തിരുവനന്തപുരം: വർഗീയതയെ ചെറുക്കാൻ മതേതര ഇടതുപാർട്ടികളുടെ ഐക്യനിരയാണു രാജ്യത്തിനാവശ്യമെന്നു സിപിഐ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി.
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മാത്രമായുള്ള രാഷ്ട്രീയ സഖ്യമായി സിപിഐ ഇതിനെ കാണുന്നില്ല. ഇത്തരമൊരു സഖ്യം വളർത്തിയെടുക്കുന്നതിൽ സിപിഐയും സിപിഎമ്മും തമ്മിൽ അഭിപ്രായ ഭിന്നതകളില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സുധാകർ റെഡി.
നരേന്ദ്രമോദി സർക്കാർ സംഘപരിവാറിന്റെ നയങ്ങളാണു നടപ്പിലാക്കുന്നത്. രാജ്യത്തെ വർഗീയവത്കരിക്കാൻ ബോധപൂർവമായ ശ്രമമാണു നടക്കുന്നത്. ബീഫ് നിരോധനത്തിന്റെ പേരിൽ 28 പേർ കൊല്ലപ്പെട്ടു. അതിൽ 24 പേരും ദളിതരാണ്. ബിജെപിയുടെ വക്താക്കളായി മാറാത്ത മാധ്യമ പ്രവർത്തകർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. സിപിഐ നേതാവ് ഗോവിന്ദ പൻസാരെയെ കൊലപ്പെടുത്തിയ അതേ മാതൃകയിലാണു മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത്. വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും പ്രധാനമന്ത്രിക്കോ ബിജെപി നേതാക്കൾക്കോ ഒരു മിണ്ടാട്ടവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നടത്തി വരുന്ന അഴിമതികൾക്കെതിരേ കോണ്ഗ്രസ് ഒന്നും മിണ്ടുന്നില്ല. ഇടതുപാർട്ടികളാണു ബിജെപിക്കെതിരേ ശബ്ദമുയർത്തുന്നത്. പല സംസ്ഥാനങ്ങളിലും ബിജെപിയോടു മൃദുസമീപനമാണു കോണ്ഗ്രസ് സ്വീകരിക്കുന്നത്. കേരളത്തിലെ ഒരു മന്ത്രിക്കെതിരേ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളെക്കുറിച്ച് ഇടതുമുന്നണിയും സർക്കാരും ചർച്ചചെയ്തു പരിഹരിക്കുമെന്നും സുധാകർ റെഡ്ഡി പറഞ്ഞു.
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മാത്രമായുള്ള രാഷ്ട്രീയ സഖ്യമായി സിപിഐ ഇതിനെ കാണുന്നില്ല. ഇത്തരമൊരു സഖ്യം വളർത്തിയെടുക്കുന്നതിൽ സിപിഐയും സിപിഎമ്മും തമ്മിൽ അഭിപ്രായ ഭിന്നതകളില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സുധാകർ റെഡി.
നരേന്ദ്രമോദി സർക്കാർ സംഘപരിവാറിന്റെ നയങ്ങളാണു നടപ്പിലാക്കുന്നത്. രാജ്യത്തെ വർഗീയവത്കരിക്കാൻ ബോധപൂർവമായ ശ്രമമാണു നടക്കുന്നത്. ബീഫ് നിരോധനത്തിന്റെ പേരിൽ 28 പേർ കൊല്ലപ്പെട്ടു. അതിൽ 24 പേരും ദളിതരാണ്. ബിജെപിയുടെ വക്താക്കളായി മാറാത്ത മാധ്യമ പ്രവർത്തകർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. സിപിഐ നേതാവ് ഗോവിന്ദ പൻസാരെയെ കൊലപ്പെടുത്തിയ അതേ മാതൃകയിലാണു മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത്. വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും പ്രധാനമന്ത്രിക്കോ ബിജെപി നേതാക്കൾക്കോ ഒരു മിണ്ടാട്ടവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നടത്തി വരുന്ന അഴിമതികൾക്കെതിരേ കോണ്ഗ്രസ് ഒന്നും മിണ്ടുന്നില്ല. ഇടതുപാർട്ടികളാണു ബിജെപിക്കെതിരേ ശബ്ദമുയർത്തുന്നത്. പല സംസ്ഥാനങ്ങളിലും ബിജെപിയോടു മൃദുസമീപനമാണു കോണ്ഗ്രസ് സ്വീകരിക്കുന്നത്. കേരളത്തിലെ ഒരു മന്ത്രിക്കെതിരേ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളെക്കുറിച്ച് ഇടതുമുന്നണിയും സർക്കാരും ചർച്ചചെയ്തു പരിഹരിക്കുമെന്നും സുധാകർ റെഡ്ഡി പറഞ്ഞു.