തൊടുപുഴ: നടൻ ദിലീപിന്റെ ഉടമസ്ഥതയിൽ വെള്ളിയാമറ്റം കൈപ്പയിലുള്ള ഭൂമിയിൽനിന്നു തടി വെട്ടി വിൽക്കാനുള്ള നീക്കം കാഞ്ഞാർ പോലീസ് തടഞ്ഞു. ഇന്നലെ രാവിലെ പത്തോടെയാണു വസ്തുവിൽനിന്ന ആഞ്ഞിലി, പ്ലാവ്, തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ മുറിക്കുന്നതു നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
ഉടൻതന്നെ ഇവർ കാഞ്ഞാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി വിവരം അന്വേഷിച്ചപ്പോൾ നീലൂർ സ്വദേശിയാണു തടിവെട്ടി വിൽക്കാൻ ശ്രമം നടത്തിയതെന്നു വ്യക്തമായി.
ഇയാളെയാണു ദിലീപ് ഭൂമിയും കൃഷിയും നോക്കാൻ ചുമതലപ്പെടുത്തിയിരുന്നത്. ദിലീപിന്റെ ബന്ധുക്കളുമായി പ്രശ്നം ചർച്ചചെയ്തപ്പോൾ അനുമതിയോടെയാണു തടികൾ വിൽക്കുന്നതെന്ന് ഇവർ അറിയിച്ചു.
വെട്ടിയിട്ട മരങ്ങൾ നീക്കം ചെയ്യുന്നതിനെതിരെ നാട്ടുകാർ ശക്തമായ നിലപാടെടുത്തോടെ മരം വെട്ടുന്നതു നിർത്തിവയ്പ്പിച്ചു. നാല് ഏക്കറോളം സ്ഥലമാണ് വെള്ളിയമാറ്റം വില്ലേജിൽ കൈപ്പ ഭാഗത്തു ദിലീപിനുള്ളത്.
റവന്യുവകുപ്പിന്റെ നിർദേശ പ്രകാരം മൂന്നാഴ്ച മുന്പ് തഹസീൽദാരുടെ നേതൃത്വത്തിൽ ഭൂമി അളന്നു തിട്ടപ്പെടുത്തിയിരുന്നു.
ഉടൻതന്നെ ഇവർ കാഞ്ഞാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി വിവരം അന്വേഷിച്ചപ്പോൾ നീലൂർ സ്വദേശിയാണു തടിവെട്ടി വിൽക്കാൻ ശ്രമം നടത്തിയതെന്നു വ്യക്തമായി.
ഇയാളെയാണു ദിലീപ് ഭൂമിയും കൃഷിയും നോക്കാൻ ചുമതലപ്പെടുത്തിയിരുന്നത്. ദിലീപിന്റെ ബന്ധുക്കളുമായി പ്രശ്നം ചർച്ചചെയ്തപ്പോൾ അനുമതിയോടെയാണു തടികൾ വിൽക്കുന്നതെന്ന് ഇവർ അറിയിച്ചു.
വെട്ടിയിട്ട മരങ്ങൾ നീക്കം ചെയ്യുന്നതിനെതിരെ നാട്ടുകാർ ശക്തമായ നിലപാടെടുത്തോടെ മരം വെട്ടുന്നതു നിർത്തിവയ്പ്പിച്ചു. നാല് ഏക്കറോളം സ്ഥലമാണ് വെള്ളിയമാറ്റം വില്ലേജിൽ കൈപ്പ ഭാഗത്തു ദിലീപിനുള്ളത്.
റവന്യുവകുപ്പിന്റെ നിർദേശ പ്രകാരം മൂന്നാഴ്ച മുന്പ് തഹസീൽദാരുടെ നേതൃത്വത്തിൽ ഭൂമി അളന്നു തിട്ടപ്പെടുത്തിയിരുന്നു.