തൃശൂർ: ചാലക്കുടിയിൽ ദിലീപിന്റെ ഡി സിനിമാസ് തിയറ്റർ നിർമാണത്തിന് ഭൂമി കൈയേറിയിട്ടില്ലെന്നു വിജിലൻസ് റിപ്പോർട്ട്. തൃശൂർ വിജിലൻസ് ഡിവൈഎസ്പി വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്കു കൈമാറി.
ഭൂമി കൈയേറിയാണ് ഡി സിനിമാസ് തിയറ്റർ നിർമിച്ചതെന്ന പരാതിയെതുടർന്ന് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് സമർപ്പിച്ചത്.
നിലവിലുള്ള റവന്യു രേഖകൾ വിജിലൻസ് പരിശോധിച്ചു. ഈ വിഷയത്തിൽ മുൻ ജില്ലാ കളക്ടർ എം.എസ്. ജയയുടെ നടപടികൾ നിയമപരമായിരുന്നുവെന്നും വിജിലൻസ് അഭിപ്രായപ്പെട്ടു.
മുമ്പ് റവന്യു രേഖകൾ പരിശോധിച്ചതിനുശേഷമാണ് അന്നത്തെ കളക്ടർ അപാകതയില്ലെന്നു കണ്ടെത്തി അനുകൂല നിലപാടെടുത്തത്. കേസ് വിജിലൻസ് കോടതി 27നു വീണ്ടും പരിഗണിക്കും.
ഭൂമി കൈയേറിയിട്ടുണ്ടെന്ന പരാതിയിൽ നേരത്തെ റവന്യു മന്ത്രിയുടെ നിർദേശപ്രകാരം ഭൂമി അളന്നപ്പോഴും കൈയേറ്റം നടന്നിട്ടില്ലെന്നു ബോധ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ട് ലാൻഡ് റവന്യു കമ്മീഷണർക്കു കളക്ടർ കൈമാറിയിരുന്നു. ഇതേസമയം, ദേവസ്വം ഭൂമി കൈയേറിയെന്ന കേസിൽ വാദം തുടരുകയാണ്.
ഭൂമി കൈയേറിയാണ് ഡി സിനിമാസ് തിയറ്റർ നിർമിച്ചതെന്ന പരാതിയെതുടർന്ന് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് സമർപ്പിച്ചത്.
നിലവിലുള്ള റവന്യു രേഖകൾ വിജിലൻസ് പരിശോധിച്ചു. ഈ വിഷയത്തിൽ മുൻ ജില്ലാ കളക്ടർ എം.എസ്. ജയയുടെ നടപടികൾ നിയമപരമായിരുന്നുവെന്നും വിജിലൻസ് അഭിപ്രായപ്പെട്ടു.
മുമ്പ് റവന്യു രേഖകൾ പരിശോധിച്ചതിനുശേഷമാണ് അന്നത്തെ കളക്ടർ അപാകതയില്ലെന്നു കണ്ടെത്തി അനുകൂല നിലപാടെടുത്തത്. കേസ് വിജിലൻസ് കോടതി 27നു വീണ്ടും പരിഗണിക്കും.
ഭൂമി കൈയേറിയിട്ടുണ്ടെന്ന പരാതിയിൽ നേരത്തെ റവന്യു മന്ത്രിയുടെ നിർദേശപ്രകാരം ഭൂമി അളന്നപ്പോഴും കൈയേറ്റം നടന്നിട്ടില്ലെന്നു ബോധ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ട് ലാൻഡ് റവന്യു കമ്മീഷണർക്കു കളക്ടർ കൈമാറിയിരുന്നു. ഇതേസമയം, ദേവസ്വം ഭൂമി കൈയേറിയെന്ന കേസിൽ വാദം തുടരുകയാണ്.