കൊച്ചി: മിശ്രവിവാഹം കഴിച്ചതിന്റെ പേരിൽ കണ്ണൂർ സ്വദേശിനിയായ യുവതിയെ ഉദയംപേരൂർ കണ്ടനാട് പ്രവർത്തിക്കുന്ന ശിവശക്തി യോഗാ സെന്ററിൽ തടഞ്ഞുവച്ചു മർദിച്ച സംഭവത്തിൽ യോഗകേന്ദ്രത്തിന്റെ നടത്തിപ്പുകാരനുൾപ്പെടെയുള്ളവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. യോഗകേന്ദ്രത്തിലെ സഹായി ശ്രീജേഷിനെ തിങ്കളാഴ്ച രാത്രി പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
യോഗാ സെന്റർ നടത്തിപ്പുകാരൻ ഗുരുജി എന്നു വിളിക്കുന്ന മനോജ്, അറസ്റ്റിലായ ശ്രീജേഷിന്റെ സഹോദരീ ഭർത്താവ് മനു, ട്രെയിനർമാരായ സുജിത്, സുമിത, ലക്ഷ്മി എന്നിവരാണു മറ്റു പ്രതികൾ. ഇവർ ഒളിവിലാണെന്നും ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും ഉദയംപേരൂർ എസ്ഐ പറഞ്ഞു. പരാതിയെത്തുടർന്നു ഇവിടത്തെ അന്തേവാസികൾ പലരും ഇന്നലെ ഒഴിഞ്ഞുപോകുകയുംചെയ്തു.
യോഗാ സെന്റർ നടത്തിപ്പുകാരൻ ഗുരുജി എന്നു വിളിക്കുന്ന മനോജ്, അറസ്റ്റിലായ ശ്രീജേഷിന്റെ സഹോദരീ ഭർത്താവ് മനു, ട്രെയിനർമാരായ സുജിത്, സുമിത, ലക്ഷ്മി എന്നിവരാണു മറ്റു പ്രതികൾ. ഇവർ ഒളിവിലാണെന്നും ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും ഉദയംപേരൂർ എസ്ഐ പറഞ്ഞു. പരാതിയെത്തുടർന്നു ഇവിടത്തെ അന്തേവാസികൾ പലരും ഇന്നലെ ഒഴിഞ്ഞുപോകുകയുംചെയ്തു.