തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചു ഷാർജ ഭരണാധികാരി ഡോ. ഷേക്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നാളെ തിരുവനന്തപുരത്ത് എത്തും. 25, 26 തീയതികളിൽ അദ്ദേഹം തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. 27നു കൊച്ചിയിലെ പരിപാടിക്കു ശേഷം തിരുവനന്തപുരത്തു മടങ്ങിയെത്തും. 28നു തിരുവനന്തപുരത്തു നിന്നാണ് അദ്ദേഹം ഷാർജയ്ക്കു പോകുന്നത്.
ഷാർജ സുൽത്താന്‍ കോഴിക്കോട് ഉൾപ്പെടെ കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പരിപാടി സംഘടിപ്പിക്കാൻ സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ, ചില സാങ്കേതിക കാരണങ്ങളാൽ പരിപാടികളിൽ ചില മാറ്റങ്ങൾ വേണ്ടിവന്നു. ഡി-ലിറ്റ് ബിരുദം കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ സമ്മാനിക്കാനായിരുന്നു പരിപാടി. എന്നാൽ മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ആ പരിപാടി തിരുവനന്തപുരത്തേക്കു മാറ്റേണ്ടി വന്നു. തിരുവനന്തപുരത്തു പൊതു സ്വീകരണം സംഘടിപ്പിക്കാൻ ആലോചിച്ചിരുന്നു. അവസാനം ഇതും ഒഴിവാക്കി.
ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനത്തിനു മുന്നോടിയായി ഇന്ത്യയിലെ യുഎഇ അംബാസഡർ ഡോ. അഹമ്മദ് അൽ-ബന്ന മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. യുഎഇ സുപ്രീംകൗണ്‍സിൽ അംഗം കൂടിയായ ഷാർജ ഭരണാധികാരിയെ സ്വീകരിക്കാൻ കേരളം നടത്തുന്ന ഒരുക്കങ്ങളിൽ അംബാസഡർ സന്തോഷം പ്രകടിപ്പിച്ചു.
ചർച്ചയിൽ തിരുവനന്തപുരത്തെ യുഎഇ കോണ്‍സൽ ജനറൽ ജമാൽ ഹുസൈൻ അൽ-സാബി, മുഖ്യമന്ത്രിയുടെ സെക്രട്ടറി വി.എസ്. സെന്തിൽ, ഐടി സെക്രട്ടറി എം.ശിവശങ്കർ, പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ എന്നിവരും പങ്കെടുത്തു.
ഷാർജ സുൽത്താന്‍ കോഴിക്കോട് ഉൾപ്പെടെ കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പരിപാടി സംഘടിപ്പിക്കാൻ സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ, ചില സാങ്കേതിക കാരണങ്ങളാൽ പരിപാടികളിൽ ചില മാറ്റങ്ങൾ വേണ്ടിവന്നു. ഡി-ലിറ്റ് ബിരുദം കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ സമ്മാനിക്കാനായിരുന്നു പരിപാടി. എന്നാൽ മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ആ പരിപാടി തിരുവനന്തപുരത്തേക്കു മാറ്റേണ്ടി വന്നു. തിരുവനന്തപുരത്തു പൊതു സ്വീകരണം സംഘടിപ്പിക്കാൻ ആലോചിച്ചിരുന്നു. അവസാനം ഇതും ഒഴിവാക്കി.
ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനത്തിനു മുന്നോടിയായി ഇന്ത്യയിലെ യുഎഇ അംബാസഡർ ഡോ. അഹമ്മദ് അൽ-ബന്ന മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. യുഎഇ സുപ്രീംകൗണ്‍സിൽ അംഗം കൂടിയായ ഷാർജ ഭരണാധികാരിയെ സ്വീകരിക്കാൻ കേരളം നടത്തുന്ന ഒരുക്കങ്ങളിൽ അംബാസഡർ സന്തോഷം പ്രകടിപ്പിച്ചു.
ചർച്ചയിൽ തിരുവനന്തപുരത്തെ യുഎഇ കോണ്‍സൽ ജനറൽ ജമാൽ ഹുസൈൻ അൽ-സാബി, മുഖ്യമന്ത്രിയുടെ സെക്രട്ടറി വി.എസ്. സെന്തിൽ, ഐടി സെക്രട്ടറി എം.ശിവശങ്കർ, പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ എന്നിവരും പങ്കെടുത്തു.