കൊച്ചി : ട്രാവൻകൂർ ടൈറ്റാനിയം അടച്ചുപൂട്ടണമെന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവിന്മേലുള്ള സ്റ്റേ ഹൈക്കോടതി വീണ്ടും നീട്ടി. മാലിന്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മേയ് 18നാണ് ട്രാവൻകൂർ ടൈറ്റാനിയം അടച്ചുപൂട്ടാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടത്.
ഇതിനെതിരേ കന്പനി ജീവനക്കാരുടെ സംഘടനകൾ നൽകിയ ഹർജികളിൽ ജൂണ്‍ രണ്ടിനാണ് സ്റ്റേ അനുവദിച്ചത്. കടലിലേക്ക് മലിനജലം ഒഴുക്കുന്നതടക്കം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് നടപടിയെടുത്തത്. എന്നാൽ കന്പനി മാലിന്യസംസ്കരണത്തിനുള്ള നടപടികൾ സ്വീകരിച്ചതു കണക്കിലെടുക്കാതെയാണ് അടച്ചുപൂട്ടൽ നോട്ടീസ് നൽകിയതെന്ന് ഹർജിക്കാർ ആരോപിക്കുന്നു.
ഇതിനെതിരേ കന്പനി ജീവനക്കാരുടെ സംഘടനകൾ നൽകിയ ഹർജികളിൽ ജൂണ്‍ രണ്ടിനാണ് സ്റ്റേ അനുവദിച്ചത്. കടലിലേക്ക് മലിനജലം ഒഴുക്കുന്നതടക്കം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് നടപടിയെടുത്തത്. എന്നാൽ കന്പനി മാലിന്യസംസ്കരണത്തിനുള്ള നടപടികൾ സ്വീകരിച്ചതു കണക്കിലെടുക്കാതെയാണ് അടച്ചുപൂട്ടൽ നോട്ടീസ് നൽകിയതെന്ന് ഹർജിക്കാർ ആരോപിക്കുന്നു.