തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ വകുപ്പുകളുടെയും പ്രധാന പദ്ധതികളുടെ അവലോകനം തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും. ഓരോ വകുപ്പിന്റെയും മൂന്നു പ്രധാന പദ്ധതികൾ മുഖ്യമന്ത്രി വിലയിരുത്തും. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ തടസങ്ങളുണ്ടെങ്കിൽ നീക്കുകയാണ് ലക്ഷ്യം. 38 വകുപ്പുകളിൽ വരുന്ന 114 പദ്ധതികളാണു വിലയിരുത്തുന്നത്. കൂട്ടത്തിൽ സംസ്ഥാനത്തു നടപ്പാക്കുന്ന 14 വൻകിട പദ്ധതികളുടെ പുരോഗതിയും പരിശോധിക്കും.
ആദ്യദിവസം മുഖ്യമന്ത്രി ഉൾപ്പെടെ ആറു മന്ത്രിമാരുടെ കീഴിൽവരുന്ന വകുപ്പുകളുടെ അവലോകനമാണ് നടക്കുക. രണ്ടാംദിവസം 12 മന്ത്രിമാരുടെ വകുപ്പുകൾ. രാവിലെ തുടങ്ങുന്ന അവലോകനം വൈകുന്നേരം വരെയുണ്ടാകും. സംസ്ഥാനത്ത് ആദ്യമായാണ് മുഴുവൻ വകുപ്പുകളുടെയും പ്രധാന പദ്ധതികൾ മുഖ്യമന്ത്രി വിലയിരുത്തുന്നത്. അതതു വകുപ്പുകളുടെ മന്ത്രിമാരും ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും അതിൽ പങ്കെടുക്കും.
ബുധനാഴ്ച വാർഷിക പദ്ധതിയുടെ ത്രൈമാസ അവലോകനമാണ്. എൽഡിഎഫ് സർക്കാർ വന്നശേഷം ഓരോ മൂന്നു മാസം കൂടുന്പോഴും പദ്ധതിച്ചെലവ് മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ട്. അതുകാരണം പദ്ധതി നിർവഹണത്തിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്.
ആദ്യദിവസം മുഖ്യമന്ത്രി ഉൾപ്പെടെ ആറു മന്ത്രിമാരുടെ കീഴിൽവരുന്ന വകുപ്പുകളുടെ അവലോകനമാണ് നടക്കുക. രണ്ടാംദിവസം 12 മന്ത്രിമാരുടെ വകുപ്പുകൾ. രാവിലെ തുടങ്ങുന്ന അവലോകനം വൈകുന്നേരം വരെയുണ്ടാകും. സംസ്ഥാനത്ത് ആദ്യമായാണ് മുഴുവൻ വകുപ്പുകളുടെയും പ്രധാന പദ്ധതികൾ മുഖ്യമന്ത്രി വിലയിരുത്തുന്നത്. അതതു വകുപ്പുകളുടെ മന്ത്രിമാരും ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും അതിൽ പങ്കെടുക്കും.
ബുധനാഴ്ച വാർഷിക പദ്ധതിയുടെ ത്രൈമാസ അവലോകനമാണ്. എൽഡിഎഫ് സർക്കാർ വന്നശേഷം ഓരോ മൂന്നു മാസം കൂടുന്പോഴും പദ്ധതിച്ചെലവ് മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ട്. അതുകാരണം പദ്ധതി നിർവഹണത്തിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്.