തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ മുരുകൻ ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് മരിക്കാനിടയായ സംഭവത്തെ ക്കുറിച്ച് ആവശ്യപ്പെട്ട അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്ത ആരോഗ്യവകുപ്പ് സെക്രട്ടറിക്കും ഡിജിപിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ വിമർശനം. ഗൗരവതരമായ മനുഷ്യാവകാശ വിഷയമായിട്ടും റിപ്പോർട്ട് ഹാജരാക്കാത്ത നടപടി തൃപ്തികരമല്ലെന്ന് കമ്മീഷൻ വിമർശിച്ചു.
റിപ്പോർട്ട് ഹാജരാക്കാൻ അവസാന അവസരമെന്ന നിലയിൽ ഡിജിപിക്കും ആരോഗ്യ സെക്രട്ടറിക്കും ഒരിക്കൽകൂടി നോട്ടീസയയ്ക്കാനും കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവായി.
ആരോഗ്യ സെക്രട്ടറി, ഡിജിപി, കൊല്ലം ജില്ലാ പോലീസ് മേധാവി എന്നിവരിൽനിന്നുമാണ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. എന്നാൽ, ചാത്തന്നൂർ അസിസ്റ്റന്റ് കമ്മീഷണർ മാത്രമാണ് റിപ്പോർട്ട് സമർപ്പിച്ചത്. കൊല്ലം ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നു മാത്രമാണ് പ്രസ്തുത റിപ്പോർട്ടിലുള്ളത്.
ആരോഗ്യ സെക്രട്ടറിക്കും ഡിജിപി ക്കും ഓർമക്കുറിപ്പുകൾ അയച്ചിട്ടും റിപ്പോർട്ട് ഹാജരാക്കാത്ത പശ്ചാത്തലത്തിലാണ് വിമർശനം. മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജു സമർപ്പിച്ച പരാതിയിലാണ് നടപടി. കേസ് ഒക്ടോബർ 17നു വീണ്ടും പരിഗണിക്കും.
റിപ്പോർട്ട് ഹാജരാക്കാൻ അവസാന അവസരമെന്ന നിലയിൽ ഡിജിപിക്കും ആരോഗ്യ സെക്രട്ടറിക്കും ഒരിക്കൽകൂടി നോട്ടീസയയ്ക്കാനും കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവായി.
ആരോഗ്യ സെക്രട്ടറി, ഡിജിപി, കൊല്ലം ജില്ലാ പോലീസ് മേധാവി എന്നിവരിൽനിന്നുമാണ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. എന്നാൽ, ചാത്തന്നൂർ അസിസ്റ്റന്റ് കമ്മീഷണർ മാത്രമാണ് റിപ്പോർട്ട് സമർപ്പിച്ചത്. കൊല്ലം ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നു മാത്രമാണ് പ്രസ്തുത റിപ്പോർട്ടിലുള്ളത്.
ആരോഗ്യ സെക്രട്ടറിക്കും ഡിജിപി ക്കും ഓർമക്കുറിപ്പുകൾ അയച്ചിട്ടും റിപ്പോർട്ട് ഹാജരാക്കാത്ത പശ്ചാത്തലത്തിലാണ് വിമർശനം. മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജു സമർപ്പിച്ച പരാതിയിലാണ് നടപടി. കേസ് ഒക്ടോബർ 17നു വീണ്ടും പരിഗണിക്കും.