വടക്കഞ്ചേരി: നെല്ലിയാമ്പതി കാരപ്പാറയിൽ വെള്ളച്ചാട്ടത്തിൽ കാണാതായ ഡയസ് ജോണി(19)ന്റെ മൃതദേഹം മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ഇന്നലെ രാവിലെ കണ്ടെടുത്തു. ഇന്നു രാവിലെ 9.30ന് വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
നെന്മാറ അയിലൂർ എസ്എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും ദീപിക ഫ്രണ്ട്സ് ക്ലബ് പാലക്കാട് രൂപതാ സെക്രട്ടറിയുമായ വടക്കഞ്ചേരി കാരയാങ്കാട് ജയഭാരത് തിയേറ്ററിനു സമീപം കാരുവള്ളിൽ ജോണി ഡയസിന്റെ മകനാണു ഡയസ് ജോണ്.
ഇന്നലെ രാവിലെ ഒമ്പതരയോടെയാണു ചാലക്കുടി പുഴയുടെ ഉത്ഭവ സ്ഥാനമായ കാരപ്പാറ പുഴയിലെ കയത്തിൽനിന്നു മൃതദേഹം കണ്ടെടുത്തത്. പട്ടാമ്പിയിൽ നിന്നുള്ള മുങ്ങൽ വിദഗ്ദ്ധരുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ. വെള്ളച്ചാട്ടത്തിനു താഴെതന്നെ ഏതാനും മീറ്റർ മാറി മരത്തടികൾക്കും പാറകൾക്കും ഇടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ശനിയാഴ്ച തെരച്ചിൽ ആരംഭിച്ചി രുന്നുവെങ്കിലും പിന്നീടു നിർത്തുകയായിരുന്നു. തലയിൽ എന്തോ കൊണ്ടു മുറിഞ്ഞതിന്റെ പാടുകളുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു.
പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്നലെ വൈകുന്നേരം ആറിന് വീട്ടിൽ കൊണ്ടുവന്നു. വടക്കഞ്ചേരി തേനിടുക്കിലുള്ള കോളജ് ഓഫ് അപ്ലൈഡ് സയൻസിലെ രണ്ടാം വർഷ ബികോം വിത്ത് സിഎ വിദ്യാർഥിയായ ഡയസ്, മറ്റു ഏഴ് കൂട്ടുകാരോടൊത്താണു ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിയോടെ നാലു ബൈക്കുകളിലായി വനത്തിനകത്തെ കാരപ്പാറ പുഴ കാണാൻ പോയത്.
കുളിക്കുന്നതിനിടെ ഡയസ് ജോണ് പാറകൾക്കിടയിലെ ഒഴുക്കിൽപ്പെട്ടു കയത്തിൽ മുങ്ങുകയായിരുന്നു. ആലത്തൂർ ഫയർഫോഴ്സും പാടഗിരി പോലീസും വനപാലകരും നാട്ടുകാരും നെന്മാറ സിഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ശനിയാഴ്ച സന്ധ്യവരെ തെരച്ചിൽ നടത്തിയെങ്കിലും ഡയസിനെ കണ്ടെത്താനായില്ല. ഇതേ തുടർന്നാണു പട്ടാമ്പിയിലെ മുങ്ങൽ വിദഗ്ദ്ധരുടെ സഹായം തേടിയത്. ഓക്സിജൻ മാസ്ക് ധരിച്ചായിരുന്നു തെരച്ചിൽ. മുപ്പതടിയിലേറെ താഴ്ചയുള്ളതാണു വിസ്തൃതമായ ഈ കയം. കയത്തിന്റെ അടിത്തട്ട് തണുത്തുറഞ്ഞു കിടന്നിരുന്നതിനാൽ മൃതദേഹം കരയ്ക്കെത്തിക്കാൻ മുങ്ങൽ വിദഗ്ദ്ധരും ഏറേ പണിപ്പെട്ടു. വിദ്യാർഥികൾ പോയ ബൈക്കുകൾ കാരപ്പാറയിവച്ച് അവിടെ നിന്ന് ഒന്നര കിലോമീറ്റർ നടന്നാണു പുഴയിലെത്തിയത്.
വെള്ളച്ചാട്ടത്തിനു മുകളിൽ വലിയ പാറകളുള്ള ഭാഗത്താണ് ഇവർ കുളിക്കാനിറങ്ങിയത്. ഈ പാറകൾക്കിടയിലൂടെയുള്ള കുത്തൊഴുക്കിലാണു ഡയസ് അകപ്പെട്ടത്. പാറയിലെ വഴുക്കലും തൊട്ടു താഴെയായുള്ള കയവും നീന്തൽ വശമില്ലാത്തതും ജീവഹാനിക്കു കാരണമായി. ഡയസിന്റെ അമ്മ ബീന പുതുക്കോട് എൽവിഎൽപി സ്കൂൾ പ്രധാനാധ്യാപികയാണ്. ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ഹർഷയാണ് സഹോദരി.
നെന്മാറ അയിലൂർ എസ്എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും ദീപിക ഫ്രണ്ട്സ് ക്ലബ് പാലക്കാട് രൂപതാ സെക്രട്ടറിയുമായ വടക്കഞ്ചേരി കാരയാങ്കാട് ജയഭാരത് തിയേറ്ററിനു സമീപം കാരുവള്ളിൽ ജോണി ഡയസിന്റെ മകനാണു ഡയസ് ജോണ്.
ഇന്നലെ രാവിലെ ഒമ്പതരയോടെയാണു ചാലക്കുടി പുഴയുടെ ഉത്ഭവ സ്ഥാനമായ കാരപ്പാറ പുഴയിലെ കയത്തിൽനിന്നു മൃതദേഹം കണ്ടെടുത്തത്. പട്ടാമ്പിയിൽ നിന്നുള്ള മുങ്ങൽ വിദഗ്ദ്ധരുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ. വെള്ളച്ചാട്ടത്തിനു താഴെതന്നെ ഏതാനും മീറ്റർ മാറി മരത്തടികൾക്കും പാറകൾക്കും ഇടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ശനിയാഴ്ച തെരച്ചിൽ ആരംഭിച്ചി രുന്നുവെങ്കിലും പിന്നീടു നിർത്തുകയായിരുന്നു. തലയിൽ എന്തോ കൊണ്ടു മുറിഞ്ഞതിന്റെ പാടുകളുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു.
പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്നലെ വൈകുന്നേരം ആറിന് വീട്ടിൽ കൊണ്ടുവന്നു. വടക്കഞ്ചേരി തേനിടുക്കിലുള്ള കോളജ് ഓഫ് അപ്ലൈഡ് സയൻസിലെ രണ്ടാം വർഷ ബികോം വിത്ത് സിഎ വിദ്യാർഥിയായ ഡയസ്, മറ്റു ഏഴ് കൂട്ടുകാരോടൊത്താണു ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിയോടെ നാലു ബൈക്കുകളിലായി വനത്തിനകത്തെ കാരപ്പാറ പുഴ കാണാൻ പോയത്.
കുളിക്കുന്നതിനിടെ ഡയസ് ജോണ് പാറകൾക്കിടയിലെ ഒഴുക്കിൽപ്പെട്ടു കയത്തിൽ മുങ്ങുകയായിരുന്നു. ആലത്തൂർ ഫയർഫോഴ്സും പാടഗിരി പോലീസും വനപാലകരും നാട്ടുകാരും നെന്മാറ സിഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ശനിയാഴ്ച സന്ധ്യവരെ തെരച്ചിൽ നടത്തിയെങ്കിലും ഡയസിനെ കണ്ടെത്താനായില്ല. ഇതേ തുടർന്നാണു പട്ടാമ്പിയിലെ മുങ്ങൽ വിദഗ്ദ്ധരുടെ സഹായം തേടിയത്. ഓക്സിജൻ മാസ്ക് ധരിച്ചായിരുന്നു തെരച്ചിൽ. മുപ്പതടിയിലേറെ താഴ്ചയുള്ളതാണു വിസ്തൃതമായ ഈ കയം. കയത്തിന്റെ അടിത്തട്ട് തണുത്തുറഞ്ഞു കിടന്നിരുന്നതിനാൽ മൃതദേഹം കരയ്ക്കെത്തിക്കാൻ മുങ്ങൽ വിദഗ്ദ്ധരും ഏറേ പണിപ്പെട്ടു. വിദ്യാർഥികൾ പോയ ബൈക്കുകൾ കാരപ്പാറയിവച്ച് അവിടെ നിന്ന് ഒന്നര കിലോമീറ്റർ നടന്നാണു പുഴയിലെത്തിയത്.
വെള്ളച്ചാട്ടത്തിനു മുകളിൽ വലിയ പാറകളുള്ള ഭാഗത്താണ് ഇവർ കുളിക്കാനിറങ്ങിയത്. ഈ പാറകൾക്കിടയിലൂടെയുള്ള കുത്തൊഴുക്കിലാണു ഡയസ് അകപ്പെട്ടത്. പാറയിലെ വഴുക്കലും തൊട്ടു താഴെയായുള്ള കയവും നീന്തൽ വശമില്ലാത്തതും ജീവഹാനിക്കു കാരണമായി. ഡയസിന്റെ അമ്മ ബീന പുതുക്കോട് എൽവിഎൽപി സ്കൂൾ പ്രധാനാധ്യാപികയാണ്. ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ഹർഷയാണ് സഹോദരി.