കൊച്ചി: ദിലീപ് നായകനായി അഭിനയിച്ച രാമലീല എന്ന സിനിമയുടെ പ്രദർശനത്തിനു പോലീസ് സംരക്ഷണം വേണമെന്ന ആവശ്യം ഹൈക്കോടതി വീണ്ടും നിരസിച്ചു. ചിത്രത്തിന്റെ നിർമാതാവ് ടോമിച്ചൻ മുളകുപാടത്തിന്റെ ഹർജിയാണു ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. വിഷയത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നു വിലയിരുത്തി നേരത്തെ ഈ ആവശ്യം ഡിവിഷൻ ബെഞ്ച് നിരസിച്ചിരുന്നു.
ചിത്രം പ്രദർശിപ്പിക്കുന്ന തിയറ്റർ ആക്രമിക്കണമെന്ന തരത്തിൽ ചലച്ചിത്ര അക്കാഡമി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ജി.പി. രാമചന്ദ്രൻ ഫേസ്ബുക്കിൽ കുറിപ്പെഴുതിയ സാഹചര്യത്തിലാണു ഹർജിക്കാരൻ വീണ്ടും ഈ ആവശ്യമുന്നയിച്ചു കോടതിയെ സമീപിച്ചത്.
സെപ്റ്റംബർ 28നു ചിത്രം റിലീസ് ചെയ്യാനിരിക്കെ ഇത്തരം ആഹ്വാനങ്ങൾ തിയറ്ററുകൾ ആക്രമിക്കപ്പെടാൻ ഇടയാക്കുമെന്നു ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് കുറിപ്പിന്റെ പേരിൽ എറണാകുളം നോർത്ത് പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നു സർക്കാർ അഭിഭാഷകൻ വ്യക്തമാക്കിയതിനെത്തുടർന്നാണു വിഷയത്തിൽ ഇടപെടേണ്ടതില്ലെന്നു ഹൈക്കോടതി വീണ്ടും വ്യക്തമാക്കിയത്.
ചിത്രം പ്രദർശിപ്പിക്കുന്ന തിയറ്റർ ആക്രമിക്കണമെന്ന തരത്തിൽ ചലച്ചിത്ര അക്കാഡമി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ജി.പി. രാമചന്ദ്രൻ ഫേസ്ബുക്കിൽ കുറിപ്പെഴുതിയ സാഹചര്യത്തിലാണു ഹർജിക്കാരൻ വീണ്ടും ഈ ആവശ്യമുന്നയിച്ചു കോടതിയെ സമീപിച്ചത്.
സെപ്റ്റംബർ 28നു ചിത്രം റിലീസ് ചെയ്യാനിരിക്കെ ഇത്തരം ആഹ്വാനങ്ങൾ തിയറ്ററുകൾ ആക്രമിക്കപ്പെടാൻ ഇടയാക്കുമെന്നു ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് കുറിപ്പിന്റെ പേരിൽ എറണാകുളം നോർത്ത് പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നു സർക്കാർ അഭിഭാഷകൻ വ്യക്തമാക്കിയതിനെത്തുടർന്നാണു വിഷയത്തിൽ ഇടപെടേണ്ടതില്ലെന്നു ഹൈക്കോടതി വീണ്ടും വ്യക്തമാക്കിയത്.