കോട്ടയം: എത്യോപ്യൻ ഓർത്തഡോക്സ് സഭയും മലങ്കര ഓർത്തഡോക്സ് സഭയും തമ്മിലുളള ബന്ധം മെച്ചപ്പെടുത്താനും സംയുക്ത സംരംഭങ്ങൾ ആരംഭിക്കാനും ലക്ഷ്യമാക്കിയുള്ള ഉഭയകക്ഷി ഉടന്പടി ഒപ്പുവയ്ക്കുമെന്ന് ഇത്യോപ്യൻ പാത്രിയർക്കീസ് ആബൂനാ മത്ഥിയാസ്.
ഇരുസഭകളിലെയും സുന്നഹദോസുകൾ ചർച്ച ചെയ്ത് അംഗീകരിച്ചതാണ് ഉടന്പടി. സ്ലീബാ പെരുന്നാളിനു മുഖ്യ അതിഥിയായി എത്തിയ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാക്ക് ആഡീസ് അബാബയിലെ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ ആമുഖപ്രസംഗം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരുവരും തമ്മിൽ സ്വകാര്യ കൂടിക്കാഴ്ച്ച നടത്തി. കാതോലിക്കാ ബാവായും എത്യോപ്യൻ പാത്രിയർക്കീസും ഫെഡറൽ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് എത്യോപ്യയുടെ പ്രസിഡന്റ് മുലാതു തെഷോമേയുമായി കൂടിക്കാഴ്ച്ച നടത്തി.
മലങ്കര ഓർത്തഡോക്സ് സഭയും എത്യോപ്യൻ ഓർത്തഡോക്സ് സഭയുമായുളള ബന്ധം മെച്ചപ്പെടുത്തുന്നതിനായി എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. കൂടിക്കാഴ്ച്ചയ്ക്കുശേഷം ഇരുവരും പാത്രിയർക്കേറ്റ് അരമനയിലേക്കു മടങ്ങി.
ആഡീസ് അബാബ വിമാനത്താവളത്തിൽ സുന്നഹദോസ് സെക്രട്ടറി ആർച്ച് ബിഷപ് ആബൂന സേവേറിയോസിന്റെയും സഭാ ഭാരവാഹികളുടെയും നേതൃത്വത്തിലുളള സംഘമാണു കാതോലിക്കാ ബാവായെയും സംഘത്തെയും സ്വീകരിച്ചത്.
ചർച്ച് ഡവലപ്പ്മെന്റ് കമ്മീഷൻ ചെയർമാൻ ആബൂനാ സാമുവേൽ, സൗത്ത് ഒമോ ഭദ്രാസന മെത്രാപ്പോലീത്ത ആബൂന ഫിലിപ്പോസ് തുടങ്ങിയവരും ഇരുപതിൽപരം ആർച്ച് ബിഷപുമാരും സ്വീകരണചടങ്ങിൽ പങ്കെടുത്തു.
ഇരുസഭകളിലെയും സുന്നഹദോസുകൾ ചർച്ച ചെയ്ത് അംഗീകരിച്ചതാണ് ഉടന്പടി. സ്ലീബാ പെരുന്നാളിനു മുഖ്യ അതിഥിയായി എത്തിയ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാക്ക് ആഡീസ് അബാബയിലെ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ ആമുഖപ്രസംഗം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരുവരും തമ്മിൽ സ്വകാര്യ കൂടിക്കാഴ്ച്ച നടത്തി. കാതോലിക്കാ ബാവായും എത്യോപ്യൻ പാത്രിയർക്കീസും ഫെഡറൽ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് എത്യോപ്യയുടെ പ്രസിഡന്റ് മുലാതു തെഷോമേയുമായി കൂടിക്കാഴ്ച്ച നടത്തി.
മലങ്കര ഓർത്തഡോക്സ് സഭയും എത്യോപ്യൻ ഓർത്തഡോക്സ് സഭയുമായുളള ബന്ധം മെച്ചപ്പെടുത്തുന്നതിനായി എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. കൂടിക്കാഴ്ച്ചയ്ക്കുശേഷം ഇരുവരും പാത്രിയർക്കേറ്റ് അരമനയിലേക്കു മടങ്ങി.
ആഡീസ് അബാബ വിമാനത്താവളത്തിൽ സുന്നഹദോസ് സെക്രട്ടറി ആർച്ച് ബിഷപ് ആബൂന സേവേറിയോസിന്റെയും സഭാ ഭാരവാഹികളുടെയും നേതൃത്വത്തിലുളള സംഘമാണു കാതോലിക്കാ ബാവായെയും സംഘത്തെയും സ്വീകരിച്ചത്.
ചർച്ച് ഡവലപ്പ്മെന്റ് കമ്മീഷൻ ചെയർമാൻ ആബൂനാ സാമുവേൽ, സൗത്ത് ഒമോ ഭദ്രാസന മെത്രാപ്പോലീത്ത ആബൂന ഫിലിപ്പോസ് തുടങ്ങിയവരും ഇരുപതിൽപരം ആർച്ച് ബിഷപുമാരും സ്വീകരണചടങ്ങിൽ പങ്കെടുത്തു.