തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ ഭാഗമായുള്ള മഴ ഈമാസം രണ്ടാം ആഴ്ചവരെ കിട്ടുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ. കാലവർഷത്തിന്റെ ഭാഗമായി ഇന്നലെ വരെ 189. 69 സെന്റീമീറ്റർ മഴയാണു കേരളത്തിനു ലഭിച്ചിട്ടുള്ളത്.
കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ശരാശരിയിൽ കൂടുതൽ മഴ കിട്ടി. 133.23 സെന്റിമിറ്റർ മഴ ലഭിക്കേണ്ട കൊല്ലം ജില്ലയ്ക്ക് ഇക്കുറി ലഭിച്ചത് 141.97 സെന്റീ മീറ്റർ മഴയാണ്. 189.73 സെന്റിമീറ്റർ ലഭിക്കേണ്ട കോട്ടയത്തിനു 197.34 സെന്റിമീറ്റർ മഴയും 171.57 സെന്റിമീറ്റർ മഴ ലഭിക്കണ്ട പത്തനംതിട്ടയിൽ 180.50 സെന്റിമീറ്റർ മഴയുമാണു ലഭിച്ചത്. 168.5 സെന്റിമീറ്റർ മഴ ലഭിച്ച വയനാടാണു ഏറ്റവും കുറവു മഴ രേഖപ്പെടുത്തിയ ജില്ല. ഇവിടെ 37 ശതമാനമാണു മഴക്കുറവ്.
കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ശരാശരിയിൽ കൂടുതൽ മഴ കിട്ടി. 133.23 സെന്റിമിറ്റർ മഴ ലഭിക്കേണ്ട കൊല്ലം ജില്ലയ്ക്ക് ഇക്കുറി ലഭിച്ചത് 141.97 സെന്റീ മീറ്റർ മഴയാണ്. 189.73 സെന്റിമീറ്റർ ലഭിക്കേണ്ട കോട്ടയത്തിനു 197.34 സെന്റിമീറ്റർ മഴയും 171.57 സെന്റിമീറ്റർ മഴ ലഭിക്കണ്ട പത്തനംതിട്ടയിൽ 180.50 സെന്റിമീറ്റർ മഴയുമാണു ലഭിച്ചത്. 168.5 സെന്റിമീറ്റർ മഴ ലഭിച്ച വയനാടാണു ഏറ്റവും കുറവു മഴ രേഖപ്പെടുത്തിയ ജില്ല. ഇവിടെ 37 ശതമാനമാണു മഴക്കുറവ്.