തിരുവനന്തപുരം: കെപിസിസി പ്രസിഡന്റും അംഗങ്ങളും അടക്കമുള്ളവരുടെ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐസിസി തെരഞ്ഞെടുപ്പു വരണാധികാരി സുദർശന നാച്ചിയപ്പൻ ഇന്നു സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി ചർച്ച നടത്തും. കെപിസിസി പ്രസിഡന്റ്, കെപിസിസി അംഗങ്ങൾ എന്നിവരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണു പ്രധാന ഗ്രൂപ്പു നേതാക്കൾ അടക്കമുള്ളവരുമായി നാച്ചിയപ്പൻ ഇന്നു ചർച്ച നടത്തുക.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, മുൻ പ്രസിഡന്റ് വി.എം. സുധീരൻ അടക്കമുള്ള സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി ഇന്നു ചർച്ച നടത്തുന്നുണ്ട്. ഇവർ സമർപ്പിക്കുന്ന പേരുകളുടെ അടിസ്ഥാനത്തിലാകും സമവായ ചർച്ചകൾ നടക്കുക. ചർച്ച ഇന്നു പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിസങ്ങളിലും അദ്ദേഹം തിരുവനന്തപുരത്തു താമസിച്ചു ചർച്ച തുടരാനാണു തീരുമാനം.
കെപിസിസി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനാകും. പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടി സമർപ്പിക്കുന്ന പേരിന്റെ അടിസ്ഥാനത്തിലാകും ഐ ഗ്രൂപ്പും നിലപാടു സ്വീകരിക്കുക. എന്നാൽ, എ, ഐ ഗ്രൂപ്പുകളുടെ വീതം വയ്ക്കലായി സംഘടനാ തെരഞ്ഞെടുപ്പു മാറരുതെന്ന അഭിപ്രായം വി.എം. സുധീരനും കെ.സി. വേണുഗോപാലും നയിക്കുന്ന ചെറുവിഭാഗങ്ങൾക്കുണ്ട്. ഇവരുടെ കൂടി അഭിപ്രായം പരിഗണിച്ചാകും അന്തിമപട്ടികയ്ക്കു രൂപം നൽകുക.
സമവായ ചർച്ചകളുടെ അടിസ്ഥാനത്തിൽ പേരുകൾ സമർപ്പിച്ചാൽ പട്ടികയുമായി നാച്ചിയപ്പൻ ഡൽഹിക്കു പോകും. എന്നാൽ, സമവായത്തിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ സംഘടനാ തെരഞ്ഞെടുപ്പിലേക്കു നീങ്ങേണ്ടി വരും.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, മുൻ പ്രസിഡന്റ് വി.എം. സുധീരൻ അടക്കമുള്ള സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി ഇന്നു ചർച്ച നടത്തുന്നുണ്ട്. ഇവർ സമർപ്പിക്കുന്ന പേരുകളുടെ അടിസ്ഥാനത്തിലാകും സമവായ ചർച്ചകൾ നടക്കുക. ചർച്ച ഇന്നു പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിസങ്ങളിലും അദ്ദേഹം തിരുവനന്തപുരത്തു താമസിച്ചു ചർച്ച തുടരാനാണു തീരുമാനം.
കെപിസിസി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനാകും. പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടി സമർപ്പിക്കുന്ന പേരിന്റെ അടിസ്ഥാനത്തിലാകും ഐ ഗ്രൂപ്പും നിലപാടു സ്വീകരിക്കുക. എന്നാൽ, എ, ഐ ഗ്രൂപ്പുകളുടെ വീതം വയ്ക്കലായി സംഘടനാ തെരഞ്ഞെടുപ്പു മാറരുതെന്ന അഭിപ്രായം വി.എം. സുധീരനും കെ.സി. വേണുഗോപാലും നയിക്കുന്ന ചെറുവിഭാഗങ്ങൾക്കുണ്ട്. ഇവരുടെ കൂടി അഭിപ്രായം പരിഗണിച്ചാകും അന്തിമപട്ടികയ്ക്കു രൂപം നൽകുക.
സമവായ ചർച്ചകളുടെ അടിസ്ഥാനത്തിൽ പേരുകൾ സമർപ്പിച്ചാൽ പട്ടികയുമായി നാച്ചിയപ്പൻ ഡൽഹിക്കു പോകും. എന്നാൽ, സമവായത്തിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ സംഘടനാ തെരഞ്ഞെടുപ്പിലേക്കു നീങ്ങേണ്ടി വരും.