കൊച്ചി: കേരളത്തിന്റെ അഭിമാനപദ്ധതികളിലൊന്നാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്നും ഇതിന്റെ സാമൂഹ്യ - സാന്പത്തിക നേട്ടങ്ങൾ പരിഗണിച്ച് ഏകപക്ഷീയമായി അവസാനിപ്പിക്കാൻ കഴിയില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അദാനി ഗ്രൂപ്പുമായി ഒപ്പുവച്ച വിഴിഞ്ഞം തുറമുഖ കരാറിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി എം.കെ. സലിം നൽകിയ ഹർജിയിലാണ് സർക്കാർ ഇതു വ്യക്തമാക്കിയത്.
കരാർ സംസ്ഥാന താത്പര്യത്തിനു വിരുദ്ധമാണെന്ന സിഎജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും കമ്മീഷന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ സർക്കാർ ഉചിതമായ നടപടിയെടുക്കുമെന്നും ഫിഷറീസ്, തുറമുഖ വകുപ്പ് അണ്ടർ സെക്രട്ടറി പി.ടി. ജോയി നൽകിയ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.
സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ സംസ്ഥാന സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ അന്വേഷണ കമ്മീഷനെ നിയോഗിച്ചത് ഇതിനാലാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കരാർ സംസ്ഥാന താത്പര്യത്തിനു വിരുദ്ധമാണെന്ന സിഎജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും കമ്മീഷന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ സർക്കാർ ഉചിതമായ നടപടിയെടുക്കുമെന്നും ഫിഷറീസ്, തുറമുഖ വകുപ്പ് അണ്ടർ സെക്രട്ടറി പി.ടി. ജോയി നൽകിയ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.
സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ സംസ്ഥാന സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ അന്വേഷണ കമ്മീഷനെ നിയോഗിച്ചത് ഇതിനാലാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.