കിയതിന്റെ ഫലമായാണ് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചത്. സംസ്ഥാന പദ്ധതികളിലും കേന്ദ്രാവിഷ്കൃത പദ്ധതികളിലും ഒരുപോലെ മാറ്റം പ്രകടമാണ്.
ഈ സാമ്പത്തിക വർഷത്തേക്കുളള 93 ശതമാനം പദ്ധതികൾക്കും ഭരണാനുമതി നൽകി. അവശേഷിക്കുന്ന ഏഴു ശതമാനം പദ്ധതികൾക്ക് ഈ മാസം ഭരണാനുമതി നൽകണമെന്ന് കഴിഞ്ഞ ദിവസം നടന്ന പദ്ധതി അവലോകനത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.
34,538 കോടി രൂപയുടെതാണ് കേരളത്തിന്റെ വാർഷിക പദ്ധതി. ഇതിൽ 20,272 കോടി രൂപ സംസ്ഥാന വിഹിതമാണ്. ഇതിന്റെ 40.37 ശതമാനമാണ് ഇതുവരെ ചെലവഴിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം 6,227 കോടി രൂപയും കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതം 8,039 കോടി രൂപയുമാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 21 ശതമാനമാണ്. കഴിഞ്ഞവർഷം ഈ കാലയളവിൽ ഒരു ശതമാനം മാത്രമായിരുന്നു. കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ചെലവ് 29 ശതമാനം. മുൻ വർഷം 17 ശതമാനം. മൊത്തം പദ്ധതി അടങ്കലിന്റെ 34 ശതമാനമാണ് ഇതുവരെ ചെലവഴിച്ചത്. മുൻവർഷം 16 ശതമാനം.
സാമ്പത്തികവർഷത്തിന്റെ അവസാനമാകുമ്പോൾ എങ്ങനെയെങ്കിലും പണം ചെലവഴിക്കുന്ന രീതിക്കാണ് സർക്കാർ അറുതി വരുത്തിയത്. ഇപ്പോൾ ഓരോ മൂന്നു മാസം കൂടുമ്പോഴും മുഖ്യമന്ത്രി നേരിട്ട് പദ്ധതി അവലോകനം ചെയ്യുകയാണ്. സെപ്റ്റംബറിൽ പദ്ധതികൾക്ക് ഭരണാനുമതി നൽകിക്കഴിയുന്നതുകൊണ്ട് നടപ്പാക്കാൻ ആറു മാസം കിട്ടുന്നു. പദ്ധതിനിർവഹണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു എന്നതാണ് ഇതിന്റെ പ്രധാന നേട്ടം.
വിവിധ സർക്കാർ വകുപ്പുകളുടെ പദ്ധതികളിൽ പൊതുമരാമത്ത് വകുപ്പിനു ചുമതലയുളള കെട്ടിടനിർമാണ രംഗത്താണ് കാലതാമസം പ്രധാനമായി വരുന്നത്. എസ്റ്റിമേറ്റ് തയാറാക്കുന്നതിനും ടെൻഡർ നടപടികൾ പൂർത്തിയാക്കുന്നതിനും മാസങ്ങൾ എടുക്കുന്നു. അതുകൊണ്ട് തന്നെ ഒരു വർഷത്തെ പദ്ധതിയിൽ അനുവദിക്കുന്ന കെട്ടിടങ്ങളുടെ പണി പൂർത്തിയാക്കാൻ ഒന്നോ രണ്ടോ വർഷങ്ങളെടുക്കുന്ന സ്ഥിതിയാണ്. പിഡബ്ല്യുഡിയുടെ മേൽനോട്ട ചുമതല നിലനിർത്തിക്കൊണ്ട് ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാവശ്യമായ നിർദേശങ്ങൾ സമർപ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
നബാർഡ് വഴിയുളള ഗ്രാമീണ പശ്ചാത്തല സൗകര്യവികസന ഫണ്ടിനുള്ള പദ്ധതികൾ നേരത്തെ തയാറാക്കാൻ എല്ലാ വകുപ്പുകളോടും മുഖ്യമന്ത്രി നിർദേശിച്ചു. നബാർഡ് അനുമതി ലഭിക്കുന്ന ഉടൻ ടെൻഡർ വിളിക്കാൻ കഴിയുന്ന തരത്തിൽ വിശദമായ പദ്ധതി തയാറാക്കണം. കിഫ്ബി ഫണ്ടിനു വേണ്ടി തയാറാക്കിയതും എന്നാൽ കിഫ്ബിയുടെ അംഗീകാരം ഇതുവരെ ലഭിക്കാത്തതുമായ പദ്ധതികൾ നബാർഡിനു സമർപ്പിക്കാവുന്നതാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ ഒരു രൂപപോലും സംസ്ഥാനത്തിനു നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.
പത്തു കോടി രൂപയിലധികം ചെലവുവരുന്ന 85 പദ്ധതികളാണ് ഈ സാമ്പത്തിക വർഷമുളളത്. അവയുടെ മൊത്തം അടങ്കൽ 5,190 കോടി രൂപയാണ്. ഈ പദ്ധതികൾ മുഖ്യമന്ത്രി പ്രത്യേകമായി അവലോകനം ചെയ്യും. ഓരോ വർഷവും ഡിസംബർ ആകുന്പോഴേക്കും പദ്ധതിയുടെ 67 ശതമാനം ചെലവഴിച്ചിരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. അവസാന മൂന്നുമാസത്തേക്ക് 33 ശതമാനമേ ബാക്കി നിർത്താവൂ എന്ന് അദ്ദേഹം പറഞ്ഞു.
ധനമന്ത്രി തോമസ് ഐസക്, ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി (കോഓർഡിനേഷൻ) വി.എസ്. സെന്തിൽ, മുഖ്യമന്ത്രിയുടെ ഓഫീസർ ഓണ് സ്പെഷൽ ഡ്യൂട്ടി എം. ശിവശങ്കർ എന്നിവരും അഡീഷണൽ ചീഫ് സെക്രട്ടറിമാരും പ്രിൻസിപ്പൽ സെക്രട്ടറിമാരും വാർഷിക പദ്ധതി അവലോകന യോഗത്തിൽ പങ്കെടുത്തു.