കോട്ടയം: കേന്ദ്ര സർക്കാരിന് റബർ ഇറക്കുമതി ചുങ്കമായി ലഭിച്ച 3335 കോടി രൂപ കർഷകർക്ക് അവകാശപ്പെട്ടതാണെന്നിരിക്കെ തുക കർഷകർക്കു തിരികെ നൽകണമെന്നു കേരള കോണ്ഗ്രസ് -എം വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വാണിജ്യമന്ത്രി സുരേഷ് പ്രഭുവിനും ഇക്കാര്യത്തിൽ നിവേദനം നൽകിയതായും ജോസ് കെ മാണി പറഞ്ഞു.
ഇറക്കുമതിച്ചുങ്കം പ്രത്യേകം അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും ആ പണം അതത് കാർഷിക മേഖലകളിലെ കർഷകർക്ക് ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ വഴി കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കണം. റബറിന്റെ ഇറക്കുമതി ചുങ്കം റബർ കർഷകരിൽ എത്തിക്കാൻ നിലവിലെ സംസ്ഥാനസർക്കാരിന്റെ റബർ വിലസ്ഥിരതാ പദ്ധതിയും ആർപിഎസ് സംവിധാനവും പ്രയോജനപ്പെടുത്താമെന്നും ജോസ് കെ. മാണി പറഞ്ഞു. റബർ വില നാലു വർഷത്തിനുള്ളിൽ 208 രൂപയിൽനിന്നും 135 രൂപയിലേക്കു കുറഞ്ഞതു വഴി കർഷകർക്ക് വലിയ നഷ്ടമുണ്ട്. അതായത് പ്രതിവർഷ വരുമാന നഷ്ടം 3706 കോടി രൂപ. കഴിഞ്ഞ മൂന്നു വർഷത്തെ വരുമാന നഷ്ടം 11,118 കോടി രൂപയാണെന്നും ജോസ് കെ മാണി പറഞ്ഞു.
ഓരോ കിലോ റബർ ഇറക്കുമതി ചെയ്യുന്പോഴും കേന്ദ്രസർക്കാരിന് അന്താരാഷ്ട്ര റബർ വിലയുടെ 25 ശതമാനമോ 30 രൂപയോ ഇറക്കുമതി ചുങ്കമായി ലഭിച്ചിരുന്നു. 201314ൽ സ്വാഭാവിക റബറിന്റെ ഇറക്കുമതി ചുങ്കമായി 1263.27 കോടി രൂപയും 201415ൽ 1089.09 കോടിയും 201516ൽ 983.05 കോടിയും ഉൾപ്പെടെ 201316 കാലഘട്ടത്തിൽ 3335.42 കോടി രൂപ കേന്ദ്രസർക്കാരിന് റബറിന്റെ ഇറക്കുമതി ചുങ്കമായി അധിക വരുമാനം ലഭിച്ചു. ഈ പണം കർഷകർക്കു നൽകണം.
ഇറക്കുമതിച്ചുങ്കം പ്രത്യേകം അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും ആ പണം അതത് കാർഷിക മേഖലകളിലെ കർഷകർക്ക് ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ വഴി കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കണം. റബറിന്റെ ഇറക്കുമതി ചുങ്കം റബർ കർഷകരിൽ എത്തിക്കാൻ നിലവിലെ സംസ്ഥാനസർക്കാരിന്റെ റബർ വിലസ്ഥിരതാ പദ്ധതിയും ആർപിഎസ് സംവിധാനവും പ്രയോജനപ്പെടുത്താമെന്നും ജോസ് കെ. മാണി പറഞ്ഞു. റബർ വില നാലു വർഷത്തിനുള്ളിൽ 208 രൂപയിൽനിന്നും 135 രൂപയിലേക്കു കുറഞ്ഞതു വഴി കർഷകർക്ക് വലിയ നഷ്ടമുണ്ട്. അതായത് പ്രതിവർഷ വരുമാന നഷ്ടം 3706 കോടി രൂപ. കഴിഞ്ഞ മൂന്നു വർഷത്തെ വരുമാന നഷ്ടം 11,118 കോടി രൂപയാണെന്നും ജോസ് കെ മാണി പറഞ്ഞു.
ഓരോ കിലോ റബർ ഇറക്കുമതി ചെയ്യുന്പോഴും കേന്ദ്രസർക്കാരിന് അന്താരാഷ്ട്ര റബർ വിലയുടെ 25 ശതമാനമോ 30 രൂപയോ ഇറക്കുമതി ചുങ്കമായി ലഭിച്ചിരുന്നു. 201314ൽ സ്വാഭാവിക റബറിന്റെ ഇറക്കുമതി ചുങ്കമായി 1263.27 കോടി രൂപയും 201415ൽ 1089.09 കോടിയും 201516ൽ 983.05 കോടിയും ഉൾപ്പെടെ 201316 കാലഘട്ടത്തിൽ 3335.42 കോടി രൂപ കേന്ദ്രസർക്കാരിന് റബറിന്റെ ഇറക്കുമതി ചുങ്കമായി അധിക വരുമാനം ലഭിച്ചു. ഈ പണം കർഷകർക്കു നൽകണം.