തിരുവനന്തപുരം: കല്ലട അഴിമതി കേസിലെ രണ്ടാം പ്രതി കോൺടാക്ടർ മാത്യു പോളിനു മൂന്നു വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡ്ജി അജിത് കുമാർ ശിക്ഷ വിധിച്ചു. മൂന്നാം പ്രതി ഗോപിനാഥൻപിള്ളയെ വെറുതെ വിട്ടു. ഇയാൾക്കെതിരായ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന് ഉത്തരവിൽ പറയുന്നു. ഒന്നും നാലും പ്രതികൾ നേരത്തെ മരിച്ചിരുന്നു.