മലപ്പുറം: റേഷന്‍ വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാലത്തേക്ക് കടയടയ്ക്കുമെന്ന് റേഷന്‍ ഡീലേഴ്സ് കോ-ഓര്‍ഡിനേഷന്‍ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.
സമരത്തില്‍ കേരളത്തിലെ 14,238 റേഷന്‍കടയുടമകളും പങ്കെടുക്കും.
മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതനപാക്കേജ് നടപ്പാക്കുക, ഇപോസ് മെഷീന് സ്ഥാപിക്കുക, കട നവീകരണവും കംപ്യൂട്ടർവത്കരണവും നടപ്പാക്കുക, വാതില്‍പ്പടി വിതരണം സുതാര്യമാക്കുക, ആവശ്യമായ സാധനങ്ങള്‍ കടയിലെത്തിച്ചതിനുശേഷം മാത്രം കാര്‍ഡുടമകള്‍ക്ക് വിവരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ഇതേ ആവശ്യങ്ങളുന്നയിച്ച് പലതവണ സൂചനാ സമരങ്ങള്‍ നടത്തിയെങ്കിലും സര്‍ക്കാര്‍ അര്‍ഹമായ പരിഗണന നല്‍കിയില്ല. അതിനാലാണ് അനിശ്ചിതകാല കടയടപ്പ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് ഭാരവാഹികളായ ജോണി നെല്ലൂര്‍, കാടാമ്പുഴ മൂസ, സി.മോഹനന്‍പിള്ള, കെ.ബി.ബിജു, നൗഷാദ് പാറക്കാടന്‍, ഉഴമലക്കല്‍ വേണുഗോപാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സമരത്തില്‍ കേരളത്തിലെ 14,238 റേഷന്‍കടയുടമകളും പങ്കെടുക്കും.
മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതനപാക്കേജ് നടപ്പാക്കുക, ഇപോസ് മെഷീന് സ്ഥാപിക്കുക, കട നവീകരണവും കംപ്യൂട്ടർവത്കരണവും നടപ്പാക്കുക, വാതില്‍പ്പടി വിതരണം സുതാര്യമാക്കുക, ആവശ്യമായ സാധനങ്ങള്‍ കടയിലെത്തിച്ചതിനുശേഷം മാത്രം കാര്‍ഡുടമകള്‍ക്ക് വിവരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ഇതേ ആവശ്യങ്ങളുന്നയിച്ച് പലതവണ സൂചനാ സമരങ്ങള്‍ നടത്തിയെങ്കിലും സര്‍ക്കാര്‍ അര്‍ഹമായ പരിഗണന നല്‍കിയില്ല. അതിനാലാണ് അനിശ്ചിതകാല കടയടപ്പ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് ഭാരവാഹികളായ ജോണി നെല്ലൂര്‍, കാടാമ്പുഴ മൂസ, സി.മോഹനന്‍പിള്ള, കെ.ബി.ബിജു, നൗഷാദ് പാറക്കാടന്‍, ഉഴമലക്കല്‍ വേണുഗോപാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.