+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മദർ തെരേസയ്ക്കൊപ്പം മിഷനറീസ് ഒാഫ് ചാരിറ്റിയെ പടുത്തുയർത്തിയ സിസ്റ്റർ റെജീന മണിപ്പാടം ഓർമയായി

കോട്ടയം: മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റീസ് സന്യാസി സമൂഹത്തിലെ കേരളത്തിൽനിന്നുള്ള ആദ്യ അംഗങ്ങളിൽ ഒരാളായിരുന്നു കഴിഞ
മദർ തെരേസയ്ക്കൊപ്പം മിഷനറീസ് ഒാഫ് ചാരിറ്റിയെ പടുത്തുയർത്തിയ  സിസ്റ്റർ റെജീന മണിപ്പാടം ഓർമയായി
കോട്ടയം: മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റീസ് സന്യാസി സമൂഹത്തിലെ കേരളത്തിൽനിന്നുള്ള ആദ്യ അംഗങ്ങളിൽ ഒരാളായിരുന്നു കഴിഞ്ഞ ദിവസം നിര്യാതയായ സിസ്റ്റർ റെജീന (88) മണിപ്പാടത്ത്. കേരളത്തിലേക്ക് മദർ തെരേസയെ രണ്ടു പ്രാവശ്യം ആനയിക്കുകയും കേരളത്തിൽനിന്ന് ഇത്രയേറെ ദൈവവിളി മദറിന്‍റെ ശുശ്രൂഷാ സമൂഹത്തിലേക്ക് എത്തിക്കാൻ സാഹചര്യമൊരുക്കുകയും ചെയ്തത് സിസ്റ്റർ റെജീനയുടെയും സിസ്റ്ററിന്‍റെ സഹോദരൻ ജോസഫ് മണിപ്പാടത്തിന്‍റെയും ശ്രമഫലമായായിരുന്നു.

മിഷനറീസ് ഓഫ് ചാരിറ്റിയിലെ ആദ്യ പത്ത് അംഗങ്ങളിൽ സഹോദരങ്ങളായ സിസ്റ്റർ റെജീനയും സിസ്റ്റർ സ്റ്റെല്ലായും ഉൾപ്പെടുന്നു. 30 വർഷം ആഫ്രിക്കയിൽ താമസിച്ചു പിന്നോക്ക മേഖലകളിൽ ദരിദ്രർക്കു ശുശ്രൂഷ ചെയ്യാൻ അര നൂറ്റാണ്ടു മുന്പ് മദർ തെരേസ ആദ്യ അംഗമായി അയച്ചതും സിസ്റ്റർ റെജീനയെയാണ്. ആഫ്രിക്കയിൽ 26 മഠങ്ങൾ സിസ്റ്റർ സ്ഥാപിച്ചു. 1957ൽ വൈക്കം ഉദയനാപുരം മണിപ്പാടം വീട്ടിൽ മദർ തെരേസ ആദ്യമായി എത്തി. സിസ്റ്റർ റെജീനയാണ് മദറിനെ ഇവിടേക്കു നയിച്ചത്. ഈ വീട്ടിൽ മൂന്നാഴ്ച താമസിച്ചാണു മദർ വിവിധ രൂപതാധ്യക്ഷൻമാരെ സന്ദർശിച്ചു തന്‍റെ സന്യാസ സമൂഹത്തിലേക്ക് അർഥിനികളെ അഭ്യർഥിച്ചത്.

മദർ തെരേസയും സിസ്റ്റർ റെജീനയും സഹോദരൻമാരായ ജോസഫും കുരുവിളയും അന്നു ചങ്ങനാശേരി ബിഷപ്സ് ഹൗസിൽ മാർ മാത്യു കാവുകാട്ടിനെ സന്ദർശിച്ചിരുന്നു. കാരുണ്യശുശ്രൂഷയിൽ ഏറെ ശ്രദ്ധ നൽകിയിരുന്ന അദ്ദേഹം ഏറെ സഹായങ്ങൾ മദറിനു നൽകുകയും ചെയ്തു. തുടർന്ന് കൊല്ലം, ആലപ്പുഴ, കൊച്ചി രൂപതകളിലും സന്ദർശനം നടത്തി.

1970കളിലും കേരളത്തിൽനിന്നു നൂറുകണക്കിനു ദൈവവിളികൾ ഉണ്ടായ സമയത്തും മദർ തെരേസ മണിപ്പാടം വീട്ടിലെത്തിയിട്ടുണ്ട്. സിസ്റ്റർ റെജീനയുടെയും സിസ്റ്റർ സ്റ്റെല്ലയുടെയും പ്രേഷിത ശുശ്രൂഷയിൽ ആകൃഷ്‌ടരായി നാലു പേർകൂടി പിന്നീട് മദർ തെരേസ സമൂഹത്തിൽ അംഗങ്ങളായി.

മണിപ്പാടം കുടുംബാംഗങ്ങൾ ഭദ്രമായി സൂക്ഷിക്കുന്ന ആൽബത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം എടുത്ത ഫോട്ടോയ്ക്ക് അടിക്കുറിപ്പായി സ്വന്തം കൈപ്പടയിൽ മദർ ഇങ്ങനെ എഴുതിയിരുന്നു. “സിസ്റ്റർ റെജീന, സിസ്റ്റർ സ്റ്റെല്ല, സിസ്റ്റർ സിൽവിയ, സിസ്റ്റർ വിമല, സിസ്റ്റർ മരിയാ ലൂസി. ഈ പ്രിയ മക്കളെ ദൈവത്തിനായി സമർപ്പിച്ച നിങ്ങളുടെ മാതാപിതാക്കൾക്ക് നന്ദി. ഞങ്ങൾക്ക് ഈ മക്കൾ ദൈവം തന്ന സമ്മാനമാണ്. ദൈവാനുഗ്രഹങ്ങൾ പ്രാർഥിച്ചുകൊണ്ട് മദർതെരേസ’’. മണിപ്പാടം ജോസഫ് ഈ ആൽബം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. കോൽക്കത്തയിലായിരിക്കെ മദർ ഹൗസിലെ പരിമിതമായ സാഹചര്യങ്ങളിൽ ആദ്യകാലത്ത് ഈ സന്യാസ സമൂഹത്തെ വളർത്തിയെടുക്കുന്നതിൽ വലിയ പങ്കാണ് സിസ്റ്റർ റെജീന വഹിച്ചിട്ടുളളത്.

കോൽക്കത്തയിലെ വാടക ഭവനത്തിന്‍റെ രണ്ടു മുറികളിൽ 18 അർഥിനികളുമായി മദറിനൊപ്പം ഉപവിയുടെ സന്യാസ സമൂഹത്തെ പടുത്തുയർത്തുന്നതിൽ പ്രധാന പങ്കാണ് സിസ്റ്ററിനുള്ളത്. കേരളത്തിൽനിന്നുള്ള പ്രഥമ അംഗമെന്ന നിലയിൽ വലിയ ആദരവാണ് സിസ്റ്ററിനോടു മദർ പുലർത്തിയിരുന്നത്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ റോമിലെ മഠത്തിൽ സുപ്പീരിയറായിരുന്നു സഹോദരി സിസ്റ്റർ സ്റ്റെല്ല. യൂറോപ്യൻ രാജ്യങ്ങളിൽ മദറിന്‍റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൽ പ്രധാന ചുമതല വഹിച്ചതും സിസ്റ്റർ സ്റ്റെല്ലയാണ്. മദർ തെരേസയുടെ നാമകരണ നടപടികളിൽ മദറിന്‍റെ പുണ്യ ജീവതം സംബന്ധിച്ച് സഭാധികാരികൾക്ക് ഏറ്റവും സുപ്രധാനമായ സാക്ഷ്യങ്ങൾ നൽകിയതിലൊരാൾ സിസ്റ്റർ റെജീനയാണ്. ആലപ്പുഴ തുറവൂർ മനക്കോടത്ത് മദർ തെരേസയുടെ മഠത്തിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു സിസ്റ്റർ റെജീന. ഇന്നലെ ഉച്ചകഴിഞ്ഞ് പൂക്കാട്ടുപടി സ്നേഹസദൻ മഠത്തിൽ സിസ്റ്റർ റെജീനയുടെ സംസ്കാരം നടത്തി.

വൈക്കം ഉദയനാപുരം മണിപ്പാടത്ത് പരേതരായ വർഗീസ്- ഏലമ്മ ദന്പതികളുടെ മകളാണ് സിസ്റ്റർ റെജീന. എം.വി. ജോസഫ്, പരേതരായ സിസ്റ്റർ തോമസീന എസ്ഡി, സിസ്റ്റർ ഡമിയാന എസ്ഡി, റോസമ്മ മാത്യു വാഴത്തറ ഉദയംപേരൂർ, ഫാ. എ. മണിപ്പാടം എസ്ജെ, വർഗീസ് കുരുവിള, സിസ്റ്റർ സ്റ്റെല്ല എംസി എന്നിവർ സഹോദരങ്ങളും വൈക്കം ചെന്പ് സെൻറ് തോമസ് പള്ളി അസിസ്റ്റന്‍റ് വികാരി ഫാ. സിറിയക് മണിപ്പാടം എസ്ഡിവി സഹോദരപുത്രനുമാണ്.


റെജി ജോസഫ്