തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ അമിത് ഷായുടെ കേരളസന്ദർശനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും പ്രസ്താവനാ യുദ്ധം.
ബിജെപിയുടെ യാത്രയ്ക്ക് എത്തിയ ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് വഴിയൊരുക്കാൻ സംസ്ഥാന സർക്കാർ അമിതമായ ഉത്സാഹം കാണിച്ചു എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിപ്പിട്ടു. അതിനു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിക്കുറിപ്പിടുകയും അതിനു മറുപടിയായി വീണ്ടും പ്രതിപക്ഷനേതാവും പ്രസ്താവനകൾ പോസ്റ്റ് ചെയ്യുകയും ചെയ്തു യുദ്ധം തുടരുകയാണ്.
ജനജീവിതം സ്തംഭിപ്പിച്ചാണ് ഇടതുപക്ഷ സർക്കാർ അമിത്ഷായ്ക്കു വഴിയൊരുക്കിയത് എന്നു പ്രതിപക്ഷ നേതാവ് കുറിപ്പിൽ നടത്തിയ പരാമർശമാണു മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതര രാഷ്ട്രീയ പാർട്ടികൾക്കു സ്വാതന്ത്ര്യം നിഷേധിക്കുന്നതുപോലെയോ നേതാക്കളെ അറസ്റ്റു ചെയ്തോ അനുമതി നിഷേധിച്ചോ സുരക്ഷാ നൽകാതെയോ നേരിടുന്നതു പോലെയോ അല്ല കേരളത്തിന്റെ സമീപനമെന്നു മുഖ്യമന്ത്രി മറുപടി നൽകി.
ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ റാലികളും ബഹുജന മുന്നേറ്റങ്ങളും വിമർശന ശബ്ദവും തടയാൻ ജനാധിപധ്യ വിരുദ്ധമായ പല രീതികളും നിരോധനാജ്ഞയും വിലക്കും ഇന്റർനെറ്റ് ബ്ലോക്ക് ചെയ്യലുമുൾപ്പെടെ തെറ്റായ പല നടപടികളും നടക്കുന്നുണ്ട്. ഇവിടെയാണു കേരളവും കേരള സർക്കാരും വ്യത്യസ്തത പുലർത്തുന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ചതുകൊണ്ടോ സുരക്ഷാ സൗകര്യം വെട്ടിച്ചുരുക്കിയതു കൊണ്ടോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ തകർക്കാനാവില്ല എന്നു ഞങ്ങൾക്കു നന്നായറിയാം.
ഇവിടത്തെ സമാധാനവും മതനിരപേക്ഷതയും തകർക്കാൻ ഒരുമ്പെട്ടു വരുന്നവരെ കർക്കശമായി നേരിടുമെന്നു പ്രതിപക്ഷ നേതാവിന് ഉറപ്പു നൽകുന്നു എന്നു പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഇതിനു പിന്നാലെ ചോദ്യശരങ്ങളുമായി ചെന്നിത്തലയുടെ മറുകുറിപ്പുമെത്തി. അമിത്ഷായുടെ യാത്രയ്ക്ക് സൗകര്യമൊരുക്കാൻ സർക്കാർ കാണിച്ച അമിത ഉത്സാഹമാണ് തന്നെ ആശങ്കപ്പെടുത്തുന്നതെന്നു കുറിപ്പിൽ പറയുന്നു. അമിത് ഷായുടെ യാത്രയ്ക്ക് വേണ്ടി എന്തിനായിരുന്നു അവിടത്തെ സ്കൂളുകൾക്ക് അവധി നൽകിയത്? എന്തിനായിരുന്നു ബസ് സ്റ്റാൻഡിൽ നിന്നു ബസുകളെല്ലാം മാറ്റിക്കൊടുത്തത്? അമിത്ഷായുടെ വരവ് പ്രമാണിച്ച് എന്തിനാണ് അവിടത്തെ റോഡുകളെല്ലാം ടാറിട്ട് വെടിപ്പാക്കിക്കൊടുത്തത്? ഇതിൽ എന്തോ പന്തികേടുണ്ടെന്ന് അങ്ങേക്കും തോന്നുന്നില്ലേയെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
ബിജെപിയുടെ യാത്രയ്ക്ക് എത്തിയ ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് വഴിയൊരുക്കാൻ സംസ്ഥാന സർക്കാർ അമിതമായ ഉത്സാഹം കാണിച്ചു എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിപ്പിട്ടു. അതിനു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിക്കുറിപ്പിടുകയും അതിനു മറുപടിയായി വീണ്ടും പ്രതിപക്ഷനേതാവും പ്രസ്താവനകൾ പോസ്റ്റ് ചെയ്യുകയും ചെയ്തു യുദ്ധം തുടരുകയാണ്.
ജനജീവിതം സ്തംഭിപ്പിച്ചാണ് ഇടതുപക്ഷ സർക്കാർ അമിത്ഷായ്ക്കു വഴിയൊരുക്കിയത് എന്നു പ്രതിപക്ഷ നേതാവ് കുറിപ്പിൽ നടത്തിയ പരാമർശമാണു മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതര രാഷ്ട്രീയ പാർട്ടികൾക്കു സ്വാതന്ത്ര്യം നിഷേധിക്കുന്നതുപോലെയോ നേതാക്കളെ അറസ്റ്റു ചെയ്തോ അനുമതി നിഷേധിച്ചോ സുരക്ഷാ നൽകാതെയോ നേരിടുന്നതു പോലെയോ അല്ല കേരളത്തിന്റെ സമീപനമെന്നു മുഖ്യമന്ത്രി മറുപടി നൽകി.
ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ റാലികളും ബഹുജന മുന്നേറ്റങ്ങളും വിമർശന ശബ്ദവും തടയാൻ ജനാധിപധ്യ വിരുദ്ധമായ പല രീതികളും നിരോധനാജ്ഞയും വിലക്കും ഇന്റർനെറ്റ് ബ്ലോക്ക് ചെയ്യലുമുൾപ്പെടെ തെറ്റായ പല നടപടികളും നടക്കുന്നുണ്ട്. ഇവിടെയാണു കേരളവും കേരള സർക്കാരും വ്യത്യസ്തത പുലർത്തുന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ചതുകൊണ്ടോ സുരക്ഷാ സൗകര്യം വെട്ടിച്ചുരുക്കിയതു കൊണ്ടോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ തകർക്കാനാവില്ല എന്നു ഞങ്ങൾക്കു നന്നായറിയാം.
ഇവിടത്തെ സമാധാനവും മതനിരപേക്ഷതയും തകർക്കാൻ ഒരുമ്പെട്ടു വരുന്നവരെ കർക്കശമായി നേരിടുമെന്നു പ്രതിപക്ഷ നേതാവിന് ഉറപ്പു നൽകുന്നു എന്നു പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഇതിനു പിന്നാലെ ചോദ്യശരങ്ങളുമായി ചെന്നിത്തലയുടെ മറുകുറിപ്പുമെത്തി. അമിത്ഷായുടെ യാത്രയ്ക്ക് സൗകര്യമൊരുക്കാൻ സർക്കാർ കാണിച്ച അമിത ഉത്സാഹമാണ് തന്നെ ആശങ്കപ്പെടുത്തുന്നതെന്നു കുറിപ്പിൽ പറയുന്നു. അമിത് ഷായുടെ യാത്രയ്ക്ക് വേണ്ടി എന്തിനായിരുന്നു അവിടത്തെ സ്കൂളുകൾക്ക് അവധി നൽകിയത്? എന്തിനായിരുന്നു ബസ് സ്റ്റാൻഡിൽ നിന്നു ബസുകളെല്ലാം മാറ്റിക്കൊടുത്തത്? അമിത്ഷായുടെ വരവ് പ്രമാണിച്ച് എന്തിനാണ് അവിടത്തെ റോഡുകളെല്ലാം ടാറിട്ട് വെടിപ്പാക്കിക്കൊടുത്തത്? ഇതിൽ എന്തോ പന്തികേടുണ്ടെന്ന് അങ്ങേക്കും തോന്നുന്നില്ലേയെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.