കൊച്ചി: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രാബല്യത്തിൽ വന്ന തദ്ദേശവകുപ്പ് മാന്വൽ നടപ്പാക്കുന്നത് നവംബർ 22 വരെ തടഞ്ഞ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവായി. ഗവണ്മെന്റ് ആയുർവേദ ഫാർമസിസ്റ്റ്സ് അസോസിയേഷൻ തമ്പാൻ തോമസ് മുഖേന നല്കിയ ഹർജി അനുവദിച്ചാണ് കോടതി ഉത്തരവ്.
നിലവിൽ ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും ഭാരതീയ ചികിത്സാ വകുപ്പിന്റെ മാന്വൽ പ്രകാരം അധികാരവും ചുമതലയും വ്യക്തമായി നിർവഹിച്ചു നല്കിയിട്ടുണ്ടെന്നും ഡിപ്പാർട്ടുമെന്റ് മാന്വൽ നിലനിൽക്കേ തദ്ദേശ വകുപ്പ് സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുവേണ്ടി മറ്റൊരു മാന്വൽ പുറത്തിറിക്കിയിട്ടുള്ളത് നഗ്നമായ ഭരണഘടനാ ലംഘനമാണെന്നുമാണു ഫാർമസിസ്റ്റ്സ് അസോസിയേഷന്റെ വാദം.
നിലവിൽ ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും ഭാരതീയ ചികിത്സാ വകുപ്പിന്റെ മാന്വൽ പ്രകാരം അധികാരവും ചുമതലയും വ്യക്തമായി നിർവഹിച്ചു നല്കിയിട്ടുണ്ടെന്നും ഡിപ്പാർട്ടുമെന്റ് മാന്വൽ നിലനിൽക്കേ തദ്ദേശ വകുപ്പ് സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുവേണ്ടി മറ്റൊരു മാന്വൽ പുറത്തിറിക്കിയിട്ടുള്ളത് നഗ്നമായ ഭരണഘടനാ ലംഘനമാണെന്നുമാണു ഫാർമസിസ്റ്റ്സ് അസോസിയേഷന്റെ വാദം.