കണ്ണൂർ: സോഷ്യൽ മീഡിയയിലും മറ്റും രാഹുൽഗാന്ധിക്ക് കോമാളി പരിവേഷം നൽകുന്നത് ഫാസിസത്തിന്റെ ഗീബൽസിയൻ തന്ത്രമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ. യഥാർത്ഥത്തിൽ ഇന്ത്യകണ്ട ഏറ്റവും വലിയ കോമാളി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. വിദേശരാജ്യങ്ങളിൽ പോലും ലൈറ്റ് കത്തുന്ന ഷൂസ് ധരിച്ചാണ് അദ്ദേഹം പോകുന്നത്. മോദിയുടെ പ്രസംഗം യൂട്യൂബിലും മറ്റും വീണ്ടും വീണ്ടും ശ്രദ്ധിച്ചാൽ കോമാളിത്തം മനസിലാകും.
എന്നാൽ, രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രധാനമന്ത്രിയാണെന്ന രീതിയിലാണ് മോദിയെ സംഘ്പരിവാറും മറ്റും ഉയർത്തിക്കാട്ടുന്നത്. അഭയാർഥികളെ ആട്ടിയോടിച്ച പാരമ്പര്യം ഇന്ത്യക്കില്ല. രോഹിംഗ്യൻ അഭയാർഥികളോട് ഒരിറ്റു കാരുണ്യം പോലും കാട്ടാത്ത സർക്കാരാണ് ഇവിടെയുള്ളത്. മനുഷ്യത്വരഹിതമായിട്ടാണ് അഭയാർഥികളോട് പെരുമാറുന്നത്. നാം നമ്മുടേതെന്നും അവർ അവരുടേതെന്നും അവകാശപ്പെടുന്നതുപോലെ സിപിഎമ്മിന്റെയും ബിജെപിയുടെയും മന്ത്രിയാണ് അൽഫോൻസ് കണ്ണന്താനം. കേന്ദ്രത്തിലെ ഇ.പി. ജയരാജനാണ് കണ്ണന്താനമെന്നും ഡോ. മുനീർ പറഞ്ഞു. വിദ്യാർഥികളുടെ ഭാവി സർക്കാർ പന്താടുകയാണ്.. മദ്യമുതലാളിമാരുടെ കീശയിലിരുന്നാണ് സർക്കാർ മദ്യനയം രൂപീകരിച്ചു നടപ്പാക്കുന്നതെന്നും മുനീർ കുറ്റപ്പെടുത്തി.
എന്നാൽ, രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രധാനമന്ത്രിയാണെന്ന രീതിയിലാണ് മോദിയെ സംഘ്പരിവാറും മറ്റും ഉയർത്തിക്കാട്ടുന്നത്. അഭയാർഥികളെ ആട്ടിയോടിച്ച പാരമ്പര്യം ഇന്ത്യക്കില്ല. രോഹിംഗ്യൻ അഭയാർഥികളോട് ഒരിറ്റു കാരുണ്യം പോലും കാട്ടാത്ത സർക്കാരാണ് ഇവിടെയുള്ളത്. മനുഷ്യത്വരഹിതമായിട്ടാണ് അഭയാർഥികളോട് പെരുമാറുന്നത്. നാം നമ്മുടേതെന്നും അവർ അവരുടേതെന്നും അവകാശപ്പെടുന്നതുപോലെ സിപിഎമ്മിന്റെയും ബിജെപിയുടെയും മന്ത്രിയാണ് അൽഫോൻസ് കണ്ണന്താനം. കേന്ദ്രത്തിലെ ഇ.പി. ജയരാജനാണ് കണ്ണന്താനമെന്നും ഡോ. മുനീർ പറഞ്ഞു. വിദ്യാർഥികളുടെ ഭാവി സർക്കാർ പന്താടുകയാണ്.. മദ്യമുതലാളിമാരുടെ കീശയിലിരുന്നാണ് സർക്കാർ മദ്യനയം രൂപീകരിച്ചു നടപ്പാക്കുന്നതെന്നും മുനീർ കുറ്റപ്പെടുത്തി.