+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഴിമതിനിരോധന നിയമപ്രകാരമുള്ള ഏതു കുറ്റവും വിജിലൻസിന് അന്വേഷിക്കാം: ഹൈക്കോടതി

കൊച്ചി : അഴിമതിനിരോധന നിയമപ്രകാരമുള്ള ഏതു കുറ്റവും അന്വേഷിക്കാൻ വിജിലൻസിന് അധികാരമുണ്ടെന്നും ഇതു നി
അഴിമതിനിരോധന നിയമപ്രകാരമുള്ള ഏതു കുറ്റവും  വിജിലൻസിന് അന്വേഷിക്കാം: ഹൈക്കോടതി
കൊച്ചി : അഴിമതിനിരോധന നിയമപ്രകാരമുള്ള ഏതു കുറ്റവും അന്വേഷിക്കാൻ വിജിലൻസിന് അധികാരമുണ്ടെന്നും ഇതു നിഷേധിക്കാനോ നിയന്ത്രിക്കാനോ സർക്കാരിനു കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സാന്പത്തിക ക്രമക്കേട് ആരോപിച്ചു തൃശൂർ വിജിലൻസ് കോടതിയിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ വിയ്യൂർ സ്വദേശി വി.സി. ജോണി, അളഗപ്പനഗർ സ്വദേശി എം.ഡി. വിൻസെന്‍റ് എന്നിവർ നൽകിയ ഹർജി തള്ളിയാണു സിംഗിൾ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതികൾ 20,615 രൂപയുടെ ക്രമക്കേടു നടത്തിയെന്നാണു കേസ്. 50,000 രൂപയിൽ കുറവുള്ള സാന്പത്തിക ക്രമക്കേട് കേസുകൾ വിജിലൻസ് സംഘം അന്വേഷിക്കേണ്ടെന്നു വ്യക്തമാക്കി സർക്കാർ 1997 ഏപ്രിൽ അഞ്ചിന് നൽകിയ ഉത്തരവ് ചൂണ്ടിക്കാട്ടിയാണു കേസ് റദ്ദാക്കാൻ പ്രതികൾ ഹർജി നൽകിയത്. എന്നാൽ, ക്രിമിനൽ നടപടിചട്ടവും അഴിമതി നിരോധനനിയമവും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്വേഷണ ഏജൻസികളെ ഇത്തരത്തിൽ നിയന്ത്രിക്കാനോ തടയാനോ സർക്കാരിനു കഴിയില്ലെന്നു സിംഗിൾബെഞ്ച് വ്യക്തമാക്കി.

1997 ലെ സർക്കാർ ഉത്തരവ് വിജിലൻസിനുള്ളിലെ അധികാര ക്രമീകരണത്തിന്‍റെ ഭാഗമായുള്ളതാണ്. കേരള പോലീസിന്‍റെ ഭാഗമായുള്ള വിജിലൻസിന് അഴിമതി നിരോധന നിയമപ്രകാരമുള്ള ഏതു കേസും അന്വേഷിക്കാനാവും-ഹൈക്കോടതി വ്യക്തമാക്കി.