ബാലരാമപുരം: അൾത്താരയിൽ മെഴുതിരികൾ പ്രഭചൊരിഞ്ഞു. അന്തരീക്ഷത്തിൽ പ്രാർഥനാഗീതങ്ങൾ മുഴങ്ങി. വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പുതിയ വെളിച്ചം പകർന്നു മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് പുതിയ രൂപത. പ്രാർഥനാമുഖരിതമായ അന്തരീക്ഷത്തിൽ മലങ്കര സഭ പാറശാല രൂപതയുടെ പ്രവർത്തനങ്ങൾക്ക് ഇന്നലെ തുടക്കമായി.
ബാലരാമപുരം നസ്രത്ത് ഹോം സ്കൂൾ ഗ്രൗണ്ടിൽ തയാറാക്കിയ മാർ ഈവാനിയോസ് നഗറിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് പാറശാല രൂപതയുടെ ഉദ്ഘാടനപരിപാടികൾ ആരംഭിച്ചു. പ്രധാന കവാടത്തിലെത്തിയ വിശിഷ്ടാതിഥികളെ മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു.
വിശുദ്ധ കുർബാനയോടനുബന്ധിച്ചാണ് പാറശാല രൂപതയുടെ ഉദ്ഘാടനവും രൂപതയുടെ പ്രഥമ മെത്രാനായുള്ള ഡോ. തോമസ് മാർ യൗസേബിയോസിന്റെ സ്ഥാനാരോഹണവും നടന്നത്. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ഉദ്ഘാടന, സ്ഥാനാരോഹണ തിരുക്കർമങ്ങൾ. മലങ്കര കത്തോലിക്കാ സഭയിലെ ബിഷപ്പുമാരും വൈദികരും സഹകാർമികരായി.
രൂപതയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ഉത്തരവ് ബിഷപ് തോമസ് മാർ അന്തോണിയോസ് വായിച്ചു. പാറശാല രൂപതയുടെ പ്രഥമ മെത്രാനായി ഡോ.തോമസ് മാർ യൗസേബിയോസിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും വായിച്ചു. തുടർന്ന് സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട ചടങ്ങുകൾ തുടർന്ന് ആരംഭിച്ചു. പ്രത്യേക പ്രാർഥനകളുടെ അകമ്പടിയോടെ ഓക്സിയോസ് ശുശ്രൂഷയുടെ ഭാഗമായി പ്രഥമ ബിഷപ്പിനെ മൂന്നു തവണ കസേരയിൽ ഇരുത്തിയശേഷം കാർമികർ ഉയർത്തി. ഒാക്സിയോസ് എന്ന പദത്തിന് യോഗ്യനാകുന്നു എന്നാണ് അർഥം.
ഡോ.തോമസ് മാർ യൗസേബിയോസ് വിശ്വാസികൾക്ക് ആശീർവാദം നൽകി. ഇതിനുശേഷം അദ്ദേഹം കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ കരം ചുംബിച്ചു. തുടർന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ജാംബത്തിസ്ത ഡി ക്വാത്രോ, അന്ത്യോക്യയിലെ സുറിയാനി കത്തോലിക്കാ സഭാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ ബാവ എന്നിവരും മലങ്കര കത്തോലിക്കാ സഭയിയിലെ ബിഷപ്പുമാരും ഡോ.തോമസ് മാർ യൗസേബിയോസിനു സ്നേഹചുംബനങ്ങൾ നൽകി. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ, തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം, നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസെന്റ് സാമുവൽ തുടങ്ങിയവരും പുതിയ ബിഷപ്പിനു സ്നേഹചുംബനങ്ങൾ അർപ്പിച്ചു. തുടർന്ന് രൂപതയിലെ ഇടവകകളിൽനിന്നുള്ള വൈദികർ അദ്ദേഹത്തിന്റെ കരം ചുംബിച്ച് മടങ്ങി.ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ജാംബത്തിസ്ത ഡി ക്വാത്രോ സ്ഥാനാരോഹണ ശുശ്രൂഷയിൽ മധ്യവചന സന്ദേശം നൽകി. സ്നേഹമാണ് മനുഷ്യനെ സഹനത്തിലേക്കു നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.പുതിയ രൂപത, വിശ്വാസികൾക്ക് സ്നേഹവും സന്തോഷവും പ്രദാനം ചെയ്യട്ടെ എന്നും അദ്ദേഹം പറഞ്ഞു.
റിച്ചാർഡ് ജോസഫ്
ബാലരാമപുരം നസ്രത്ത് ഹോം സ്കൂൾ ഗ്രൗണ്ടിൽ തയാറാക്കിയ മാർ ഈവാനിയോസ് നഗറിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് പാറശാല രൂപതയുടെ ഉദ്ഘാടനപരിപാടികൾ ആരംഭിച്ചു. പ്രധാന കവാടത്തിലെത്തിയ വിശിഷ്ടാതിഥികളെ മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു.
വിശുദ്ധ കുർബാനയോടനുബന്ധിച്ചാണ് പാറശാല രൂപതയുടെ ഉദ്ഘാടനവും രൂപതയുടെ പ്രഥമ മെത്രാനായുള്ള ഡോ. തോമസ് മാർ യൗസേബിയോസിന്റെ സ്ഥാനാരോഹണവും നടന്നത്. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ഉദ്ഘാടന, സ്ഥാനാരോഹണ തിരുക്കർമങ്ങൾ. മലങ്കര കത്തോലിക്കാ സഭയിലെ ബിഷപ്പുമാരും വൈദികരും സഹകാർമികരായി.
രൂപതയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ഉത്തരവ് ബിഷപ് തോമസ് മാർ അന്തോണിയോസ് വായിച്ചു. പാറശാല രൂപതയുടെ പ്രഥമ മെത്രാനായി ഡോ.തോമസ് മാർ യൗസേബിയോസിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും വായിച്ചു. തുടർന്ന് സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട ചടങ്ങുകൾ തുടർന്ന് ആരംഭിച്ചു. പ്രത്യേക പ്രാർഥനകളുടെ അകമ്പടിയോടെ ഓക്സിയോസ് ശുശ്രൂഷയുടെ ഭാഗമായി പ്രഥമ ബിഷപ്പിനെ മൂന്നു തവണ കസേരയിൽ ഇരുത്തിയശേഷം കാർമികർ ഉയർത്തി. ഒാക്സിയോസ് എന്ന പദത്തിന് യോഗ്യനാകുന്നു എന്നാണ് അർഥം.
ഡോ.തോമസ് മാർ യൗസേബിയോസ് വിശ്വാസികൾക്ക് ആശീർവാദം നൽകി. ഇതിനുശേഷം അദ്ദേഹം കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ കരം ചുംബിച്ചു. തുടർന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ജാംബത്തിസ്ത ഡി ക്വാത്രോ, അന്ത്യോക്യയിലെ സുറിയാനി കത്തോലിക്കാ സഭാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ ബാവ എന്നിവരും മലങ്കര കത്തോലിക്കാ സഭയിയിലെ ബിഷപ്പുമാരും ഡോ.തോമസ് മാർ യൗസേബിയോസിനു സ്നേഹചുംബനങ്ങൾ നൽകി. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ, തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം, നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസെന്റ് സാമുവൽ തുടങ്ങിയവരും പുതിയ ബിഷപ്പിനു സ്നേഹചുംബനങ്ങൾ അർപ്പിച്ചു. തുടർന്ന് രൂപതയിലെ ഇടവകകളിൽനിന്നുള്ള വൈദികർ അദ്ദേഹത്തിന്റെ കരം ചുംബിച്ച് മടങ്ങി.ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ജാംബത്തിസ്ത ഡി ക്വാത്രോ സ്ഥാനാരോഹണ ശുശ്രൂഷയിൽ മധ്യവചന സന്ദേശം നൽകി. സ്നേഹമാണ് മനുഷ്യനെ സഹനത്തിലേക്കു നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.പുതിയ രൂപത, വിശ്വാസികൾക്ക് സ്നേഹവും സന്തോഷവും പ്രദാനം ചെയ്യട്ടെ എന്നും അദ്ദേഹം പറഞ്ഞു.
റിച്ചാർഡ് ജോസഫ്