തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഇന്നലെ നടത്തിയ ലാസ്റ്റ് ഗ്രേഡ് സെർവന്റ് (കന്പനി, കോർപറേഷൻ, ബോർഡ്) പരീക്ഷയെഴുതിയതു നാലു ലക്ഷത്തോളം ഉദ്യോഗാർഥികൾ.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ഉദ്യോഗാർഥികൾക്കായുള്ള പരീക്ഷയാണ് ഇന്നലെ നടന്നത്. ആറു ജില്ലകളിൽനിന്നായി 5.93 ലക്ഷം ഉദ്യോഗാർഥികളാണു പരീക്ഷ എഴുതുന്നതിനായി അപേക്ഷിച്ചിരുന്നത്. ഇതിൽ നാലു ലക്ഷത്തോളം പേർ പരീക്ഷയെഴുതിയതായാണു പിഎസ്സി കണക്കുകൂട്ടുന്നത്.
ജില്ലകളിൽനിന്നുള്ള വിവരങ്ങൾ ലഭിച്ചാൽ മാത്രമേ കൃത്യമായ കണക്ക് ലഭ്യമാകൂ. ഉദ്യോഗാർഥികളുടെ എണ്ണം കൂടുതലായതിനാൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ ക്രമീകരിച്ചിരുന്നു. ഭിന്നശേഷി വിഭാഗക്കാർക്കു സ്വന്തം ജില്ലയിൽ തന്നെ പരീക്ഷ എഴുതാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. വനിതകൾക്കും അതതു ജില്ലകളിൽത്തന്നെ പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കി. എന്നാൽ, തിരുവനന്തപുരം ജില്ലയിൽ നിന്നു കൂടുതൽ ഉദ്യോഗാർഥികൾ അപേക്ഷിച്ചിരുന്നതിനാൽ വനിതകൾക്ക് അയൽ ജില്ലകളിലും പരീക്ഷ എഴുതേണ്ടി വന്നു.
96,880 ഉദ്യോഗാർഥികളാണ് തിരുവനന്തപുരം ജില്ലയിൽനിന്നു ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിൽ മാത്രം 399 പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. മറ്റ് എട്ടു ജില്ലകളിൽനിന്നുള്ള ഉദ്യോഗാർഥികൾക്കായുള്ള പരീക്ഷ പിഎസ്സി ഈ മാസം 28ന് നടത്തും.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ഉദ്യോഗാർഥികൾക്കായുള്ള പരീക്ഷയാണ് ഇന്നലെ നടന്നത്. ആറു ജില്ലകളിൽനിന്നായി 5.93 ലക്ഷം ഉദ്യോഗാർഥികളാണു പരീക്ഷ എഴുതുന്നതിനായി അപേക്ഷിച്ചിരുന്നത്. ഇതിൽ നാലു ലക്ഷത്തോളം പേർ പരീക്ഷയെഴുതിയതായാണു പിഎസ്സി കണക്കുകൂട്ടുന്നത്.
ജില്ലകളിൽനിന്നുള്ള വിവരങ്ങൾ ലഭിച്ചാൽ മാത്രമേ കൃത്യമായ കണക്ക് ലഭ്യമാകൂ. ഉദ്യോഗാർഥികളുടെ എണ്ണം കൂടുതലായതിനാൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ ക്രമീകരിച്ചിരുന്നു. ഭിന്നശേഷി വിഭാഗക്കാർക്കു സ്വന്തം ജില്ലയിൽ തന്നെ പരീക്ഷ എഴുതാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. വനിതകൾക്കും അതതു ജില്ലകളിൽത്തന്നെ പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കി. എന്നാൽ, തിരുവനന്തപുരം ജില്ലയിൽ നിന്നു കൂടുതൽ ഉദ്യോഗാർഥികൾ അപേക്ഷിച്ചിരുന്നതിനാൽ വനിതകൾക്ക് അയൽ ജില്ലകളിലും പരീക്ഷ എഴുതേണ്ടി വന്നു.
96,880 ഉദ്യോഗാർഥികളാണ് തിരുവനന്തപുരം ജില്ലയിൽനിന്നു ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിൽ മാത്രം 399 പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. മറ്റ് എട്ടു ജില്ലകളിൽനിന്നുള്ള ഉദ്യോഗാർഥികൾക്കായുള്ള പരീക്ഷ പിഎസ്സി ഈ മാസം 28ന് നടത്തും.