കണ്ണൂർ: കൊലപാതക രാഷ്ട്രീയത്തിന്റെ പേരിൽ സിപിഎമ്മിനെതിരേ ദേശീയതലത്തിൽ പുതിയ പോർമുഖം തുറക്കാനായെങ്കിലും ജനരക്ഷായാത്ര ബിജെപി നേതൃത്വത്തിനു തന്നെ ഭാരമായി മാറുന്നു. യാത്രയിൽ ബിജെപി നേതാക്കൾ ഉന്നയിച്ച പല വിഷയങ്ങളും ദേശീയ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ ഇതിനൊക്കെ മറുപടി പറയേണ്ട ഗതികേടിലാണു നേതാക്കൾ. കേരളത്തിലെ ആശുപത്രികളെക്കുറിച്ചുള്ള പരാമർശവും പിണറായിയിലെ യാത്രയിൽ നിന്നുള്ള അമിത്ഷായുടെ പിന്മാറ്റവും ഇതിനകം ചർച്ചയ്ക്കു വഴിവച്ചിരിക്കുകയാണ്.
ജനരക്ഷായാത്രയുമായി ബന്ധപ്പെട്ടു ഡൽഹിയിൽ നിന്ന് അന്‍പതോളം മാധ്യമപ്രവർത്തകരാണു കണ്ണൂരിലെത്തിയത്. ഉദ്ഘാടന ചടങ്ങിലും തുടർന്നുള്ള രണ്ടു ദിവസങ്ങളിലും യാത്രയ്ക്കൊപ്പം തൽസമയ വാർത്തകളുമായി ഇവരുമുണ്ടായിരുന്നു. ദേശീയ മാധ്യമപ്രവർത്തകർക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തതും ബിജെപി നേതൃത്വം തന്നെ.
ഇവരുടെ സാന്നിധ്യം സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം ദേശീയതലത്തിൽ ചർച്ചയാക്കാൻ ബിജെപിക്കു ഗുണം ചെയ്തിരുന്നു.
എന്നാൽ പ്രസ്താവനായുദ്ധത്തിനു ശേഷം യാത്ര മൂന്നാംദിനത്തിലേക്കു കടന്നതോടെ ചർച്ചകൾ ബിജെപിക്കെതിരേ തിരിയുകയായിരുന്നു.
സിപിഎമ്മിനെതിരേ രൂക്ഷ വിമർശനങ്ങളുമായായിരുന്നു യാത്രയുടെ തുടക്കം. ആദ്യ രണ്ടുദിനങ്ങളിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സിപിഎമ്മിനും പിണറായി സർക്കാറിനുമെതിരേ ആഞ്ഞടിച്ചു. ദേശീയ നേതാക്കളുടെ സാന്നിധ്യവും പ്രസ്താവനകളും ബിജെപി അണികളിൽ ആവേശം വിതയ്ക്കുകയും ചെയ്തു. ഇവരുടെ പ്രസ്താവനകളാണ് ഇപ്പോൾ ബിജെപി നേതൃത്വത്തിനു പുലിവാലായിരിക്കുന്നതും.
കേരളത്തിൽ മികച്ച രീതിയിൽ ആശുപത്രികൾ എങ്ങനെ പ്രവർത്തിപ്പിക്കുന്നുവെന്നു പഠിക്കണമെന്ന ഉപദേശം നല്‍കിയായിരുന്നു യോഗി ആദിത്യനാഥിനെ കേരളത്തിലേക്കു സിപിഎം സ്വാഗതം ചെയ്തിരുന്നത്. പകർച്ചവ്യാധികൾ മൂലം കേരളത്തിൽ നിരവധിപേർ മരിക്കുന്നുണ്ടെന്നും യുപിയിലെ ആശുപത്രികളിൽ നിന്നു കേരളത്തിനു കൂടുതൽ പഠിക്കാനുണ്ടെന്നുമായിരുന്നു യോഗിയുടെ മറുപടി. യോഗിയുടെ പ്രസ്താവന ദേശീയ മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണു ബിജെപി നേതൃത്വം പ്രതിസന്ധിയിലായത്.
പി.ടി. പ്രദീഷ്
ജനരക്ഷായാത്രയുമായി ബന്ധപ്പെട്ടു ഡൽഹിയിൽ നിന്ന് അന്‍പതോളം മാധ്യമപ്രവർത്തകരാണു കണ്ണൂരിലെത്തിയത്. ഉദ്ഘാടന ചടങ്ങിലും തുടർന്നുള്ള രണ്ടു ദിവസങ്ങളിലും യാത്രയ്ക്കൊപ്പം തൽസമയ വാർത്തകളുമായി ഇവരുമുണ്ടായിരുന്നു. ദേശീയ മാധ്യമപ്രവർത്തകർക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തതും ബിജെപി നേതൃത്വം തന്നെ.
ഇവരുടെ സാന്നിധ്യം സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം ദേശീയതലത്തിൽ ചർച്ചയാക്കാൻ ബിജെപിക്കു ഗുണം ചെയ്തിരുന്നു.
എന്നാൽ പ്രസ്താവനായുദ്ധത്തിനു ശേഷം യാത്ര മൂന്നാംദിനത്തിലേക്കു കടന്നതോടെ ചർച്ചകൾ ബിജെപിക്കെതിരേ തിരിയുകയായിരുന്നു.
സിപിഎമ്മിനെതിരേ രൂക്ഷ വിമർശനങ്ങളുമായായിരുന്നു യാത്രയുടെ തുടക്കം. ആദ്യ രണ്ടുദിനങ്ങളിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സിപിഎമ്മിനും പിണറായി സർക്കാറിനുമെതിരേ ആഞ്ഞടിച്ചു. ദേശീയ നേതാക്കളുടെ സാന്നിധ്യവും പ്രസ്താവനകളും ബിജെപി അണികളിൽ ആവേശം വിതയ്ക്കുകയും ചെയ്തു. ഇവരുടെ പ്രസ്താവനകളാണ് ഇപ്പോൾ ബിജെപി നേതൃത്വത്തിനു പുലിവാലായിരിക്കുന്നതും.
കേരളത്തിൽ മികച്ച രീതിയിൽ ആശുപത്രികൾ എങ്ങനെ പ്രവർത്തിപ്പിക്കുന്നുവെന്നു പഠിക്കണമെന്ന ഉപദേശം നല്‍കിയായിരുന്നു യോഗി ആദിത്യനാഥിനെ കേരളത്തിലേക്കു സിപിഎം സ്വാഗതം ചെയ്തിരുന്നത്. പകർച്ചവ്യാധികൾ മൂലം കേരളത്തിൽ നിരവധിപേർ മരിക്കുന്നുണ്ടെന്നും യുപിയിലെ ആശുപത്രികളിൽ നിന്നു കേരളത്തിനു കൂടുതൽ പഠിക്കാനുണ്ടെന്നുമായിരുന്നു യോഗിയുടെ മറുപടി. യോഗിയുടെ പ്രസ്താവന ദേശീയ മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണു ബിജെപി നേതൃത്വം പ്രതിസന്ധിയിലായത്.
പി.ടി. പ്രദീഷ്