തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി കായൽ കൈയേറ്റവും നിയമലംഘനവും നടത്തിയെന്ന് ആലപ്പുഴ ജില്ലാ കളക്ടർ റിപ്പോർട്ട് ചെയ്ത സാഹചര്യത്തൽ ഒരു നിമിഷം വൈകാതെ മന്ത്രിയുടെ രാജി മുഖ്യമന്ത്രി ചോദിച്ചു വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഒരു സെന്റ് ഭൂമിയെങ്കിലും കൈയേറിയിട്ടുണ്ടെന്നു തെളിഞ്ഞാൽ മന്ത്രിസ്ഥാനം മാത്രമല്ല എംഎൽഎസ്ഥാനവും രാജിവച്ചു വീട്ടിൽ പോകുമെന്നാണു മന്ത്രി തോമസ് ചാണ്ടി നിയമസഭയിൽ പ്രഖ്യാപിച്ചത്. ഇപ്പോൾ മന്ത്രി കായൽ കൈയേറ്റവും നിയമലംഘനവും നടത്തിയതായി ജില്ലാ കളക്ടർ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. പറയുന്ന വാക്കിനു വിലയുണ്ടെങ്കിൽ തോമസ് ചാണ്ടി നിയമസഭയിലെ വാക്കു പാലിക്കണം.
മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവച്ചു വീട്ടിൽ പോയിരിക്കണം. അതിനു പകരം ജില്ലാ കളക്ടറുടേതു പ്രാഥമിക റിപ്പോർട്ടാണെന്ന ന്യായം പറഞ്ഞ് അധികാരത്തിൽ കടിച്ചുതൂങ്ങാനാണ് തോമസ് ചാണ്ടി ശ്രമിക്കുന്നത്. ആ നിലയ്ക്കു മുഖ്യമന്ത്രി രാജി ചോദിച്ചുവാങ്ങുകയാണു വേണ്ടത്. തോമസ് ചാണ്ടിക്ക് ഇനി മന്ത്രിയായി തുടരാൻ അർഹതയില്ല.
നിയമലംഘനം നടത്തിയ ഒരാൾ മന്ത്രിസ്ഥാനത്ത് തുടരുന്നതു ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.
നിയമസഭ പാസാക്കിയ നിയമങ്ങൾ ആ സഭയിലെ അംഗമായ മന്ത്രിതന്നെ അട്ടിമറിക്കുന്നതു സഭയോടു മാത്രമല്ല,ജനാധിപത്യ സംവിധാനത്തോടുമുള്ള അവഹേളനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഒരു സെന്റ് ഭൂമിയെങ്കിലും കൈയേറിയിട്ടുണ്ടെന്നു തെളിഞ്ഞാൽ മന്ത്രിസ്ഥാനം മാത്രമല്ല എംഎൽഎസ്ഥാനവും രാജിവച്ചു വീട്ടിൽ പോകുമെന്നാണു മന്ത്രി തോമസ് ചാണ്ടി നിയമസഭയിൽ പ്രഖ്യാപിച്ചത്. ഇപ്പോൾ മന്ത്രി കായൽ കൈയേറ്റവും നിയമലംഘനവും നടത്തിയതായി ജില്ലാ കളക്ടർ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. പറയുന്ന വാക്കിനു വിലയുണ്ടെങ്കിൽ തോമസ് ചാണ്ടി നിയമസഭയിലെ വാക്കു പാലിക്കണം.
മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവച്ചു വീട്ടിൽ പോയിരിക്കണം. അതിനു പകരം ജില്ലാ കളക്ടറുടേതു പ്രാഥമിക റിപ്പോർട്ടാണെന്ന ന്യായം പറഞ്ഞ് അധികാരത്തിൽ കടിച്ചുതൂങ്ങാനാണ് തോമസ് ചാണ്ടി ശ്രമിക്കുന്നത്. ആ നിലയ്ക്കു മുഖ്യമന്ത്രി രാജി ചോദിച്ചുവാങ്ങുകയാണു വേണ്ടത്. തോമസ് ചാണ്ടിക്ക് ഇനി മന്ത്രിയായി തുടരാൻ അർഹതയില്ല.
നിയമലംഘനം നടത്തിയ ഒരാൾ മന്ത്രിസ്ഥാനത്ത് തുടരുന്നതു ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.
നിയമസഭ പാസാക്കിയ നിയമങ്ങൾ ആ സഭയിലെ അംഗമായ മന്ത്രിതന്നെ അട്ടിമറിക്കുന്നതു സഭയോടു മാത്രമല്ല,ജനാധിപത്യ സംവിധാനത്തോടുമുള്ള അവഹേളനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.