കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ ആലുവ സബ്ജയിലിൽ സന്ദർശിച്ച കേരള സംഗീത നാടക അക്കാഡമി അധ്യക്ഷ കെപിഎസി ലളിതയുടെ നിലപാടിനെ വിമർശിച്ചു നാടക സംവിധായകരുടെയും പ്രവർത്തകരുടെയും പ്രതിഷേധം.
കെപിഎസി ലളിതയുടെ നടപടി അവതരണകലാരംഗത്തെ മുഴുവനാളുകളെയും അവഹേളിക്കുന്നതിന് തുല്യമാണ്. പീഡനത്തിനിരയായ യുവതി തന്നെപ്പോലെ ഒരു നടിയാണെന്ന കാര്യമെങ്കിലും പരിഗണിക്കാമായിരുന്നു.
ജയിൽ സന്ദർശനം സ്ത്രീകൾക്കെതിരായ പീഡനത്തെ ക്രൂരമായി ന്യായീകരിക്കുന്നതിനു തുല്യമാണെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു.അക്കാഡമി അധ്യക്ഷ സ്ഥാനത്തുനിന്നു കെപിഎസി ലളിത രാജിവയ്ക്കണമെന്നും അവർ അതിനു തയാറല്ലെങ്കിൽ സർക്കാർ ആ സ്ഥാനത്തുനിന്നു നീക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. അഭിലാഷ് പിള്ള, ചന്ദ്രദാസൻ, രമേശ് വർമ, ശ്രീജ ആറങ്ങോട്ടുകര, നരിപ്പറ്റ രാജു, ജോസ് കോശി എന്നിവർ ഉൾപ്പെടെ നാടകരംഗത്തുനിന്നുള്ള 17 പ്രവർത്തകരാണു പ്രസ്താവനയിൽ ഒപ്പുവച്ചിരിക്കുന്നത്.
കെപിഎസി ലളിതയുടെ നടപടി അവതരണകലാരംഗത്തെ മുഴുവനാളുകളെയും അവഹേളിക്കുന്നതിന് തുല്യമാണ്. പീഡനത്തിനിരയായ യുവതി തന്നെപ്പോലെ ഒരു നടിയാണെന്ന കാര്യമെങ്കിലും പരിഗണിക്കാമായിരുന്നു.
ജയിൽ സന്ദർശനം സ്ത്രീകൾക്കെതിരായ പീഡനത്തെ ക്രൂരമായി ന്യായീകരിക്കുന്നതിനു തുല്യമാണെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു.അക്കാഡമി അധ്യക്ഷ സ്ഥാനത്തുനിന്നു കെപിഎസി ലളിത രാജിവയ്ക്കണമെന്നും അവർ അതിനു തയാറല്ലെങ്കിൽ സർക്കാർ ആ സ്ഥാനത്തുനിന്നു നീക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. അഭിലാഷ് പിള്ള, ചന്ദ്രദാസൻ, രമേശ് വർമ, ശ്രീജ ആറങ്ങോട്ടുകര, നരിപ്പറ്റ രാജു, ജോസ് കോശി എന്നിവർ ഉൾപ്പെടെ നാടകരംഗത്തുനിന്നുള്ള 17 പ്രവർത്തകരാണു പ്രസ്താവനയിൽ ഒപ്പുവച്ചിരിക്കുന്നത്.