കൊച്ചി : അന്യമതക്കാരനുമായുള്ള വിവാഹ ബന്ധം ഉപേക്ഷിക്കാൻ മാതാപിതാക്കൾ തന്നെ തൃപ്പൂണിത്തുറയിലെ യോഗ സെന്ററിൽ തടവിലാക്കിയെന്ന യുവതിയുടെ ആരോപണം ഞെട്ടിപ്പിക്കുന്നതാണെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണ പുരോഗതി അറിയിക്കണമെന്നും ഗൗരവതരമായി പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. ഹർജി അടുത്തമാസം 10 നു വീണ്ടും പരിഗണിക്കും.