കോട്ടയം: ഭീകരരുടെ തടവറയിൽനിന്ന് ഒന്നര വർഷത്തിനുശേഷം മോചിതനായ ഫാ.ടോം ഉഴുന്നാലിലിനു വരവേല്പ് നൽകാൻ ഡൽഹിയിലും ബംഗളൂരുവിലും ജന്മനാടായ രാമപുരത്തും വിപുലമായ ഒരുക്കങ്ങൾ. 27ന് രാത്രി പ്രദേശിക സമയം 8.45നു റോമിൽനിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ പുറപ്പെട്ട് 28നു രാവിലെ 7.45ന് ഫാ.ടോം ഡൽഹിയിലെത്തും. സലേഷ്യൻ സഭയുടെ ബംഗളൂരു പ്രോവിൻസ് അംഗമായ ഫാ.ടോമിനെ പ്രൊവിൻഷ്യൽ ഫാ. ജോയിസ് ഫ്രാൻസിസ്, വൈസ് പ്രൊവിൻഷ്യൽ ഫാ. ജോസ് കോയിക്കൽ, ഹൗസ് സുപ്പീരിയർ ഫാ. ജോർജ് മുട്ടത്തുപറന്പിൽ, ഫാ. ടോമിന്റെ സഹോദരൻ മാത്യു ഉഴുന്നാലിൽ, സഹോദരി മേരി എന്നിവരും ന്യൂഡൽഹി പ്രോവിൻസിൽനിന്നുള്ള പ്രതിനിധികളും വിമാനത്താവളത്തിൽ സ്വീകരിക്കും.
ഒഖ്ലയിലെ സലേഷ്യൻ ഹൗസിൽ വിശ്രമിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും തുടർന്ന് വത്തിക്കാൻ നൂണ്‍ഷ്യോ ആർച്ച്ബിഷപ് ജാംബത്തിസ്ത ദിക്വാത്രോയെയും കാണും. തുടർന്ന് സിബിസിഐ ആസ്ഥാനത്തു പത്രസമ്മേളനം. വൈകുന്നേരം ഡൽഹി സെന്റ് ജോസഫ്സ് കത്തീഡ്രലിൽ വിശുദ്ധ കുർബാന അർപ്പിക്കും.
29നു രാവിലെ എട്ടിനു ബംഗളൂരുവിലെത്തും. സെന്റ് ജോണ്‍സ് മെഡിക്കൽ കോളജിൽ നടക്കുന്ന സിബിസിഐ നേതൃയോഗത്തിൽ കർദിനാൾമാരും ആർച്ച്ബിഷപ്പുമാരും ഉൾപ്പെടുന്ന പ്രതിനിധികളെ സന്ദർശിക്കും. വൈകുന്നേരം ബംഗളൂരു ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയത്തിൽ പ്രാർഥനാ ശുശ്രൂഷയ്ക്കു ശേഷം പൊതുസമ്മേളനം.
30ന് ബംഗളൂരു സലേഷ്യൻ പ്രൊവിൻഷ്യൽ ഹൗസിൽ പ്രോവിൻസിലെ എല്ലാ വൈദികരോടും ചേർന്ന് ഫാ. ടോം കൃതജ്ഞതാ ബലി അർപ്പിക്കും. ഒക്ടോബർ ഒന്നിന് രാവിലെ 10ന് നെടുന്പാശേരിയിലെത്തുന്ന അദ്ദേഹത്തെ ബിഷപ്പുമാരുടെ നേതൃത്വ ത്തിൽ സ്വീകരിക്കും. ഉച്ചകഴിഞ്ഞു പാലാ ബിഷപ്സ് ഹൗസിൽ ബിഷപ്പുമാരെ സന്ദർശിച്ചശേഷം നാലിനു ജന്മനാടായ രാമപുരത്തെത്തും. സ്വീകരണത്തിനുശേഷം രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ വിശുദ്ധ കുർബാന.
രണ്ടിന് തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും തുടർന്ന് സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. സൂസപാക്യം എന്നിവരെയും സന്ദർശിക്കും. മൂന്നിനു രാവിലെ കൊല്ലത്തെ സലേഷ്യൻ ഹൗസിലും തുടർന്ന് എറണാകുളം വടുതലയിലെ ഡോണ്‍ ബോസ്കോ ഹൗസിലുമെത്തും. വൈകുന്നേരം അവിടെ ഫാ.ടോമിനു പൗരസ്വീകരണം നൽകും.
റെജി ജോസഫ്
ഒഖ്ലയിലെ സലേഷ്യൻ ഹൗസിൽ വിശ്രമിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും തുടർന്ന് വത്തിക്കാൻ നൂണ്‍ഷ്യോ ആർച്ച്ബിഷപ് ജാംബത്തിസ്ത ദിക്വാത്രോയെയും കാണും. തുടർന്ന് സിബിസിഐ ആസ്ഥാനത്തു പത്രസമ്മേളനം. വൈകുന്നേരം ഡൽഹി സെന്റ് ജോസഫ്സ് കത്തീഡ്രലിൽ വിശുദ്ധ കുർബാന അർപ്പിക്കും.
29നു രാവിലെ എട്ടിനു ബംഗളൂരുവിലെത്തും. സെന്റ് ജോണ്‍സ് മെഡിക്കൽ കോളജിൽ നടക്കുന്ന സിബിസിഐ നേതൃയോഗത്തിൽ കർദിനാൾമാരും ആർച്ച്ബിഷപ്പുമാരും ഉൾപ്പെടുന്ന പ്രതിനിധികളെ സന്ദർശിക്കും. വൈകുന്നേരം ബംഗളൂരു ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയത്തിൽ പ്രാർഥനാ ശുശ്രൂഷയ്ക്കു ശേഷം പൊതുസമ്മേളനം.
30ന് ബംഗളൂരു സലേഷ്യൻ പ്രൊവിൻഷ്യൽ ഹൗസിൽ പ്രോവിൻസിലെ എല്ലാ വൈദികരോടും ചേർന്ന് ഫാ. ടോം കൃതജ്ഞതാ ബലി അർപ്പിക്കും. ഒക്ടോബർ ഒന്നിന് രാവിലെ 10ന് നെടുന്പാശേരിയിലെത്തുന്ന അദ്ദേഹത്തെ ബിഷപ്പുമാരുടെ നേതൃത്വ ത്തിൽ സ്വീകരിക്കും. ഉച്ചകഴിഞ്ഞു പാലാ ബിഷപ്സ് ഹൗസിൽ ബിഷപ്പുമാരെ സന്ദർശിച്ചശേഷം നാലിനു ജന്മനാടായ രാമപുരത്തെത്തും. സ്വീകരണത്തിനുശേഷം രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ വിശുദ്ധ കുർബാന.
രണ്ടിന് തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും തുടർന്ന് സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. സൂസപാക്യം എന്നിവരെയും സന്ദർശിക്കും. മൂന്നിനു രാവിലെ കൊല്ലത്തെ സലേഷ്യൻ ഹൗസിലും തുടർന്ന് എറണാകുളം വടുതലയിലെ ഡോണ്‍ ബോസ്കോ ഹൗസിലുമെത്തും. വൈകുന്നേരം അവിടെ ഫാ.ടോമിനു പൗരസ്വീകരണം നൽകും.
റെജി ജോസഫ്