കായംകുളം: സ്കൂളിൽ പീഡനശ്രമം നടന്നതായി പോലീസിൽ പരാതി നൽകിയ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ വീടിനു നേരേ ആക്രമണം. കുട്ടിയുടെ അമ്മയും പിതാവും ഉൾപ്പെടെ നാലുപേർക്കു ക്രൂരമായി മർദനമേറ്റു.
ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം സന്ധ്യയോടെയായിരുന്നു സംഭവം. കുട്ടിയുടെ അമ്മ, പിതാവ്, മാതാവിന്റെ അച്ഛൻ, അമ്മ എന്നിവർക്കാണു മർദനമേറ്റത്. പത്തോളം വരുന്ന സംഘം ഭീഷണി മുഴക്കി എത്തുകയും ക്രൂരമായി മർദിക്കുകയുമായിരുന്നെന്ന് അമ്മ ദീപികയോടു പറഞ്ഞു.
പരാതി പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയുമെന്നു ഭീഷണി മുഴക്കിയെന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും പറഞ്ഞു. കുട്ടിയും അടുത്തുണ്ടായിരുന്നു.ആക്രമണം കണ്ടു ഭയന്നു നിലവിളിച്ച മകൾ വീടിനുള്ളിലേക്കു ഓടിക്കയറി. മകളെ ബന്ധുവീട്ടിലാക്കിയെന്നും ഇവർ പറയുന്നു. പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം സന്ധ്യയോടെയായിരുന്നു സംഭവം. കുട്ടിയുടെ അമ്മ, പിതാവ്, മാതാവിന്റെ അച്ഛൻ, അമ്മ എന്നിവർക്കാണു മർദനമേറ്റത്. പത്തോളം വരുന്ന സംഘം ഭീഷണി മുഴക്കി എത്തുകയും ക്രൂരമായി മർദിക്കുകയുമായിരുന്നെന്ന് അമ്മ ദീപികയോടു പറഞ്ഞു.
പരാതി പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയുമെന്നു ഭീഷണി മുഴക്കിയെന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും പറഞ്ഞു. കുട്ടിയും അടുത്തുണ്ടായിരുന്നു.ആക്രമണം കണ്ടു ഭയന്നു നിലവിളിച്ച മകൾ വീടിനുള്ളിലേക്കു ഓടിക്കയറി. മകളെ ബന്ധുവീട്ടിലാക്കിയെന്നും ഇവർ പറയുന്നു. പോലീസിൽ പരാതി നൽകിയിട്ടുണ്ട്.