കൊച്ചി: വയനാട് വെളളമുണ്ടയിൽ പോലീസുകാരന്റെ വീടിനുനേരേ മാവോയിസ്റ്റ് ആക്രമണം നടത്തിയ കേസിൽ ആറാം പ്രതിയെ കോടതി മാപ്പുസാക്ഷിയാക്കി. എ.വി. രാജേഷിനെയാണ് അന്വേഷണ സംഘം നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ എറണാകുളം പ്രത്യേക എൻഐഎ കോടതി മാപ്പുസാക്ഷിയാക്കിയത്.
കുറ്റങ്ങൾ ഏറ്റുപറഞ്ഞ ഇയാൾ മാപ്പുസാക്ഷിയാകാൻ സന്നദ്ധമാണെന്ന് എൻഐഎയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നേരത്തെ മജിസ്ട്രേറ്റ് മുന്പാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണു കോടതി മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചത്.
2014 ഏപ്രിൽ 24 നു രാത്രി പത്തിനാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള മാവോവാദി സംഘം പോലീസുകാരനായ വെള്ളമുണ്ടയിലെ പ്രമോദിന്റെ വീട് ആക്രമിച്ചത്.
കുറ്റങ്ങൾ ഏറ്റുപറഞ്ഞ ഇയാൾ മാപ്പുസാക്ഷിയാകാൻ സന്നദ്ധമാണെന്ന് എൻഐഎയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നേരത്തെ മജിസ്ട്രേറ്റ് മുന്പാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണു കോടതി മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചത്.
2014 ഏപ്രിൽ 24 നു രാത്രി പത്തിനാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള മാവോവാദി സംഘം പോലീസുകാരനായ വെള്ളമുണ്ടയിലെ പ്രമോദിന്റെ വീട് ആക്രമിച്ചത്.