കൊച്ചി: കൊച്ചി കപ്പൽ ശാലയുടെ കാന്പസ് വൃത്തിയാക്കുന്നതിന്റെ ഭാഗമായി ആയിരം മെട്രിക് ടണ്ണിലേറെ വരുന്ന സ്റ്റീൽ വില്പന നടത്തിയതിൽ അഴിമതി കണ്ടെത്തിയതിനെത്തുടർന്ന് സിബിഐ മൂന്നു പേർക്കെതിരേ കേസെടുത്തു. അസിസ്റ്റന്റ് ജനറൽ മാനേജർ എൻ.അജിത്ത് കുമാർ, കാരാറുകാരൻ പി.എ.മുഹമ്മദ് അലി, സൗത്ത് ഇന്ത്യാ സ്ക്രാപ് ട്രേഡേഴ്സ് കന്പനി എന്നിവരെ യഥാക്രമം ഒന്നും രണ്ടും മൂന്നും പ്രതികളായി ചേർത്താണു എറണാകുളം പ്രത്യേക സിബിഐ കോടതി മുന്‍പാകെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വഞ്ചന, ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ എന്നിവയാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.
കപ്പൽശാലയുടെ പുതിയ ഡോക്ക് നിർമാണത്തിനു തറക്കല്ലിടാൻ പ്രധാനമന്ത്രി എത്തുമെന്നു കപ്പൽശാല അധികാരികൾക്ക് അറിയിപ്പു ലഭിച്ചതിനെത്തുടർന്നാണ് ആക്രി സാധനങ്ങൾ നീക്കംചെയ്യാൻ ശ്രമം ആരംഭിച്ചത്. തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ 1000 ടണ്‍ ആക്രി സാധനങ്ങൾ നീക്കംചെയ്യാൻ കരാർ ക്ഷണിച്ചു. ഓണ്‍ലൈൻ ലേലത്തിൽ പ്രതീക്ഷിച്ച തുക ആരും നൽകാൻ തയാറാകാതെ വന്നതോടെ പലതവണ വീണ്ടും ലേലം നടത്തി.
എന്നാൽ, ഒടുവിൽ വില താഴ്ത്തിക്കാട്ടി നടത്തിയ ലേലത്തിൽ രണ്ടാം പ്രതി കരാർ എടുക്കുകയായിരുന്നു. 1.55 കോടി രൂപയ്ക്കാണ് സൗത്ത് ഇന്ത്യൻ സ്ക്രാപ് കന്പനി കരാർ എടുത്തത്. നല്ല സ്റ്റീൽ മാത്രം നീക്കിയ ശേഷം ചെളിയും മണ്ണും പുരണ്ട ആക്രി സാധനങ്ങൾ നീക്കുന്നതിൽനിന്നു തങ്ങളെ ഒഴിവാക്കണമെന്ന് കന്പനി കത്തെഴുതി. ഇതിന്റെ തുടർച്ചയായി വില കുറച്ച് ഇതു നീക്കാൻ അനുമതി നൽകുക വഴി വൻ തട്ടിപ്പ് നടത്തിയെന്നാണു സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 21 ലക്ഷം രൂപ വിലമതിക്കുന്ന സ്ക്രാപ് 1.50 ലക്ഷം രൂപയ്ക്ക് നൽകിയായിരുന്നു തട്ടിപ്പ്. ഒന്നാം പ്രതി രണ്ടും മൂന്നും പ്രതികൾക്ക് അന്യായ ലാഭം നേടാൻ ഒത്താശ ചെയ്തെന്നാണു സിബിഐയുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ഷിപ് യാർഡിലും പ്രതികളുടെ വീടുകളിലുമടക്കം സിബിഐ പരിശോധന നടത്തി.
കപ്പൽശാലയുടെ പുതിയ ഡോക്ക് നിർമാണത്തിനു തറക്കല്ലിടാൻ പ്രധാനമന്ത്രി എത്തുമെന്നു കപ്പൽശാല അധികാരികൾക്ക് അറിയിപ്പു ലഭിച്ചതിനെത്തുടർന്നാണ് ആക്രി സാധനങ്ങൾ നീക്കംചെയ്യാൻ ശ്രമം ആരംഭിച്ചത്. തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ 1000 ടണ്‍ ആക്രി സാധനങ്ങൾ നീക്കംചെയ്യാൻ കരാർ ക്ഷണിച്ചു. ഓണ്‍ലൈൻ ലേലത്തിൽ പ്രതീക്ഷിച്ച തുക ആരും നൽകാൻ തയാറാകാതെ വന്നതോടെ പലതവണ വീണ്ടും ലേലം നടത്തി.
എന്നാൽ, ഒടുവിൽ വില താഴ്ത്തിക്കാട്ടി നടത്തിയ ലേലത്തിൽ രണ്ടാം പ്രതി കരാർ എടുക്കുകയായിരുന്നു. 1.55 കോടി രൂപയ്ക്കാണ് സൗത്ത് ഇന്ത്യൻ സ്ക്രാപ് കന്പനി കരാർ എടുത്തത്. നല്ല സ്റ്റീൽ മാത്രം നീക്കിയ ശേഷം ചെളിയും മണ്ണും പുരണ്ട ആക്രി സാധനങ്ങൾ നീക്കുന്നതിൽനിന്നു തങ്ങളെ ഒഴിവാക്കണമെന്ന് കന്പനി കത്തെഴുതി. ഇതിന്റെ തുടർച്ചയായി വില കുറച്ച് ഇതു നീക്കാൻ അനുമതി നൽകുക വഴി വൻ തട്ടിപ്പ് നടത്തിയെന്നാണു സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 21 ലക്ഷം രൂപ വിലമതിക്കുന്ന സ്ക്രാപ് 1.50 ലക്ഷം രൂപയ്ക്ക് നൽകിയായിരുന്നു തട്ടിപ്പ്. ഒന്നാം പ്രതി രണ്ടും മൂന്നും പ്രതികൾക്ക് അന്യായ ലാഭം നേടാൻ ഒത്താശ ചെയ്തെന്നാണു സിബിഐയുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ഷിപ് യാർഡിലും പ്രതികളുടെ വീടുകളിലുമടക്കം സിബിഐ പരിശോധന നടത്തി.