രാജകുമാരി: രണ്ടു കിലോഗ്രാം കഞ്ചാവുമായി തമിഴ്നാട്ടുകാരിയായ യുവതി പോലീസിന്റെ പിടിയിലായി. ബോഡിനായ്ക്കന്നൂർ പങ്കജം തെരുവിൽ കാശിയുടെ ഭാര്യ ജ്യോതി (38)യെയാണ് ഇന്നലെ വൈകുന്നേരം മൂന്നോടെ രാജകുമാരി ടൗണിൽനിന്ന് രാജാക്കാട് എസ്ഐ പി.ഡി. അനൂപ്മോന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഹൈറേഞ്ചിൽ കഞ്ചാവെത്തിക്കുന്ന സംഘത്തിലെ അംഗമായ പ്രതിയെക്കുറിച്ചു മൂന്നാർ ഡിവൈഎസ്പി എസ്.അഭിലാഷിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒന്നര മാസമായി ഇവരെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പോലീസ്.
ഇന്നലെ ഇവർ രാജകുമാരിയിൽ കഞ്ചാവുമായി എത്തിയിട്ടുണ്ടെന്നറിഞ്ഞ് എസ്ഐയുടെ നേതൃത്വത്തിൽ മഫ്തിയിൽ പോലീസ് സംഘവും ഇവിടെയെത്തി. സപ്ലൈകോ സൂപ്പർ മാർക്കറ്റിനു സമീപം പ്ലാസ്റ്റിക് ചാക്കുമായി കണ്ട ഇവരെ പോലീസ് പിടികൂടുകയായിരുന്നു. ഇതിനിടെ, ഇവർ കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ സമീപത്തെ കടകളിലുണ്ടായിരുന്ന ആളുകൾ ഓടിക്കൂടി തടഞ്ഞു.
വനിതാ പോലീസിന്റെ സഹായത്തോടെ പ്രതിയെ വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇവരുടെ കൂട്ടാളികൾക്കായി അന്വേഷണം തുടരുകയാണെന്ന് എസ്ഐ അനൂപ്മോൻ പറഞ്ഞു. തമിഴ്നാട്ടിൽനിന്നാണ് ഇവർ കഞ്ചാവ് കൊണ്ടുവരുന്നത്. രാജകുമാരി കേന്ദ്രീകരിച്ചു ചില കോളജ് വിദ്യാർഥികൾ കഞ്ചാവ് വിൽപന നടത്തുന്നുണ്ടെന്നും ഇവർക്കു കഞ്ചാവ് എത്തിച്ചു നൽകുന്നതു ജ്യോതിയും സംഘവുമാണെന്നും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. എഎസ്ഐമാരായ പ്രകാശ്, ഉലഹന്നാൻ, ഡബ്ല്യുസിപിഒ ഹാജിറ, സിപിഒ മാരായ രമേശൻ, ബോബി, ബിനു ആൻഡ്രൂസ്, ബിൻസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഇന്നലെ ഇവർ രാജകുമാരിയിൽ കഞ്ചാവുമായി എത്തിയിട്ടുണ്ടെന്നറിഞ്ഞ് എസ്ഐയുടെ നേതൃത്വത്തിൽ മഫ്തിയിൽ പോലീസ് സംഘവും ഇവിടെയെത്തി. സപ്ലൈകോ സൂപ്പർ മാർക്കറ്റിനു സമീപം പ്ലാസ്റ്റിക് ചാക്കുമായി കണ്ട ഇവരെ പോലീസ് പിടികൂടുകയായിരുന്നു. ഇതിനിടെ, ഇവർ കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ സമീപത്തെ കടകളിലുണ്ടായിരുന്ന ആളുകൾ ഓടിക്കൂടി തടഞ്ഞു.
വനിതാ പോലീസിന്റെ സഹായത്തോടെ പ്രതിയെ വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇവരുടെ കൂട്ടാളികൾക്കായി അന്വേഷണം തുടരുകയാണെന്ന് എസ്ഐ അനൂപ്മോൻ പറഞ്ഞു. തമിഴ്നാട്ടിൽനിന്നാണ് ഇവർ കഞ്ചാവ് കൊണ്ടുവരുന്നത്. രാജകുമാരി കേന്ദ്രീകരിച്ചു ചില കോളജ് വിദ്യാർഥികൾ കഞ്ചാവ് വിൽപന നടത്തുന്നുണ്ടെന്നും ഇവർക്കു കഞ്ചാവ് എത്തിച്ചു നൽകുന്നതു ജ്യോതിയും സംഘവുമാണെന്നും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. എഎസ്ഐമാരായ പ്രകാശ്, ഉലഹന്നാൻ, ഡബ്ല്യുസിപിഒ ഹാജിറ, സിപിഒ മാരായ രമേശൻ, ബോബി, ബിനു ആൻഡ്രൂസ്, ബിൻസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.