ചങ്ങനാശേരി: കംപ്യൂട്ടർ ശൃംഖല തകരാറിലായതിനെത്തുടർന്നു രജിസ്ട്രേഷൻ വകുപ്പിന്റെ പ്രവർത്തനം സ്തംഭനത്തിൽ. തിരുവോണപ്പിറ്റേന്നു മുതലാണു സംസ്ഥാനമൊട്ടാകെ രജിസ്ട്രേഷൻ വകുപ്പിന്റെ കംപ്യൂട്ടർ ശൃംഖല പണിമുടക്കിയത്. ആധാരം രജിസ്ട്രേഷൻ, ബാധ്യതാ സർട്ടിഫിക്കറ്റുകളെടുക്കൽ, വിവാഹ രജിസ്ട്രേഷൻ എന്നിവയാണ് തടസപ്പെട്ടിരിക്കുന്നത്.
ഓണ്‍ലൈൻ സംവിധാനം തകരാറിലായതിനെത്തുടർന്ന് ഈ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടപ്പോൾ മന്ത്രി ജി.സുധാകരൻ എല്ലാം ഇപ്പം ശരിയാക്കാമെന്ന് പ്രസ്താവന നടത്തിയിരുന്നെങ്കിലും പ്രശ്നം പരിഹരിക്കാനായിട്ടില്ല. തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ഓഫീസിലാണ് രജിസ്ട്രേഷനുകൾ വേഗത്തിലാക്കാനായി പേൾ എന്ന പേരിലുള്ള ഓണ്‍ലൈൻ കംപ്യൂട്ടർ സെർവർ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ മുന്നൂറ്റിയന്‍പതോളം വരുന്ന സബ് രജിസ്ട്രാർ ഓഫീസുകളുമായി ഈ സംവിധാനം ബന്ധപ്പെടുത്തിയിട്ടുണ്ട്. 2016 ജനുവരി ഒന്നിനാണ് സംസ്ഥാനതലത്തിൽ സംവിധാനം നിലവിൽ വന്നത്. സെർവർ തകരാറിലായതോടെ വിരലിലെണ്ണാവുന്ന രജിസ്ട്രേഷൻ ജോലികൾ മാത്രമേ രജിസ്ട്രാർ ഓഫീസുകളിൽ ചെയ്യാനാകുന്നുള്ളൂ.
ഓണ്‍ലൈനിനെ മാത്രം ആശ്രയിച്ചു ജോലി ചെയ്തിരുന്ന ഈ വിഭാഗത്തിലെ ജീവനക്കാർക്കും പണിമുടങ്ങിയിരിക്കുകയാണ്. സെർവർ തകരാറിലായതോടെ സബ്രജിസ്ട്രാർ ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും നിരാശരായി മടങ്ങുകയാണ്.
അടയാള സഹിതമുള്ള പകർപ്പ് എടുക്കാനും ബാധ്യതാ സർട്ടിഫിക്കറ്റുകൾ എടുക്കാനും കഴിയുന്നില്ല. വിവാഹ ആവശ്യങ്ങൾ ഉൾപ്പെടെ അത്യാവശ്യ കാര്യങ്ങൾക്കു വായ്പ എടുക്കാൻ രേഖകൾക്കു വരുന്നവരും പ്രതിസന്ധിയിലായി. ആദ്യം കുറച്ചുമാത്രം രജിസ്ട്രാർ ഓഫീസുകളെയാണ് ഓണ്‍ലൈൻ സംവിധാനവുമായി ബന്ധിപ്പിച്ചത്. യഥാസമയം സെർവറിന്റെ ശേഷി വർധിപ്പിക്കാതെ ശൃംഖല വ്യാപിപ്പിച്ചതാണു സംവിധാനം സ്തംഭിക്കാൻ കാരണമെന്നാണു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
ആധാരം രജിസ്ട്രേഷൻ നടപടി സ്തംഭിച്ചതോടെ ഭൂമി വാങ്ങൽ, വില്പന മേഖലയിലും കടുത്ത പ്രതിസന്ധി നേരിട്ടിരിക്കുകയാണ്. ഇതോടെ ആധാരം എഴുത്തുകാരും കഷ്ടത്തിലായി. ജിഎസ്ടി നിലവിൽ വന്നതോടെ ഈ മേഖലയിൽ പ്രതിസന്ധി ഉടലെടുത്തതിനു പിന്നാലെ രജിസ്ട്രേഷൻ വകുപ്പിലുണ്ടായിരിക്കുന്ന ഓണ്‍ലൈൻ തകരാർ ജനങ്ങളെ വലയ്ക്കുകയാണ്. മുദ്രപ്പത്രങ്ങളുടെ ക്ഷാമവും പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
ഓണ്‍ലൈൻ സംവിധാനം തകരാറിലായതിനെത്തുടർന്ന് ഈ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടപ്പോൾ മന്ത്രി ജി.സുധാകരൻ എല്ലാം ഇപ്പം ശരിയാക്കാമെന്ന് പ്രസ്താവന നടത്തിയിരുന്നെങ്കിലും പ്രശ്നം പരിഹരിക്കാനായിട്ടില്ല. തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ഓഫീസിലാണ് രജിസ്ട്രേഷനുകൾ വേഗത്തിലാക്കാനായി പേൾ എന്ന പേരിലുള്ള ഓണ്‍ലൈൻ കംപ്യൂട്ടർ സെർവർ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ മുന്നൂറ്റിയന്‍പതോളം വരുന്ന സബ് രജിസ്ട്രാർ ഓഫീസുകളുമായി ഈ സംവിധാനം ബന്ധപ്പെടുത്തിയിട്ടുണ്ട്. 2016 ജനുവരി ഒന്നിനാണ് സംസ്ഥാനതലത്തിൽ സംവിധാനം നിലവിൽ വന്നത്. സെർവർ തകരാറിലായതോടെ വിരലിലെണ്ണാവുന്ന രജിസ്ട്രേഷൻ ജോലികൾ മാത്രമേ രജിസ്ട്രാർ ഓഫീസുകളിൽ ചെയ്യാനാകുന്നുള്ളൂ.
ഓണ്‍ലൈനിനെ മാത്രം ആശ്രയിച്ചു ജോലി ചെയ്തിരുന്ന ഈ വിഭാഗത്തിലെ ജീവനക്കാർക്കും പണിമുടങ്ങിയിരിക്കുകയാണ്. സെർവർ തകരാറിലായതോടെ സബ്രജിസ്ട്രാർ ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും നിരാശരായി മടങ്ങുകയാണ്.
അടയാള സഹിതമുള്ള പകർപ്പ് എടുക്കാനും ബാധ്യതാ സർട്ടിഫിക്കറ്റുകൾ എടുക്കാനും കഴിയുന്നില്ല. വിവാഹ ആവശ്യങ്ങൾ ഉൾപ്പെടെ അത്യാവശ്യ കാര്യങ്ങൾക്കു വായ്പ എടുക്കാൻ രേഖകൾക്കു വരുന്നവരും പ്രതിസന്ധിയിലായി. ആദ്യം കുറച്ചുമാത്രം രജിസ്ട്രാർ ഓഫീസുകളെയാണ് ഓണ്‍ലൈൻ സംവിധാനവുമായി ബന്ധിപ്പിച്ചത്. യഥാസമയം സെർവറിന്റെ ശേഷി വർധിപ്പിക്കാതെ ശൃംഖല വ്യാപിപ്പിച്ചതാണു സംവിധാനം സ്തംഭിക്കാൻ കാരണമെന്നാണു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
ആധാരം രജിസ്ട്രേഷൻ നടപടി സ്തംഭിച്ചതോടെ ഭൂമി വാങ്ങൽ, വില്പന മേഖലയിലും കടുത്ത പ്രതിസന്ധി നേരിട്ടിരിക്കുകയാണ്. ഇതോടെ ആധാരം എഴുത്തുകാരും കഷ്ടത്തിലായി. ജിഎസ്ടി നിലവിൽ വന്നതോടെ ഈ മേഖലയിൽ പ്രതിസന്ധി ഉടലെടുത്തതിനു പിന്നാലെ രജിസ്ട്രേഷൻ വകുപ്പിലുണ്ടായിരിക്കുന്ന ഓണ്‍ലൈൻ തകരാർ ജനങ്ങളെ വലയ്ക്കുകയാണ്. മുദ്രപ്പത്രങ്ങളുടെ ക്ഷാമവും പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.