കൊച്ചി : മിസോറാം ലോട്ടറികളുടെ കേരളത്തിലെ വില്പന സംസ്ഥാന സർക്കാർ തടയുന്നുവെന്നാരോപിച്ച് ലോട്ടറി വിതരണക്കാരായ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സ് നൽകിയ ഹർജിയിൽ മിസോറാം സർക്കാരിനെയും ലോട്ടറി വകുപ്പിനെയും കക്ഷി ചേർത്ത് നോട്ടീസ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഹർജി ഒക്ടോബർ 17 ന് വീണ്ടും പരിഗണിക്കും.
കേരളത്തിലെ ലോട്ടറി വില്പന അവസാനിപ്പിക്കാൻ നിർദേശിച്ചെന്ന മിസോറാം സർക്കാരിന്റെ വിജ്ഞാപനം സംസ്ഥാന സർക്കാർ ഇന്നലെ ഹാജരാക്കി. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഭീഷണി നിമിത്തമാണ് മിസോറാം സ്റ്റേറ്റ് ഇത്തരമൊരു വിജ്ഞാപനമിറക്കിയതെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. ഇതു വ്യക്തമാക്കേണ്ടത് ലോട്ടറി വിതരണക്കാരനല്ല, മിസോറാം സർക്കാരാണെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് നോട്ടീസ് നൽകാൻ നിർദേശിച്ചത്.
കേരളത്തിലെ ലോട്ടറി വില്പന അവസാനിപ്പിക്കാൻ നിർദേശിച്ചെന്ന മിസോറാം സർക്കാരിന്റെ വിജ്ഞാപനം സംസ്ഥാന സർക്കാർ ഇന്നലെ ഹാജരാക്കി. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഭീഷണി നിമിത്തമാണ് മിസോറാം സ്റ്റേറ്റ് ഇത്തരമൊരു വിജ്ഞാപനമിറക്കിയതെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. ഇതു വ്യക്തമാക്കേണ്ടത് ലോട്ടറി വിതരണക്കാരനല്ല, മിസോറാം സർക്കാരാണെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് നോട്ടീസ് നൽകാൻ നിർദേശിച്ചത്.