അളവുതെറ്റി പാല്പ്പാത്രം /ഐബിൻ കാണ്ടാവനം-2
പാൽ സംഭരണത്തിലെ അപാകത, ക്ഷീരകർഷക ക്ഷേമനിധി, കന്നുകാലികളുടെ ചികിത്സ തുടങ്ങിയവയാണ് ക്ഷീരകർഷകർ പ്രധാനമായും നേരിടുന്ന വെല്ലുവിളികൾ.
1. പാൽ സംഭരണത്തിലെ അപാകത
വർഷങ്ങളായി കർഷകർ മുന്നോട്ടുവയ്ക്കുന്ന ഒരു പ്രധാന ആവശ്യമാണു പാൽവില ചാർട്ട് പരിഷ്കരിക്കുക എന്നത്. ദീപിക ഇതിനു മുന്പ് ഇക്കാര്യത്തെക്കുറിച്ച് വിശദമായി റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ക്ഷീര കർഷകർ സൊസൈറ്റിയിൽ പാൽ എത്തിക്കുന്നതു മുതൽ പാൽവില കൈയിൽ ലഭിക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും പാൽവില ചാർട്ടുമായി ബന്ധപ്പെടുത്തേണ്ടതാണ്.
കേരളത്തിലെ ക്ഷീര കർഷകരിൽ ഏറിയ പങ്കും ഒന്നോ രണ്ടോ പശുക്കളുള്ളവരാണ്. പാൽ അളക്കുന്പോൾ കറവയുടെ നല്ല കാലങ്ങളിൽ ചാർട്ടിൽ വിലയില്ലാതെ കാണുന്നു. പാൽസംഭരണത്തിന് ഒരു സംവിധാനമുള്ളപ്പോൾ കർഷകർ നല്കുന്ന പാലിനു രേഖാമൂലം വിലയില്ലാതെ വരുന്നത് കർഷകരുടെ മൗലിക അവകാശത്തിനുനേരേയുള്ള കടന്നുകയറ്റമാണ്. അതുകൊണ്ടുതന്നെ കർഷരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പാൽവില ചാർട്ടിന്റെ പരിഷ്കരണം അത്യാവശ്യമാണ്.
അല്ലെങ്കിൽ ന്യായമായ വിലയ്ക്കു കർഷകരിൽനിന്നു പാൽ എടുക്കാനുള്ള സംവിധാനം വരണം. അങ്ങനെ വന്നാൽ 2014ൽ ഡോ. ഡി. അശോക് ഒരു ലേഖനത്തിൽ സൂചിപ്പിച്ചതുപോലെ വിലനിർണയ രീതി മാറിയാൽ കർഷകരുടെ വരുമാനത്തിൽ 40 ശതമാനം വരെ വർധന ഉണ്ടാകും.
2. ക്ഷീരകർഷക ക്ഷേമനിധി
ക്ഷീരകർഷകരുടെയും മിൽമയുടെയും വിഹിതമാണ് ക്ഷേമനിധി ഫണ്ടിലേക്ക് അടച്ചിരുന്നത്. മുന്പ് മറ്റ് പെൻഷനുകൾ ഉള്ളവർക്കും ക്ഷേമനിധി പെൻഷൻ ലഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഏതെങ്കിലും ഒരു പെൻഷൻ മാത്രമേ ലഭിക്കൂ. ചുരുക്കത്തിൽ കർഷകർ പണമടച്ചാലും കിട്ടാൻ ഭാഗ്യം വേണം എന്ന അവസ്ഥ.
ഇതു കൂടാതെ ക്ഷേമനിധി രജിസ്ട്രേഷൻ ഓണ്ലൈൻ ആക്കി.
പല കാര്യത്തിലും വ്യക്തതയില്ലാത്തതിനാൽ കാര്യമായ രീതിയിൽ ഇപ്പോൾ രജിസ്ട്രേഷനുകൾ നടക്കുന്നില്ലെന്ന് ബന്ധപ്പെട്ടവർതന്നെ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല ക്ഷേമനിധി പെൻഷൻ അതതു ബ്ലോക്ക് ഓഫീസിൽ പോയി നേരിട്ടു കൈപ്പറ്റണം എന്ന രീതി വന്നതോടെ കർഷകരുടെ ഭാരം ഇരട്ടിയായി. ഇക്കാര്യങ്ങളൊക്കെ സംഘങ്ങളിൽ പൂർത്തിയാക്കാനുള്ള നടപടികളുണ്ടായാൽ കർഷകരുടെ ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും.
3. ചികിത്സ, മരുന്ന്, പ്രജനനം
പഞ്ചായത്തടിസ്ഥാനത്തിൽ മൃഗാശുപത്രികൾ പ്രവർത്തിക്കുന്നതു കർഷകർക്ക് ഒരു പരിധിവരെ ആശ്വാസമാണ്. എന്നാൽ, കൃത്രിമ പ്രജനനം കർഷകർക്കു വൻ സാന്പത്തികബാധ്യതയായി മാറാറുണ്ട്. മിക്കപ്പോഴും അഞ്ചു തവണവരെ കുത്തിവച്ചെങ്കിൽ മാത്രമാണു ചെന പിടിക്കുന്നത്. ഈ കാലതാമസം കർഷകരെ സംബന്ധിച്ചിടത്തോളം നഷ്ടങ്ങളുടെ ആക്കം കൂട്ടും. ചെന പിടിക്കാതെ വരുന്ന സാഹചര്യത്തിൽ ഗർഭപാത്രത്തിൽ അണുബാധവരെ ഉണ്ടാവാറുണ്ട്. ബീജം വെള്ളത്തിൽ കൊണ്ടുപോകുന്ന സംവിധാനമാണ് ഇപ്പോൾ പലരും അനുവർത്തിക്കുന്നത്. ഇതു ശാസ്ത്രീയ രീതി അല്ലാത്തതിനാൽ ചെന പിടിക്കുമെന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ല. ബീജം ശാസ്ത്രീയമായി കൊണ്ടുപോകുന്നതിനുള്ള ക്രയോണ് ക്യാൻ സംവിധാനം മൃഗാശുപത്രികളിൽ ലഭ്യമാക്കുന്നതു നല്ലതാണ്. അതുപോലെ സംഘങ്ങളിൽ ബീജം കൈകാര്യം ചെയ്യുന്നതിനു കർഷകരെയോ സംഘം ജീവനക്കാരെയോ പഠിപ്പിച്ച് അതിനുവേണ്ട സംവിധാനങ്ങൾ ഒരുക്കുന്നത് നല്ലതാണ്.
അടിസ്ഥാന വേതനമില്ലാതെ ജീവനക്കാർ
ക്ഷീരസംഘങ്ങളിൽ 365 ദിവസം ജോലിചെയ്യുന്ന ജീവനക്കാരെ മിൽമയുടെ ജീവനക്കാരായല്ല കണക്കാക്കുന്നത്. ഇവർക്കുള്ള ശന്പളം സംഘങ്ങൾതന്നെ നല്കണം. നിശ്ചിത അളവിൽ പാലളക്കുന്ന സംഘങ്ങളിലെ ജീവനക്കാർക്കു വേതനം നല്കാൻ മിൽമയോ സർക്കാരോ തയാറാകണമെന്നുള്ള ആവശ്യം ശക്തമാണ്. മിൽമയ്ക്കു വിൽക്കുന്ന പാലിന്റെ നിശ്ചിത ശതമാവും പ്രാദേശികമായി വിൽക്കുന്നതിന്റെ ലാഭവുംകൊണ്ടു മാത്രം ജീവനക്കാർക്ക് ശന്പളം നല്കാൻ കഴിയില്ലെന്നാണ് ക്ഷീര സംഘങ്ങൾ പറയുന്നത്.
കന്നുകാലി ഇൻഷ്വറൻസും റദ്ദാക്കി
മുൻകാലങ്ങളിൽ ഗോസുരക്ഷ എന്ന പേരിൽ പശുക്കൾക്കായി ഇൻഷ്വറൻസ് സംവിധാനമുണ്ടായിരുന്നു. കർഷകരും സർക്കാരും തുല്യ രീതിയിൽ തുക അടച്ചുള്ള ഈ പദ്ധതി പക്ഷേ ഇപ്പോൾ നിർത്തലാക്കി. പിന്നീട് ഇൻഷ്വറൻസുമായി ബന്ധപ്പെട്ട പല പ്രഖ്യാപനങ്ങളും സർക്കാർ നടത്തിയെങ്കിലും കാര്യമായ പ്രയോജനം കർഷകർക്കു ലഭിച്ചില്ല.
കേരള ഫീഡ്സും തഥൈവ
കുറഞ്ഞ വിലയിൽ മികച്ച കാലിത്തീറ്റ ലഭ്യമാക്കേണ്ട കേരള ഫീഡ്സും ക്ഷീരകർഷകരെ അവഗണിക്കുകയാണ്. കേരള ഫീഡ്സ് മികവു വരുത്തി പുറത്തിറക്കിയിരിക്കുന്ന മിടുക്കി, എലൈറ്റ് കാലിത്തീറ്റകൾക്കു സ്ഥിരലഭ്യതയില്ല. കൂടാതെ മറ്റു ബ്രാൻഡുകളെ അപേക്ഷിച്ച് വിലക്കൂടുതലും. സ്വകാര്യ കന്പനികളുടെ കാലിത്തീറ്റയ്ക്ക് 1040 രൂപ വില വരുന്പോൾ കേരള ഫീഡ്സിന്റെ മിടുക്കി തീറ്റയ്ക്ക് 1070 രൂപയും എലൈറ്റിന് 1125 രൂപയുമാണ്. അടുത്തിടെ മിടുക്കിക്ക് 60 രൂപ കൂടിയതിനെത്തുടർന്ന് അതിനൊപ്പം പുറത്തിറക്കേണ്ടിയിരുന്ന നിറവ് വില്പനയ്ക്കെത്തിച്ചുതുടങ്ങിയിട്ടില്ല.
അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവെന്ന ന്യായം കേരള ഫീഡ്സ് നിരത്തുന്നുണ്ടെങ്കിലും സ്വകാര്യ കന്പനികൾക്ക് ഇങ്ങനൊരു വാദമില്ല.കാർഷികമേഖലയുടെ നിലനിൽപ്പിനു കൂട്ടായ പരിശ്രമം ആവശ്യമാണെന്ന വാദം ഉയരുന്പോഴും കർഷകർക്ക് ഒരു പരിധിവരെ സംഘടിക്കാൻ കഴിഞ്ഞിട്ടില്ല. ഫാർമേഴ്സ് ക്ലബ്ബുകളും സഹായ സംഘങ്ങളും കർഷകർക്ക് താങ്ങായി നിൽക്കുന്നുണ്ടെങ്കിലും അവകാശങ്ങൾ ചോദിച്ചുതന്നെ വാങ്ങണം. അതിനായുള്ള കൂട്ടായ ശ്രമങ്ങളും ഉയരണം.
പാൽ സംഭരണത്തിലെ അപാകത, ക്ഷീരകർഷക ക്ഷേമനിധി, കന്നുകാലികളുടെ ചികിത്സ തുടങ്ങിയവയാണ് ക്ഷീരകർഷകർ പ്രധാനമായും നേരിടുന്ന വെല്ലുവിളികൾ.
1. പാൽ സംഭരണത്തിലെ അപാകത
വർഷങ്ങളായി കർഷകർ മുന്നോട്ടുവയ്ക്കുന്ന ഒരു പ്രധാന ആവശ്യമാണു പാൽവില ചാർട്ട് പരിഷ്കരിക്കുക എന്നത്. ദീപിക ഇതിനു മുന്പ് ഇക്കാര്യത്തെക്കുറിച്ച് വിശദമായി റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ക്ഷീര കർഷകർ സൊസൈറ്റിയിൽ പാൽ എത്തിക്കുന്നതു മുതൽ പാൽവില കൈയിൽ ലഭിക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും പാൽവില ചാർട്ടുമായി ബന്ധപ്പെടുത്തേണ്ടതാണ്.
കേരളത്തിലെ ക്ഷീര കർഷകരിൽ ഏറിയ പങ്കും ഒന്നോ രണ്ടോ പശുക്കളുള്ളവരാണ്. പാൽ അളക്കുന്പോൾ കറവയുടെ നല്ല കാലങ്ങളിൽ ചാർട്ടിൽ വിലയില്ലാതെ കാണുന്നു. പാൽസംഭരണത്തിന് ഒരു സംവിധാനമുള്ളപ്പോൾ കർഷകർ നല്കുന്ന പാലിനു രേഖാമൂലം വിലയില്ലാതെ വരുന്നത് കർഷകരുടെ മൗലിക അവകാശത്തിനുനേരേയുള്ള കടന്നുകയറ്റമാണ്. അതുകൊണ്ടുതന്നെ കർഷരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പാൽവില ചാർട്ടിന്റെ പരിഷ്കരണം അത്യാവശ്യമാണ്.
അല്ലെങ്കിൽ ന്യായമായ വിലയ്ക്കു കർഷകരിൽനിന്നു പാൽ എടുക്കാനുള്ള സംവിധാനം വരണം. അങ്ങനെ വന്നാൽ 2014ൽ ഡോ. ഡി. അശോക് ഒരു ലേഖനത്തിൽ സൂചിപ്പിച്ചതുപോലെ വിലനിർണയ രീതി മാറിയാൽ കർഷകരുടെ വരുമാനത്തിൽ 40 ശതമാനം വരെ വർധന ഉണ്ടാകും.
2. ക്ഷീരകർഷക ക്ഷേമനിധി
ക്ഷീരകർഷകരുടെയും മിൽമയുടെയും വിഹിതമാണ് ക്ഷേമനിധി ഫണ്ടിലേക്ക് അടച്ചിരുന്നത്. മുന്പ് മറ്റ് പെൻഷനുകൾ ഉള്ളവർക്കും ക്ഷേമനിധി പെൻഷൻ ലഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഏതെങ്കിലും ഒരു പെൻഷൻ മാത്രമേ ലഭിക്കൂ. ചുരുക്കത്തിൽ കർഷകർ പണമടച്ചാലും കിട്ടാൻ ഭാഗ്യം വേണം എന്ന അവസ്ഥ.
ഇതു കൂടാതെ ക്ഷേമനിധി രജിസ്ട്രേഷൻ ഓണ്ലൈൻ ആക്കി.
പല കാര്യത്തിലും വ്യക്തതയില്ലാത്തതിനാൽ കാര്യമായ രീതിയിൽ ഇപ്പോൾ രജിസ്ട്രേഷനുകൾ നടക്കുന്നില്ലെന്ന് ബന്ധപ്പെട്ടവർതന്നെ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല ക്ഷേമനിധി പെൻഷൻ അതതു ബ്ലോക്ക് ഓഫീസിൽ പോയി നേരിട്ടു കൈപ്പറ്റണം എന്ന രീതി വന്നതോടെ കർഷകരുടെ ഭാരം ഇരട്ടിയായി. ഇക്കാര്യങ്ങളൊക്കെ സംഘങ്ങളിൽ പൂർത്തിയാക്കാനുള്ള നടപടികളുണ്ടായാൽ കർഷകരുടെ ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും.
3. ചികിത്സ, മരുന്ന്, പ്രജനനം
പഞ്ചായത്തടിസ്ഥാനത്തിൽ മൃഗാശുപത്രികൾ പ്രവർത്തിക്കുന്നതു കർഷകർക്ക് ഒരു പരിധിവരെ ആശ്വാസമാണ്. എന്നാൽ, കൃത്രിമ പ്രജനനം കർഷകർക്കു വൻ സാന്പത്തികബാധ്യതയായി മാറാറുണ്ട്. മിക്കപ്പോഴും അഞ്ചു തവണവരെ കുത്തിവച്ചെങ്കിൽ മാത്രമാണു ചെന പിടിക്കുന്നത്. ഈ കാലതാമസം കർഷകരെ സംബന്ധിച്ചിടത്തോളം നഷ്ടങ്ങളുടെ ആക്കം കൂട്ടും. ചെന പിടിക്കാതെ വരുന്ന സാഹചര്യത്തിൽ ഗർഭപാത്രത്തിൽ അണുബാധവരെ ഉണ്ടാവാറുണ്ട്. ബീജം വെള്ളത്തിൽ കൊണ്ടുപോകുന്ന സംവിധാനമാണ് ഇപ്പോൾ പലരും അനുവർത്തിക്കുന്നത്. ഇതു ശാസ്ത്രീയ രീതി അല്ലാത്തതിനാൽ ചെന പിടിക്കുമെന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ല. ബീജം ശാസ്ത്രീയമായി കൊണ്ടുപോകുന്നതിനുള്ള ക്രയോണ് ക്യാൻ സംവിധാനം മൃഗാശുപത്രികളിൽ ലഭ്യമാക്കുന്നതു നല്ലതാണ്. അതുപോലെ സംഘങ്ങളിൽ ബീജം കൈകാര്യം ചെയ്യുന്നതിനു കർഷകരെയോ സംഘം ജീവനക്കാരെയോ പഠിപ്പിച്ച് അതിനുവേണ്ട സംവിധാനങ്ങൾ ഒരുക്കുന്നത് നല്ലതാണ്.
അടിസ്ഥാന വേതനമില്ലാതെ ജീവനക്കാർ
ക്ഷീരസംഘങ്ങളിൽ 365 ദിവസം ജോലിചെയ്യുന്ന ജീവനക്കാരെ മിൽമയുടെ ജീവനക്കാരായല്ല കണക്കാക്കുന്നത്. ഇവർക്കുള്ള ശന്പളം സംഘങ്ങൾതന്നെ നല്കണം. നിശ്ചിത അളവിൽ പാലളക്കുന്ന സംഘങ്ങളിലെ ജീവനക്കാർക്കു വേതനം നല്കാൻ മിൽമയോ സർക്കാരോ തയാറാകണമെന്നുള്ള ആവശ്യം ശക്തമാണ്. മിൽമയ്ക്കു വിൽക്കുന്ന പാലിന്റെ നിശ്ചിത ശതമാവും പ്രാദേശികമായി വിൽക്കുന്നതിന്റെ ലാഭവുംകൊണ്ടു മാത്രം ജീവനക്കാർക്ക് ശന്പളം നല്കാൻ കഴിയില്ലെന്നാണ് ക്ഷീര സംഘങ്ങൾ പറയുന്നത്.
കന്നുകാലി ഇൻഷ്വറൻസും റദ്ദാക്കി
മുൻകാലങ്ങളിൽ ഗോസുരക്ഷ എന്ന പേരിൽ പശുക്കൾക്കായി ഇൻഷ്വറൻസ് സംവിധാനമുണ്ടായിരുന്നു. കർഷകരും സർക്കാരും തുല്യ രീതിയിൽ തുക അടച്ചുള്ള ഈ പദ്ധതി പക്ഷേ ഇപ്പോൾ നിർത്തലാക്കി. പിന്നീട് ഇൻഷ്വറൻസുമായി ബന്ധപ്പെട്ട പല പ്രഖ്യാപനങ്ങളും സർക്കാർ നടത്തിയെങ്കിലും കാര്യമായ പ്രയോജനം കർഷകർക്കു ലഭിച്ചില്ല.
കേരള ഫീഡ്സും തഥൈവ
കുറഞ്ഞ വിലയിൽ മികച്ച കാലിത്തീറ്റ ലഭ്യമാക്കേണ്ട കേരള ഫീഡ്സും ക്ഷീരകർഷകരെ അവഗണിക്കുകയാണ്. കേരള ഫീഡ്സ് മികവു വരുത്തി പുറത്തിറക്കിയിരിക്കുന്ന മിടുക്കി, എലൈറ്റ് കാലിത്തീറ്റകൾക്കു സ്ഥിരലഭ്യതയില്ല. കൂടാതെ മറ്റു ബ്രാൻഡുകളെ അപേക്ഷിച്ച് വിലക്കൂടുതലും. സ്വകാര്യ കന്പനികളുടെ കാലിത്തീറ്റയ്ക്ക് 1040 രൂപ വില വരുന്പോൾ കേരള ഫീഡ്സിന്റെ മിടുക്കി തീറ്റയ്ക്ക് 1070 രൂപയും എലൈറ്റിന് 1125 രൂപയുമാണ്. അടുത്തിടെ മിടുക്കിക്ക് 60 രൂപ കൂടിയതിനെത്തുടർന്ന് അതിനൊപ്പം പുറത്തിറക്കേണ്ടിയിരുന്ന നിറവ് വില്പനയ്ക്കെത്തിച്ചുതുടങ്ങിയിട്ടില്ല.
അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവെന്ന ന്യായം കേരള ഫീഡ്സ് നിരത്തുന്നുണ്ടെങ്കിലും സ്വകാര്യ കന്പനികൾക്ക് ഇങ്ങനൊരു വാദമില്ല.കാർഷികമേഖലയുടെ നിലനിൽപ്പിനു കൂട്ടായ പരിശ്രമം ആവശ്യമാണെന്ന വാദം ഉയരുന്പോഴും കർഷകർക്ക് ഒരു പരിധിവരെ സംഘടിക്കാൻ കഴിഞ്ഞിട്ടില്ല. ഫാർമേഴ്സ് ക്ലബ്ബുകളും സഹായ സംഘങ്ങളും കർഷകർക്ക് താങ്ങായി നിൽക്കുന്നുണ്ടെങ്കിലും അവകാശങ്ങൾ ചോദിച്ചുതന്നെ വാങ്ങണം. അതിനായുള്ള കൂട്ടായ ശ്രമങ്ങളും ഉയരണം.