കൊച്ചി: നോർക്ക റൂട്ട്സ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ എം.എ. യൂസഫലിയെ അയോഗ്യനാക്കിയ കേന്ദ്ര കോർപറേറ്റ്കാര്യ മന്ത്രാലയത്തിന്റെ നടപടി ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. തന്നെ അയോഗ്യനാക്കിയതിനെതിരേ എം.എ. യൂസഫലി നൽകിയ ഹർജിയിലാണ് സ്റ്റേ അനുവദിച്ചത്. നേരത്തേ നോർക്ക റൂട്ട്സിന്റെ മറ്റൊരു ഡയറക്ടർ ഡോ. ആസാദ് മൂപ്പൻ നൽകിയ ഹർജിയിൽ അദ്ദേഹത്തെ അയോഗ്യനാക്കിയതു ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
പ്രവാസി ക്ഷേമത്തിനു വേണ്ടി കന്പനി ആക്ട് പ്രകാരം രൂപം നൽകിയ നോർക്ക റൂട്ട്സ് സർക്കാരിന്റെ നോർക്ക വകുപ്പിനു കീഴിലാണ്. മുഖ്യമന്ത്രിയാണ് ചെയർമാൻ. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ, അർധസർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ കണക്കുകൾ പരിശോധിക്കുന്നത് സിഎജിയുടെ ഓഡിറ്ററാണ്. നോർക്ക റൂട്ട്സിന്റെ 2013-14 വർഷത്തെ കണക്കുകൾ മാത്രമാണ് ഓഡിറ്റർ റിപ്പോർട്ടാക്കി നൽകിയിട്ടുള്ളത്. ആ നിലയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചില്ലെന്നതിനാൽ അയോഗ്യത കല്പിക്കാനാവില്ലെന്നും ഹർജിയിൽ പറയുന്നു.
പ്രവാസി ക്ഷേമത്തിനു വേണ്ടി കന്പനി ആക്ട് പ്രകാരം രൂപം നൽകിയ നോർക്ക റൂട്ട്സ് സർക്കാരിന്റെ നോർക്ക വകുപ്പിനു കീഴിലാണ്. മുഖ്യമന്ത്രിയാണ് ചെയർമാൻ. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ, അർധസർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ കണക്കുകൾ പരിശോധിക്കുന്നത് സിഎജിയുടെ ഓഡിറ്ററാണ്. നോർക്ക റൂട്ട്സിന്റെ 2013-14 വർഷത്തെ കണക്കുകൾ മാത്രമാണ് ഓഡിറ്റർ റിപ്പോർട്ടാക്കി നൽകിയിട്ടുള്ളത്. ആ നിലയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചില്ലെന്നതിനാൽ അയോഗ്യത കല്പിക്കാനാവില്ലെന്നും ഹർജിയിൽ പറയുന്നു.